- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണറെ മന്ത്രിമാരെ ഇറക്കി ഭീഷണിപ്പെടുത്താം, നിലക്ക് നിർത്താം എന്ന് കരുതരുത്; മുഖ്യമന്ത്രി തിരിച്ചറിയണം വേറെ ആളോടാണ് കളിക്കുന്നതെന്ന്; ഈ കളി അവിടെ ചെലവാകത്തില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ
തിരുവനന്തപുരം: ആക്ഷേപം ഉന്നയിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയെ പിന്തണച്ച് ബിജെപി. മന്ത്രിമാരെ ഇറക്കിയുള്ള കളി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത് ചെലവാവില്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്ന കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരായി നിലകൊള്ളുന്നയാളാണ് ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര മന്ത്രിസഭയിൽ പ്രധാനമന്ത്രിയോടടക്കം വിയോജിച്ച് രാജിവെച്ചയാളാണ്. ഈ തിരിച്ചറിവ് മുഖ്യമന്ത്രിക്കുണ്ടാവണമെന്നും മുരളീധരൻ പറഞ്ഞു.
'സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെ നിലകൊള്ളുന്നയാളാണ് ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര മന്ത്രിസഭയിൽ പ്രധാനമന്ത്രിയോടടക്കം വിയോജിച്ച് രാജിവെച്ചയാളാണ്. അദ്ദേഹത്തെ മന്ത്രിമാരെ ഇറക്കി ഭീഷണിപ്പെടുത്താം, നിലക്ക് നിർത്താമെന്ന് കരുതുന്നുണ്ടെങ്കിൽ മുഖ്യമന്ത്രി തിരിച്ചറിയണം വേറെ ആളോടാണ് കളിക്കുന്നതെന്ന്. ഈ കളി അവിടെ ചെലവാവത്തില്ല, ഭരണഘടനാനുസൃതമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി മന്ത്രിമാരോട് പറയണം.' വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
ഭരണഘടന മൂല്യങ്ങളും കേരളത്തിലെ ജനങ്ങളുടെ താൽപര്യങ്ങളും കൂടി സംരക്ഷിക്കേണ്ട ചുമതല ഗവർണർക്കുണ്ട്. സ്വജനപക്ഷപാതവും ബന്ധുനിയമനവും ഉപ്പെടെയുള്ളവ തടയാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്. കേരത്തിലെ വിവിധ സർവ്വകലാശാലകളിൽ കഴിഞ്ഞ കുറേകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സിപിഐഎം നേതാക്കളുടെ ബന്ധുക്കളെ നിയമിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം തടഞ്ഞു. ആ ശ്രമം നടയുമ്പോൾ ഗവർണറെ വിരട്ടാനും ഭീഷണിപ്പെടുത്താനും വേണമെങ്കിൽ ശാരീരികമായും ആക്രമിച്ച് വരുതിയിലാക്കാനും വേണ്ടി മുഖ്യമന്ത്രി ശ്രമം നടത്തികൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രി മന്ത്രിമാരെ കൊണ്ട് ഗവർണറെ വിരട്ടുകയാണ്. അത് അവസാനിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു. ഗവർണർ ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കുകയാണെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പരാമർശത്തേയും വി മുരളീധരൻ തള്ളി. അത്തരത്തിൽ നടപ്പിലാക്കിയ ഒരു അജണ്ട മന്ത്രി വ്യക്തമാക്കണം. സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് എന്തും പറയാം. എന്നാൽ മന്ത്രിമാർ ഗവർണർ പദവിയുടെ വിലയിടിച്ച് കാണുമ്പോൾ ഗവർണർ ഇങ്ങനെ പ്രതികരിക്കുന്നതിൽ തെറ്റില്ലെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു.




