ചെന്നൈ: ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തം കണ്ടതിന്റെ ഞെട്ടലിലാണ് രാജ്യം. അഹമ്മദാബാദിൽ നിന്ന് മുംബൈ ലക്ഷ്യമാക്കി കുതിച്ചുപൊങ്ങിയ വിമാനമാണ് നിമിഷ നേരം കൊണ്ട് തീഗോളമായി മാറിയത്. ദുരന്തത്തിൽ ഒരാൾ ഒഴിച്ച് ബാക്കി എല്ലാവരും മരിക്കുകയും ചെയ്തു. ഇപ്പോഴിതാ, മറ്റൊരു സംഭവമാണ് മുംബൈ വിമാനത്താവളത്തിൽ സംഭവിച്ചിരിക്കുന്നത്. ചെന്നൈ ലക്ഷ്യമാക്കി റൺവേയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം നടന്നത്.

36,000 അടി ഉയരത്തിൽ പറന്ന് വിമാനം പറക്കുമ്പോൾ ആണ് നാടകീയ സംഭവങ്ങൾ അരങേറിയത്. പെട്ടെന്ന് ഒരാളുടെ മൂക്കിൽ രൂക്ഷ ഗന്ധം തുളഞ്ഞുകയറിയതാണ് എമർജൻസി ലാൻഡിങ്ങിന് കാരണമായത്. ഇനി വേറെ മാർഗമില്ലെന്ന് ക്യാബിൻ ക്രൂ പറയുകയും. നമ്മൾ ഉടൻ തന്നെ തിരിച്ച് പറക്കുന്നുവെന്ന് പൈലറ്റ് അറിയിക്കുകയും ചെയ്തതോടെ വിമാനം തിരികെ മുംബൈ എയർപോർട്ടിൽ തന്നെ ലാൻഡ് ചെയ്തു.

ചെന്നൈയിലേക്ക് പോകുന്ന ഒരാൾഎയർ ഇന്ത്യ വിമാനം കത്തി കരിഞ്ഞ ദുർ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കിയത്. ശനിയാഴ്ചയാണ് വിമാനം മുംബൈയിൽ തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ ഒരു പ്രസ്താവനയിൽ പറഞ്ഞു. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം AI 639ലാണ് വെള്ളിയാഴ്ച ക്യാബിനിൽ നിന്ന് കരിഞ്ഞ മണം ഉയർന്നുവന്നത്. തുടർന്ന് വിമാനം മുംബൈയിൽ തന്നെ തിരിച്ചിറക്കി. അപ്രതീക്ഷിത തടസ്സം മൂലമുണ്ടായ അസൗകര്യത്തെ തുടർന്ന് മുംബൈയിലെ തങ്ങളുടെ ഗ്രൗണ്ട് ടീമുകൾ യാത്രക്കാർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകിയതായി എയർലൈൻ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ ദിവസം മറ്റൊരു സംഭവത്തിൽ വിമാന യാത്രക്കിടയിൽ സൗദി അറേബ്യൻ എയർലൈനായ സൗദിയയുടെ കാബിൻ മാനേജർ മരിച്ചിരുന്നു. മൊഹ്സിൻ ബിൻ സഈദ് അൽസഹ്രാനി ആണ് മരിച്ചത്. യാത്രക്കിടയിൽ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ജിദ്ദയിൽ നിന്നും ലണ്ടനിലേക്ക് പോയ SV119 വിമാനത്തിലാണ് ഇദ്ദേഹം ഉണ്ടായിരുന്നത്. യാത്രക്കിടയിൽ കാബിൻ മാനേജർക്ക് ഹൃദയാഘാതമുണ്ടായി മരണപ്പെട്ടതായി എയർലൈൻ കമ്പനി തന്നെയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഇതേത്തുടർന്ന് വിമാനം അടിയന്തിരമായി കെയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

കാബിൻ മാനേജർക്ക് ഹൃദയാഘാതമുണ്ടായ ഉടനെ സഹ പൈലറ്റ് അടിയന്തിര ലാൻഡിങ്ങിനായി കെയ്റോ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് സന്ദേശം അയക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തിര ലാൻഡിങ് നടത്തി. അവിടെ വെച്ചാണ് അൽസഹ്രാനിയുടെ മരണം സ്ഥിരീകരിച്ചത്.