- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗതയിൽ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്തത് പ്രതികാരമായി; രാത്രിയിൽ ചോദ്യം ചെയ്ത ആളിന്റെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് ബൈക്ക് കത്തിക്കൽ; വെട്ടിയാറിലെ വില്ലന്മാർ അഴിക്കുള്ളിൽ
മാവേലിക്കര: വീട്ടുമുറ്റത്തെ ഷെഡ്ഡിൽ വച്ചിരുന്ന ബൈക്ക് കത്തിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുമ്പോൾ പുറത്തു വരുന്നത് പ്രതികാരം. വെട്ടിയാർ പാലയ്ക്കാട്ടു പടീറ്റതിൽ വൈശാഖ് (ആദിത്യൻ 19), വെട്ടിയാർ കിഴക്കേക്കര വീട്ടിൽ സംഗീത് (20) എന്നിവരെയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വെട്ടിയാർ സ്വദേശിയായ സുരേഷിന്റെ വീട്ടുമുറ്റത്തുള്ള ഷെഡ്ഡിൽ വച്ചിരുന്ന ബൈക്കാണ് കത്തിച്ചത്. നവംബർ 12ന് പുലർച്ചെ രണ്ട് മണിയോടാണ് ബൈക്ക് കത്തിച്ചത്. തുടർന്ന് കുറത്തികാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുകയായിരുന്നു. വൈശാഖ് നവംബർ 11 ന് വെട്ടിയാറുള്ള ഒരു സൽക്കാരച്ചടങ്ങ് നടക്കുന്ന വീടിന് മുൻപിൽക്കൂടി അമിത വേഗതയിൽ ബൈക്ക് ഓടിച്ചതിനെ സുരേഷിന്റെ മകൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരത്തിൽ വൈശാഖ് സംഗീതുമായി ചേർന്ന് രാത്രിയിൽ സുരേഷിന്റെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് ബൈക്കും ഷെഡ്ഡും കത്തിക്കുകയായിരുന്നു.
പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കുറത്തികാട് ഇൻസ്‌പെക്ടർ പി കെ മോഹിത്, എസ് ഐ ബിജു, എ എസ് ഐ രജീന്ദ്രദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷാജിമോൻ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



