തൃശൂര്‍: മാള കുഴൂരില്‍ എന്‍എസ്എസ് സംഘടിപ്പിച്ച യോഗാദിന പരിപാടിയില്‍ ഭാരതാംബ വിവാദം. സമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വെക്കാന്‍ ശ്രമിച്ചതാണ് ഒരു വിഭാഗത്തിന്റെ എതിര്‍പ്പിന് ഇടയാക്കിയത്. ഭാരതാംബയുടെ ചിത്രം വെക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് നേതാവിനെ പരിപാടിയില്‍ നിന്നും ഇറക്കിവിട്ടു.

മാള കുഴൂര്‍ 2143 -ാം നമ്പര്‍ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് ആര്‍എസ്എസ് നേതാവിനെ ഇറക്കിവിട്ടത്. കെ.സി നടേശന്റെ പ്രസംഗം തടസപ്പെടുത്തിയ ഒരു എന്‍എസ്എസ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്ത്.

മാള പൊലീസെത്തി പരിപാടി സംഘടിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു. ആര്‍എസ്എസിന്റെ രാഷ്ട്രീയ പ്രചാരണ വേദിയാക്കി ചടങ്ങിനെ മാറ്റാന്‍ അനുവദിക്കാനാവില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തതോടെയാണ് പരിപാടിയില്‍ ആര്‍എസ്എസ് നേതാവിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.

ആര്‍എസ്എസിന്റെ കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍ നടത്തുന്ന ഔദ്യോഗിക പരിപാടികളില്‍ വയ്ക്കുന്നതില്‍ ഇടതുമന്ത്രിമാര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് എന്‍എസ്എസിന്റെ പരിപാടിയില്‍ പ്രതിഷേധം അരങ്ങേറിയത്. അതേ സമയം രാജ്ഭവനിലെ മന്ത്രി വി ശിവന്‍കുട്ടി പരിപാടി ബഹിഷ്‌കരിച്ചതിലെ എതിര്‍പ്പ് മുഖ്യമന്ത്രിയെ നേരിട്ടു അറിയിക്കാനാണ് ഗവര്‍ണറുടെ തീരുമാനം. ആര്‍എസ്എസിന്റെ കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍ നടത്തുന്ന ഔദ്യോഗിക പരിപാടികളില്‍ നിന്നും ഒഴിവാക്കാനുള്ള നിയമസാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

ഭാരതാംബ ചിത്ര വിവാദത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഗവര്‍ണറും സര്‍ക്കാരും. മന്ത്രി വി. ശിവന്‍കുട്ടിയോടുള്ള അതൃപ്തി ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചാല്‍ ഭരണഘടനാ കീഴ്വഴക്കം ചൂണ്ടിക്കാട്ടി മറുപടി നല്‍കും. ശിവന്‍കുട്ടിയുടെ കടുത്ത വിമര്‍ശനം സിപിഎം ഇനി സ്വീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ നിലപാടുകളുടെ തുടക്കമെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍.

പൊതുപരിപാടികളില്‍ ഭാരതാംബ ചിത്രം വെക്കാനുള്ള ഗവര്‍ണറുടെ തീരുമാനത്തില്‍ രാജഭവനില്‍ എത്തിയാണ് മന്ത്രി വി. ശിവന്‍കുട്ടി എതിര്‍പ്പറിയിച്ചത്. അതിന് ശേഷവും ശിവന്‍കുട്ടി കടുത്ത വിമര്‍ശനം തുടര്‍ന്നു. ഇത് ഭാരതാംബ വിഷയത്തില്‍ സിപിഎം ഗവര്‍ണറോട് വരും ദിവസങ്ങളില്‍ സ്വീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ നിലപാടാണ് . പൊതുപരിപാടികളില്‍ ഭാരതാംബ ചിത്രം വേണമെന്ന നിലപാടില്‍ നിന്ന് ഗവര്‍ണര്‍ പിന്മാരും എന്നായിരുന്നു സര്‍ക്കാര്‍ കരുതിയത്. എന്നാല്‍ ഗവര്‍ണര്‍ വാശി തുടര്‍ന്നതോടെയാണ് ചിത്രം എടുത്തു മാറ്റണമെന്ന കടുത്ത നിലപാടിലേക്ക് സിപിഎം എത്തിയത്.

ശിവന്‍കുട്ടിക്കെതിരെ കടുത്ത നിലപാടുമായി വാര്‍ത്താക്കുറിപ്പ് ഇറക്കിയ രാജ്ഭവന്‍ അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ചാല്‍ ഭരണഘടന കീഴ്വഴക്കം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മറുപടി നല്‍കും. രാജ്ഭവനോട് സര്‍ക്കാര്‍ തുടര്‍ന്ന് സ്വീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ നിലപാടായാണ് വിമര്‍ശനത്തെ രാജ്ഭവനും കാണുന്നത്. സര്‍ക്കാരുമായി സംയമന പാതയില്‍ ആയിരുന്ന ഗവര്‍ണര്‍ ഭാരതാംബ വിഷയത്തിലും സര്‍ക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിട്ടില്ല. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ തുറന്ന പോരിനിറങ്ങുമോ എന്നതാണ് കാത്തിരുന്നറിയേണ്ടത്.