ഉതിമൂട്: രാവിലെ കോഴിക്കൂട് തുറക്കാനെത്തിയ ആൾ കൂടിനുള്ളിലിരുന്ന അതിഥിയെ കണ്ട് ഒന്ന് പതറി. ഒടുവിൽ തലയിൽ ആകാതെ വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്‌. നല്ല വലിപ്പുള്ള സൈസിൽ പെട്ടെന്ന് കണ്ടാൽ തടിപ്പോലെ തോന്നിക്കുന്ന വസ്തു. കണ്ട് അടുത്ത് ചെന്ന് നോക്കിയപ്പോൾ ആണ് മനസിലായത് അത് ഒരു ഒന്നാന്തരം പെരുമ്പാമ്പ് ആയിരുന്നുവെന്ന്. പിന്നെ ഒന്നും നോക്കിയില്ല ഉടനെ തന്നെ വനംവകുപ്പിനെ കാര്യം വിളിച്ച് അറിയിക്കുകയായിരുന്നു.

കോഴിക്കൂടിനുള്ളിൽ കയറി പറ്റിയ പെരുമ്പാമ്പിനെ പിടിക്കാനെത്തിയ ആളുടെ തലയിലൂടെ പാമ്പ് ചാടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റാന്നി ബ്ലോക്കുപടി ലക്ഷ്മി നിവാസിൽ മോഹനന്റെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പാമ്പാണ് ഉതിമൂട് പന്തളംമുക്ക് വേങ്ങമൂട്ടിൽ മാത്തുക്കുട്ടിക്ക് ഭീഷണി ഉയർത്തിയത്.

ഇന്നലെ രാവിലെ 9 മണിയോടെ വീട്ടുകാർ കോഴിക്ക് തീറ്റ നൽകാൻ എത്തിയപ്പോഴാണ് പാമ്പ് ഉള്ളിൽ കിടക്കുന്നത് കണ്ടത്. ഉടനെ വനം വകുപ്പിന്റെ അംഗീകൃത പാമ്പുപിടിത്തക്കാരനായ മാത്തുക്കുട്ടിയുമായി ബന്ധപ്പെടുകയായിരുന്നു. 11 മണിയോടെ മാത്തുക്കുട്ടി എത്തിയപ്പോൾ പാമ്പിനെ കണ്ടില്ല. കമ്പി വേലിയിൽ കയറി ആരും കാണാത്ത വിധത്തിൽ കിടക്കുകയായിരുന്നു പാമ്പ്.

മാത്തുക്കുട്ടി തിരിഞ്ഞപ്പോഴാണ് തലയ്ക്കു മുകളിൽ തൂങ്ങി കിടക്കുന്ന പാമ്പിനെ കണ്ടത്. ദേഹത്തു വീഴാതെ പാമ്പിനെ മാത്തുക്കുട്ടി പിടികൂടി ചാക്കിലാക്കിയപ്പോൾ എല്ലാവർക്കും ആശ്വാസമായി. കോഴിയും താറാവും കൂട്ടിൽ ഉണ്ടായിരുന്നെങ്കിലും പിടികൂടിയില്ല. കൂറ്റൻ പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറുകയും ചെയ്തു.ഇപ്പോൾ പാമ്പിനെ പിടികൂടിയ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.