പത്തനംതിട്ട: വന്ദേഭാരതിനു വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിന് പരിഹാരം ഉടനില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ട്രെയിനുകൾ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട പരാതികൾ പുതിയ റെയിൽവേ ടൈംടേബിൾ വരുന്നതോടെ പരിഹരിക്കപ്പെടുമെന്ന് മുരളീധരൻ വ്യക്തമാക്കി.

'റെയിൽവേയുടെ ടൈംടേബിൾ റിവിഷൻ വർഷത്തിൽ രണ്ടു തവണയാണ് സാധാരണ നടക്കുന്നത്. റെയിൽവേ ടൈംടേബിൾ റിവിഷൻ നടക്കുന്നതിനിടെയാണ് നമ്മുടെ വന്ദേഭാരത് ട്രെയിൻ വന്നത്. രണ്ടു വഴികളാണ് റെയിൽവേയുടെ മുന്നിൽ ഉണ്ടായിരുന്നത്. ഒന്നെങ്കിൽ റെയിൽവേയുടെ ടൈംടേബിൾ റിവിഷൻ വരെ വന്ദേഭാരത് ആരംഭിക്കേണ്ട എന്ന് തീരുമാനിക്കുക. അല്ലെങ്കിൽ ടൈംടേബിൾ റിവിഷൻ വരെയുള്ള കുറച്ച് സമയം അതിനു വേണ്ടി ബാക്കിയുള്ള ക്രമീകരണങ്ങൾ നടത്തുക.''

ടൈംടേബിൾ റിവിഷൻ നടക്കുമ്പോൾ ഈ പ്രശ്നം പൂർണമായും പരിഹരിക്കപ്പെടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. സാധാരണ ഗതിയിൽ ആറു മാസം കൂടുമ്പോഴാണ് റെയിൽവേ ടൈംടേബിൾ പുതുക്കുന്നത്. ഒക്ടോബർ ഒന്നിനാണ് ഒടുവിലായി ടൈം ടേബിൾ പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ ആറു മാസം ഇനിയും വൈകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.'- മുരളീധരൻ ചൂണ്ടിക്കാട്ടി.