കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യാത്രയയപ്പ് നടക്കുന്ന യോഗത്തില്‍ ക്ഷണിക്കപ്പെടാതെ മുന്‍ ജില്ലാ പി.പി ദിവ്യ എത്തിയതില്‍ വലിയ ദുരൂഹത ഉണ്ട് അത് അന്വേഷിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ കൊടും ക്രൂരതയ്ക്ക് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആഞ്ഞടിച്ചു. ദിവ്യ ക്ഷണിക്കപ്പെടാത്ത യോഗത്തിൽ എത്തിയപ്പോൾ തന്നെ കളക്‌ടർ അത് തടയണം ആയിരിന്നു. പക്ഷെ അദ്ദേഹം അത് ചെയ്തില്ലെന്നും സതീശൻ ആരോപിച്ചു. ഇന്ന് കൊച്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹം കണ്ണൂർ ജില്ലാ കളക്ടർക്കെതിരേ ആഞ്ഞടിച്ചത്.

അടുത്തിരുന്ന് സ്ഥലംമാറ്റം കിട്ടി പോകുന്ന ഉദ്യോഗസ്ഥനെതിരേ മോശമായി സംസാരിച്ചപ്പോൾ തന്നെ ദയവുചെയ്ത് നിങ്ങള്‍ നിര്‍ത്തണമെന്ന് കളക്‌ടർ പറഞ്ഞില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അതുപോലെ വ്യാജരേഖ കെട്ടിച്ചമയ്ക്കാന്‍ വേണ്ടി കൂട്ടുനിന്ന ആളുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.