- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഖേദപ്രകടനവും രോഷം തണുപ്പിക്കുന്നില്ല; നടിയും അതൃപ്തിയിൽ
വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉയർന്ന അശ്ലീല വിഡിയോ വിവാദത്തിൽ സ്ത്രീവിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ് കെ.എസ്. ഹരിഹരനെതിരെ യുഡിഎഫിലും എതിർപ്പ് ശക്തം. എല്ലാ പരിധിയും വിട്ടതായിരുന്നു പ്രസംഗമെന്നാണ് യുഡിഎഫ് നിലപാട്. അതിനിടെ ഹരിഹരന്റെ പ്രസംദത്തെ കെകെ രമയും തള്ളി പറഞ്ഞു. ഏതു സാഹചര്യത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ് പ്രസംഗമെന്ന് രമ കൂട്ടിച്ചേർത്തു. പ്രസംഗത്തിനെതിരെ പരാതി കിട്ടിയാൽ പൊലീസ് കേസെടുക്കും. സിപിഎം നേതൃത്വം പരാതിയും നൽകേയ്യും.
വടകരയിൽ യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തുടങ്ങിയവരും പരിപാടിക്കുണ്ടായിരുന്നു. സംഭവം വിവാദമായതോടെ ഹരിഹരൻ സമൂഹമാധ്യമത്തിൽ ഖേദം പ്രകടിപ്പിച്ചു. മുതിർന്ന നേതാവിൽ നിന്നുള്ള കരുതൽ ഹരിഹരന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നാണ് യുഡിഎഫ് വിലയിരുത്തൽ. കോൺഗ്രസ് നേതൃത്വം എതിർപ്പ് ആർഎംപിയെ അറിയിക്കുകയും ചെയ്തു. പ്രസ്താവനയുടെ ഉത്തരവാദിത്തം ഹരിഹരന് മാത്രമാകുമെന്നും നേതൃത്വം നിലപാട് എടുത്തു കഴിഞ്ഞു.
ഒരാളുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് രമ പറയുന്നു. "സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത്, അവർ ചില സംഗതികൾ നടത്തിയാൽ തീരുമെന്നാണ്. ടീച്ചറുടെ ഒരു അശ്ലീല വിഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത്? " ഹരിഹരൻ പറഞ്ഞു. മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ചും ഹരിഹരൻ കുട്ടിച്ചേർത്തു. ഈ പരാമർശത്തിൽ നടിയും തീർത്തും അതൃപ്തയാണ്. സിപിഎമ്മിനെ കുറ്റപ്പെടുത്താനുള്ള ഹരിഹരന്റെ ശ്രമമാണ് പരിധി വിട്ട അധിക്ഷേപമായി മാറിയത്.
"ഈ പറയുന്ന വിഡിയോ ആരുണ്ടാക്കി? ഇത് ഉണ്ടാക്കിയതിൽ പി. മോഹനന്റെ മകൻ നികിതാസ് ജൂലിയസിനു വല്ല പങ്കുമുണ്ടോ? പി.മോഹനന്റെയും ലതികയുടെയും മകൻ നികിതാസ് ജൂലിയസാണല്ലോ കോഴിക്കോട് ജില്ലയിൽ സിപിഎമ്മിന്റെ സൈബർ ലോകത്തെ നിയന്ത്രിക്കുന്നത്. അവനാണല്ലോ പി.വി. അൻവർ എംഎൽഎയുടെ പ്രധാനപ്പെട്ട ആൾ. ഇന്ദു മേനോൻ എന്ന എഴുത്തുകാരി പറയുന്നതുപ്രകാരമാണെങ്കിൽ അവനാണല്ലോ ബിജെപിയുടെ ശ്രീധരൻപിള്ള എന്ന ഗവർണർക്കു നേരെ കാറോടിച്ചു കയറ്റി അയാളെ കൊല്ലാൻ നോക്കിയത്. ഇതൊക്കെ സൈബർ ലോകത്തു വന്നതാണല്ലോ.
"ശ്രീധരൻപിള്ളയേപ്പോലെ ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ച് അയാളെ കൊല്ലാൻ ശ്രമിച്ചിട്ട് ശ്രീധരൻ പിള്ള പറഞ്ഞത് ചെറിയ പയ്യനല്ലേ, വിട്ടേക്കൂ എന്നാണ്. മാർക്‌സിന്റെയും ഏംഗൽസിന്റെയും രണ്ട് പുസ്തകവുമായി പോയതിനാണ് അലൻ ഷുഹൈബിനെയും യുഎപിഎ ചുമത്തി പി.മോഹനന്റെ നാട്ടിലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗവർണറെ കൊല്ലാൻ ശ്രമിച്ചതിനു കേസില്ല." ഹരിഹരൻ പറഞ്ഞു.
സ്ത്രീവിരുദ്ധ പരാമർശം ചർച്ചയായതോടെ ഹരിഹരൻ തന്റെ ഫേസ്‌ബുക്ക് പേജിൽ ഖേദം പ്രകടിപ്പിച്ചു. " ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും എന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു." ഹരിഹരൻ ഫേസ്‌ബുക്കിൽ കുറിച്ചു.