- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'എംകോം റാങ്ക് ഹോൾഡർ എന്ന ഗമയിൽ മത്സരിച്ചാൽ എതിർപ്പുണ്ടാകില്ലെന്ന് കരുതി; ഇപ്പൊ കണ്ടില്ലേ ‘ഇൻ ഹരിഹർ നഗറിലെ’ അപ്പുക്കുട്ടന്റെ അവസ്ഥയാണ്..!!'; മാലാ പാർവതിയുടെ ആ പരാമർശത്തിന് ചിരി രൂപേണ മറുപടി നൽകി ജഗദീഷ്; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
കൊച്ചി: ‘അമ്മ’യുടെ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അനൗപചാരിക ചർച്ചകളിൽ ചിരിയുണർത്തുന്ന നിമിഷങ്ങളുമായി നടൻ ജഗദീഷ്. താൻ മത്സരിച്ചാൽ എതിർപ്പുണ്ടാകുമെന്ന മാലാ പാർവതിയുടെ പരാമർശത്തെക്കുറിച്ച് സംസാരിക്കവേയാണ് ജഗദീഷ് തമാശ രൂപേണ ഇങ്ങനെ പ്രതികരിച്ചത്. ‘അമ്മ’യുടെ നാലാമത്തെ അംഗം, എംകോം റാങ്ക് ഹോൾഡർ എന്ന നിലയിൽ മത്സരിച്ചാൽ എതിർപ്പുണ്ടാകില്ലെന്ന് കരുതിയെന്നും എന്നാൽ താൻ ഒടുവിൽ 'ഇൻ ഹരിഹർ നഗർ' സിനിമയിലെ അപ്പുക്കുട്ടനായി മാറിയെന്നും അദ്ദേഹം കൂട്ടച്ചിരിക്കിടെ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി, പൊതുസമൂഹത്തിൽ ജഗദീഷ് ഒരു നേതാവാണെന്നും എന്നാൽ ‘അമ്മ’യിൽ മത്സരിച്ചാൽ മത്സരം കടുക്കുമെന്നും മാലാ പാർവതി മുൻപ് പറഞ്ഞിരുന്നു. അതേസമയം, വനിതാ അംഗങ്ങളുടെ യോഗത്തിലെ ചർച്ചകൾ റിക്കോർഡ് ചെയ്ത മെമ്മറി കാർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉഷ, പ്രിയങ്ക, പൊന്നമ്മ ബാബു എന്നിവർ ചർച്ചക്കിടെ ഉന്നയിച്ചു. എന്നാൽ, അമ്മയിലെ വനിതാ അംഗങ്ങളിൽ ചിലർ മാത്രം എന്തിനാണ് യോഗത്തിൽ പങ്കെടുത്തതെന്ന് മറ്റുള്ളവർ ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്. സംഘടനയ്ക്ക് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് മാത്രം മതിയെന്നും ചിലർ ചൂണ്ടിക്കാട്ടി.
‘അമ്മ’ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ആരും സംഘടനയിൽ നിന്ന് വിട്ടുപോയിട്ടില്ലെന്നും മുൻ പ്രസിഡന്റ് മോഹൻലാൽ പ്രതികരിച്ചു. വനിതാ അംഗങ്ങൾ മത്സരിച്ച് സംഘടനയുടെ തലപ്പത്തെത്തണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും ശ്വേത മത്സരിച്ച് ജയിച്ചതിൽ സന്തോഷമുണ്ടെന്നും പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ദേവൻ പുതിയ കമ്മിറ്റിക്ക് എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തു. ഈ സംഭവങ്ങൾ ‘അമ്മ’യുടെ സാംസ്കാരിക ചലച്ചിത്ര സംഘടനയിലെ നിലവിലെ സാഹചര്യങ്ങളെ സൂചിപ്പിക്കുന്നു.
അതേസമയം, താര സംഘടനയായ അമ്മയുടെ തലപ്പത്ത് ചരിത്രത്തിൽ ആദ്യമായി ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പ്രസിഡന്റായി ശ്വേത മേനോനെയും ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനെയുമാണ് തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലും വനിതകളാണ്. ലക്ഷ്മിപ്രിയ വൈസ് പ്രസിഡന്റും അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറിയും .
ആകെ 50 അംഗങ്ങളുള്ള സംഘടനയിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെക്കാൾ വലിയ ഇടിവാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 357 പേരാണ് വോട്ടു ചെയ്യത്. പ്രസിഡന്റ് സ്ഥാനത്തേക്ക് 27 വോട്ടിനാണ് ശ്വേത മേനോൻ എതിർ സ്ഥാനാർത്ഥി ദേവനെ പരാജയപ്പെടുത്തിയത്.
ശ്വേത മേനോൻ 159 വോട്ട് നേടിയപ്പോൾ ദേവന് 127 വോട്ടാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരൻ 172 വോട്ട് നേടിയപ്പോൾ രവീന്ദ്രന് 115 വോട്ട് മാത്രമേ ലഭിച്ചുള്ളൂ, 57 വോട്ടിന്റെ ഭൂരിപക്ഷം. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ 167 വോട്ടും അനൂപ് ചന്ദ്രൻ 108 വോട്ടും നേടി. വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ട ജയൻ ചേർത്തലയ്ക്കും ലക്ഷ്മിപ്രിയക്കും യഥാക്രമം 267ഉം 139ഉം വോട്ട് ലഭിച്ചു.