- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാർ കോഴയെ തള്ളി സംഘടന
തിരുവനന്തപുരം: ബാർ കോഴ ആരോപണം വീണ്ടും ചർച്ചയാതിന് പിന്നിൽ ഫെഡറേഷൻ ഓഫ് ഹോട്ടൽ അസോസിയേഷനിലെ തിരുവനന്തപുരം-കൊച്ചി ലോബികൾ തമ്മിലുള്ള തർക്കത്തിന്റെ പ്രതിഫലനമോ ബാർ കോഴ ഓഡിയോയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഫെഡറേഷൻ ഓഫ് ഹോട്ടൽ അസോസിയേഷനിലെ സംഘടനാ പ്രശ്‌നമാണെന്ന് പ്രസിഡന്റ് സുനിൽകുമാർ ആരോപിച്ചു. തിരുവനന്തപുരത്ത് സംഘടനയ്ക്ക് ആസ്ഥാനമുണ്ടാക്കാനുള്ള ശ്രമാണ് തർക്കത്തിന് കാരണം. ഇതിനെ കൊച്ചി ലോബി എതിർത്തു. അനിമോനും കൊല്ലത്തെ ചിലരും ചേർന്ന് പുതിയ സംഘടനയുണ്ടാക്കാനും ശ്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി അനിമോനെ സംഘടന സസ്‌പെന്റ് ചെയ്യാൻ തീരുമാനിച്ചെന്നും സുനിൽകുമാർ വിശദീകരിച്ചു.
തിരുവനന്തപുരത്ത് പിഎംജിക്ക് അടുത്ത് കണ്ണായ സ്ഥലം വാങ്ങി ആസ്ഥാനമുണ്ടാക്കാനാണ് ാ സുനിലിന്റെ നേതൃത്വത്തിൽ ശ്രമിച്ചത്. എന്നാൽ കൊച്ചിയിൽ ഓഫീസുള്ളപ്പോൾ എന്തിനാണ് തിരുവനന്തപുരത്ത് പുതിയ ഓഫീസെന്ന് ചിലർ സംഘടനയിൽ ചോദ്യം ഉയർത്തി. എന്നാൽ അതുമായി മുമ്പോട്ട് പോകാനും ഇതിന് വേണ്ട ഫണ്ട് പരമാവധി സ്വരൂപിക്കാനുമായിരുന്നു ാ സുനിലിന്റെ നേതൃത്വത്തിൽ തീരുമാനിച്ചത്. ഇതിനെ അനിമോൻ അടക്കമുള്ളവർ എതിർത്തു. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന യോഗത്തിലും ഇതെല്ലാം ചർച്ചയായി. കൊല്ലത്തേയും തൃശൂരിലേയും ചിലരെ കൂട്ടുപിടിച്ച് പുതിയ സംഘടനയുണ്ടാക്കുന്നതും ഇതേ തുടർന്ന് സസ്‌പെന്റ് ചെയ്യുന്നുവെന്നും അനിമോനെ അറിയിച്ചു. ഇതോടെ യോഗത്തിൽ നിന്നും അനിമോൻ ഇറങ്ങി പോയെന്നാണ് സുനിൽ പറയുന്നത്.
അതിന് ശേഷമാകാം അനിമോൻ ശബ്ദസന്ദേശം ഇട്ടതെന്നാണ് സുനിൽകുമാർ പറയുന്നത്. അമേരിക്കൻ മലായളിയിൽ നിന്നാണ് പിഎംജിയിലെ വസ്തു വാങ്ങാൻ ഉദ്ദേശിച്ചത്. ഈ മാസം 31ന് കരാർ തീരും. അതിന് മുമ്പ് കൂടുതൽ പണം വേണം. സംഘടനയ്ക്ക് 650ഓളം പേർ ഉണ്ട്. ഇതിൽ 450പേരാണ് ബിൽഡിങ് ഫണ്ട് നൽകിയത്. ബാക്കിയുള്ളവരിൽ നിന്നും എത്രയും വേഗം പണം സ്വരൂപിക്കാനായിരുന്നു നീക്കം. ആറു കോടിയിൽ താഴെ രൂപ അതിന് വേണമായിരുന്നു. ഇതിന് വേണ്ടി അക്കൗണ്ട് ഉപയോഗിച്ചാണ് പണം വാങ്ങിയത്. ഇതിനെല്ലാം രേഖകളുണ്ടെന്നും ാ സുനിൽ പറയുന്നു. സംഘടനയ്‌ക്കെതിരെ ചിലർ വിജിലൻസ് കേസ് കൊടുത്തിട്ടുണ്ട്. ഇതിന്റെ തുടർച്ചയാണ് പുതിയ ആരോപണമെന്നും സുനിൽ വിശദീകരിക്കുന്നു.
സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരാൾ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് പിരിവെന്നും അനിമോൻ വാട്‌സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്. ഇതെല്ലാം തള്ളുകയാണ്ാ സുനിൽ.
പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടതുകൊടുക്കണമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. ബാർ ഉടമകളുടെ സംഘടനയുടെ എക്‌സ്‌ക്യൂട്ടിവ് യോഗം വ്യാഴാഴ്ച കൊച്ചിയിൽ ചേർന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്നും അനിമോൻ പറയുന്നുണ്ട്.
ഇടുക്കിയിൽ നിന്നും സംഘടനയിൽ അംഗമായവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു. ഈ സന്ദേശത്തിന് പിന്നിൽ സംഘടനയെ തകർക്കാനുള്ള ഗൂഢാലോചനയുണ്ടെന്നാണ്ാ സുനിൽ പറയുന്നത്.