- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചെക്ക് ലിസ്റ്റ് പൂർത്തിയാക്കി 40,000 അടി കുതിക്കാനൊരുങ്ങിയ വിമാനം; പെട്ടെന്ന് കോക്ക്പിറ്റിലേക്ക് അപായ മുന്നറിയിപ്പ്; പാരീസിലേക്ക് പാറക്കാനിരുന്ന എയർ ഇന്ത്യയുടെ യാത്ര റദ്ദാക്കി; പുറപ്പെടുന്നതിന് മുമ്പ് കണ്ടത്; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; വീണ്ടും പേടിപ്പിച്ച് ആ ഡ്രീം ലൈനർ മോഡൽ!
ഡൽഹി: ചെക്ക് ലിസ്റ്റ് എല്ലാം പൂർത്തിയാക്കി റൺവേയിൽ നിന്ന് ടേക്ക് ഓഫിന് റെഡിയായി നിന്ന വിമാനത്തിന്റെ യാത്ര റദ്ദാക്കി. പെട്ടെന്ന് കോക്ക്പിറ്റിലേക്ക് അപായ മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. യന്ത്ര തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനത്തിന്റെ യാത്ര റദ്ദാക്കിയത്. പുറപ്പെടുന്നതിന് മുമ്പ് തന്നെ കണ്ടെത്തിയത് കൊണ്ട് വലിയൊരു ദുരന്തമാണ് ഒഴിവായത്. ഡൽഹിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട വിമാന സർവീസ് എയർ ഇന്ത്യ അവസാന നിമിഷണം റദ്ദാക്കി. ഡൽഹി - പാരീസ് എഐ 143 വിമാനമാണ് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് പുറപ്പെടുന്നതിനു മുൻപുള്ള പരിശോധനയിൽ വിമാനത്തിൽ തകരാർ കണ്ടെത്തിയതാണ് വിമാന സർവീസ് റദ്ദാക്കാൻ കാരണമെന്നാണ് വിശദീകരണം.
ഈ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ വിമാനക്കമ്പനി തുടങ്ങി. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാർക്ക് ഡൽഹിയിൽ തന്നെ ഹോട്ടലിൽ താമസ സൗകര്യം ഏർപ്പാടാക്കി. ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു. ഈ സർവീസ് റദ്ദാക്കിയതോടെ പാരീസിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 142 വിമാനവും റദ്ദാക്കപ്പെട്ടു. അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിങ് ഡ്രീം ലൈനർ ശ്രേണിയിലുള്ള വിമാനം തന്നെയാണ് ഇന്ന് പാരീസിലേക്ക് പറക്കേണ്ടിയിരുന്നത്. വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് സർവീസ് റദ്ദാക്കിയത്.
അതേസമയം, വലിയൊരു വിമാന ദുരന്തം കണ്ടതിന്റെ ഞെട്ടലിലാണ് രാജ്യം. ഇപ്പോഴിതാ, അഹമ്മദാബാദിലെ വിമാനാപകടം നടന്ന സ്ഥലത്തിന് സമീപത്തെ ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍നിന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സാഹസികമായി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനം തകര്‍ന്നുവീണതിന് സമീപത്തെ ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍നിന്ന് എംബിബിഎസ് വിദ്യാര്‍ഥികള്‍ സാഹസികമായി രക്ഷപ്പെടുന്ന രംഗങ്ങളാണ് ദൃശ്യങ്ങളിൽ ഉള്ളത്.
വിമാനാപകടത്തിനു ശേഷമുണ്ടായ തീപിടിത്തത്തിനിടയില്‍ രക്ഷപ്പെടാനുള്ള വഴി തേടിയുള്ള തീവ്രശ്രമമാണ് ദൃശ്യത്തില്‍ കാണാനാവുന്നത്. മുകളിലത്തെ നിലകളിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും രക്ഷപ്പെടാനുള്ള ഏക മാര്‍ഗം ബാല്‍ക്കണി ആയിരുന്നു. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. ഇപ്പോള്‍ പുറത്തുവന്ന 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ വിദ്യാര്‍ഥികള്‍ അലറിക്കരഞ്ഞുകൊണ്ട് ബാല്‍ക്കണിയിലൂടെ താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതു കാണാം.
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ രണ്ടാംനിലയിലെയും മൂന്നാംനിലയിലെയും ബാല്‍ക്കണിയില്‍നിന്ന് തുണികള്‍ കെട്ടി ഗ്രില്ലുകളില്‍ പിടിച്ചാണ് പലരും താഴേക്കിറങ്ങിയത്. ഇതേസമയം, തൊട്ടടുത്ത കെട്ടിടത്തില്‍ വിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് തീ ഉയരുന്നതും പ്രദേശമാകെ കറുത്തപുക മൂടിയതും ദൃശ്യങ്ങളിലുണ്ട്. ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍ കുടുങ്ങിയ ബാക്കിയുള്ളവരെ പിന്നീട് അഗ്‌നിരക്ഷാസേനയെത്തി സുരക്ഷിതമായി താഴെ എത്തിക്കുകയായിരുന്നു.