- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഫ്ലൈറ്റ് റഡാർ ട്രാക്കർ പരിശോധിച്ച ആളുകൾ ഒരു നിമിഷം പതറി; ബർമിങ്ഹാമിൽ നിന്ന് ഡൽഹി ലക്ഷ്യമാക്കി കുതിച്ച എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തത് മറ്റൊരു രാജ്യത്ത്; 40,000 അടി പറക്കവേ ഭീതി പടർത്തി ആ അജ്ഞാത സന്ദേശം; രണ്ടുംകൽപ്പിച്ച് പൈലറ്റ് ചെയ്തത്!
ഡൽഹി: ഇന്ന് ഫ്ലൈറ്റ് റഡാർ ട്രാക്കിംഗ് പരിശോധിച്ച ആളുകൾ ഒരു നിമിഷം പതറി പോയി. ബർമിങ്ഹാമിൽ നിന്ന് ഡൽഹി ലക്ഷ്യമാക്കി കുതിച്ച എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തത് മറ്റൊരു രാജ്യത്ത്. വിമാനം 40,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് ആ അജ്ഞാത സന്ദേശം ലഭിക്കുന്നത്.
ബർമിംഗ്ഹാമിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. തുടർന്ന് വിമാനം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ലാൻഡ് ചെയ്യുകയായിരുന്നു. പരിശോധന നടപടികൾ പൂർത്തിയാക്കിയെന്ന് അധികൃതർ വ്യക്തമാക്കി.
എയർലൈൻസ് വക്താവിനെ ഉദ്ധരിച്ച് എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബർമിംഗ്ഹാമിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന AI114 ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് റിയാദിലേക്ക് തിരിച്ചുവിട്ടുവെന്നും അവിടെ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുകയും ചെയ്തുവെന്ന് വക്താവ് പറഞ്ഞു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് വഴിതിരിച്ചുവിട്ടത്. ഫ്ലൈറ്റ്റാഡാർ 24 ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റ് അനുസരിച്ച്, വിമാനം 20:26 ന് ബർമിംഗ്ഹാമിൽ നിന്ന് പറന്നുയർന്ന് ഡൽഹിയിലേക്ക് പറക്കുന്നതിനിടെയാണ് ബോംബ് ഭീഷണി ഉണ്ടായത്.
അതേസമയം, മറ്റൊരു സംഭവത്തിൽ റൺവേ ലക്ഷ്യമാക്കി നീങ്ങിയ വിമാനത്തിന് നേരെ ലേസർ ലൈറ്റ് പ്രയോഗം. 875 അടി താഴ്ന്നതും പൈലറ്റിന് പൊടുന്നനെ പരിഭ്രാന്തിയിലാവുകയായിരുന്നു. ഒടുവിൽ ഏറെ ബുദ്ധിമുട്ടുകൾ മറികടന്നാണ് വിമാനം സേഫായി ലാൻഡ് ചെയ്തത്. അതിനിടെ, വിമാനങ്ങളുടെ ലാൻഡിങ് സമയത്ത് ലേസർ ലൈറ്റുകൾ അടിച്ച് പൈലറ്റുമാരുടെ കാഴ്ച തടസ്സപ്പെടുത്തുന്ന സംഭവങ്ങൾ വർധിച്ചുവരുകയാണ്. ഈ സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളത്തിന് സമീപം പരിശോധന ശക്തമാക്കി പോലീസ്. ഈ വർഷം ഇതുവരെ 25 തവണ ഇത്തരത്തിൽ ലേസർ പ്രയോഗം നടന്നതായാണ് പൈലറ്റുമാർ പരാതിപ്പെട്ടത്. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം 2024ൽ 70 പരാതികളും 2023ൽ 51 പരാതികളും ഇത്തരത്തിൽ ലഭിച്ചിരുന്നു.
ഒടുവിലായി ജൂൺ പത്താം തീയ്യതിയാണ് ഇത്തരമൊരു സംഭവം നടന്നത്. പൂനെയിൽ നിന്ന് ചെന്നൈയിലെത്തിയ ഒരു യാത്ര വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് പച്ച നിറത്തിലുള്ള ലേസർ ലൈറ്റ് അജ്ഞാത സ്ഥലത്തുനിന്ന് പൈലറ്റിന് നേരെ അടിച്ചു. ഏതാനും സെക്കന്റ് നേരത്തേക്ക് പൈലറ്റിന്റെ കാഴ്ച ഇതിലൂടെ തടസ്സപ്പെടുകയും ചെയ്തു. എന്നാൽ വിമാനം സുരക്ഷിതമായിത്തന്നെ ലാൻഡ് ചെയ്തു. ആഴ്ചകൾക്ക് മുമ്പാണ് ദുബൈയിൽ നിന്നെത്തിയ രണ്ട് വിമാനങ്ങൾക്ക് നേരെ സമാനമായ തരത്തിൽ ലേസർ പ്രയോഗം നടന്നത്.
ലാൻഡിംഗ് സമയം ഏറെ നിർണായകമായതിനാൽ പൈലറ്റുമാരുടെ കാഴ്ച തടസ്സപ്പെടുത്താനും ശ്രദ്ധ തെറ്റിക്കാനും ലേസറുകൾ കൊണ്ട് കഴിയുമെന്നതിനാൽ ഇത് അടിയന്തിരമായി കണ്ടെത്തി തടയാൻ സാധിച്ചില്ലെങ്കിൽ വലിയ അപകടത്തിലേക്ക് പോകുമെന്നാണ് മുന്നറിയിപ്പ്. പ്രധാനമായും സെന്റ് തോമസ് മൗണ്ട്, പല്ലവാരം പ്രദേശങ്ങളിൽ നിന്നാണ് ലേസർ ബുദ്ധിമുട്ടുകൾ ഉണ്ടാവാറുള്ളതെന്ന് പൈലറ്റുമാരുടെ മൊഴിയിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ രാത്രി സമയത്ത് കൂടുതൽ പരിശോധന തുടങ്ങി. എയർപോർട്ട് പരിസരത്ത് നിരീക്ഷണം നടത്തുന്നുണ്ടെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.