- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷന്റെ സംസ്കാരം തിരുവല്ലയിൽ തന്നെ
തിരുവല്ല: അമേരിക്കയിലെ ഡാളസിൽ അപകടത്തിൽ മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമന്റെ ഭൗതിക ശരീരം സഭാ ആസ്ഥാനമായ കുറ്റപ്പുഴയിലെത്തിച്ച് ശുശ്രൂഷകൾ നടത്തും. ഇന്ന് രാത്രി ചേർന്ന എപ്പിസ്‌കോപ്പൽ കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം.
മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി 10 ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു. സംസ്‌കാരത്തീയതി വെള്ളിയാഴ്ച അറിയാൻ കഴിയും. അമേരിക്കയിൽ മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സമയം വേണം.
സംസ്‌കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതിനും പുതിയ മെത്രാപ്പൊലീത്തയെ അവരോധിക്കുന്നത് വരെ സഭയുടെ ഭരണപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒമ്പതംഗ എപ്പിസ്‌കോപ്പൽ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സഭാ വക്താവ് പറഞ്ഞു.
ചെന്നൈ അതിഭദ്രാസനാധിപൻ സാമുവൽ മോർ തെയോഫിലോസ് മെത്രാപ്പൊലീത്തയായിരിക്കും ഈ സംഘത്തെ നയിക്കുക. യോഗത്തിൽ ഇന്ത്യയിലെ എപ്പിസ്‌കോപ്പമാർ സഭാ ആസ്ഥാനത്ത് നിന്നും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും നിന്നുമുള്ള എപ്പിസ്‌കോപ്പമാർ ഓൺലൈനായും പങ്കെടുത്തു.