- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ലക്ഷം രൂപ ഫൈന്‍ ഈടാക്കി 16 വര്‍ഷം മുമ്പ് നടത്തിയ പിഎച്ച്ഡി രജിസ്‌ട്രേഷന്‍ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തിയ സിന്‍ഡിക്കറ്റ് തീരുമാനം സ്വജന പക്ഷപാതം; സ്വരാജിന്റെ ഭാര്യയുടെ പി എച്ച് ഡിയില്‍ അന്വേഷണം ആവശ്യപ്പെട്ട് അധ്യാപകരുടെ സംഘടന; വൈസ് ചാന്‍സലറുടെ തീരുമാനം നിര്‍ണ്ണായകം; മേഴ്സി പി എച്ച് ഡിയില്‍ എന്തും സംഭവിക്കാം?
കണ്ണൂര്‍: എം. സ്വരാജിന്റെ ഭാര്യ സരിത മേനോന് മേഴ്‌സി ചാന്‍സ് എന്ന പേരില്‍ ഒരു ലക്ഷം രൂപ ഫൈന്‍ ഈടാക്കി 16 വര്‍ഷം മുമ്പ് നടത്തിയ പിഎച്ച്ഡി രജിസ്‌ട്രേഷന്‍ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തിയ സിന്‍ഡിക്കറ്റ് തീരുമാനം സ്വജന പക്ഷപാതമെന്ന വാഗം ശക്തം. ആരോപിച്ചു. ഈ തീരുമാനം അക്കാദമി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ക്രമവിരുദ്ധമായ പിഎച്ച്ഡി ബിരുദദാനം റദ്ദാക്കണമെന്നും കമ്മിറ്റി കണ്ണൂര്‍ യൂണിവേഴസിറ്റി വൈസ് ചാന്‍സലറോട് കെപിസിടിഎ കണ്ണൂര്‍ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരുടെ പ്രായപരിധി നാല്പത് വയസ്സായി തുടരവേ കോളേജ്- യൂണിവേഴ്‌സിറ്റി അദ്ധ്യാപകരുടെ നിയമന പ്രായപരിധി അന്‍പതായി ഉയര്‍ത്തിയത് സിപിഎം നേതാക്കന്മാരുടെ ഭാര്യമാരെ ഉന്നം വച്ചാണെന്ന ആരോപണം ശരി വയ്ക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ ചര്‍ച്ചകള്‍ക്ക് പുതുമാനം നല്‍കിയിരുന്നു. ഈ പരാതിയില്‍ ഗവര്‍ണ്ണര്‍ എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും. അതുകൊണ്ട് തന്നെ ഈ പി എച്ച് ഡി റദ്ദാക്കാനും സാധ്യത ഏറെയാണ്.
സ്പീക്കര്‍ എ. എം.ഷംസീറിന്റെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രൊഫസറായി തുടരുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വിവാദത്തില്‍ കുടുങ്ങിയ കണ്ണൂര്‍ സര്‍വ്വകലാശാല തന്നെയാണ് ഇപ്പോള്‍ ഒരു ലക്ഷം രൂപ പിഴയടച്ചാല്‍ നിശ്ചിത ഗവേഷണ കാലാവധി കഴിഞ്ഞ ആര്‍ക്കും പി.എച്ച്.ഡി നല്‍കാമെന്ന പുതിയ ഒരു വിവാദത്തിനു കൂടി തുടക്കം കുറിച്ചിരിക്കുന്നത്. ഈ ആനുകൂല്യം താത്കാലികമാണെന്ന് മാത്രം. ഇതും ചിലരെ മാത്രം ലക്ഷ്യമിട്ടുള്ളതിന് തെളിവായി വാദമുയരുന്നുണ്ട്. 2008 ല്‍, പി.എച്ച്.ഡി ബിരുദം നേടുന്നതിന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്ത സിപിഎം നേതാവ് എം. സ്വരാജിന്റെ ഭാര്യ സരിത മേനോന്‍, നിശ്ചിത പിഴ അടച്ച് തിരക്കിട്ട് തയ്യാറാക്കിയ പ്രബന്ധം മൂല്യനിര്‍ണ്ണയം നടത്തിച്ച് അഞ്ച് മാസത്തിനുള്ളില്‍ പി എച്ച് ഡി ബിരുദവും നേടി. കോളേജ് അദ്ധ്യാപകനിയമനത്തിന് നെറ്റ് യോഗ്യതയോ പി എച്ച് ഡി ബിരുദമോ ആണ് മിനിമം യോഗ്യത. സ്വരാജിന്റെ ഭാര്യ സരിത മേനോന്‍ നെറ്റ് യോഗ്യത നേടിയിട്ടില്ല. 2001 ല്‍ കേരള സര്‍വ്വകലാശാല യില്‍ നിന്ന് നേടിയ ങആഅ ബിരുദം മാത്രമാണുള്ളത്.അതുകൊണ്ട് അദ്ധ്യാപക നിയമനത്തിന് പിഎച്ച് ഡി അനിവാര്യമാണ്.
ബിഎ, ബിടെക്, എല്‍.എല്‍.ബി പരീക്ഷകള്‍ വര്‍ഷങ്ങളായി പാസാകാത്തവര്‍ക്ക് വേണ്ടി സര്‍വകലാശാലകള്‍ മെഴ്‌സി ചാന്‍സ് പരീക്ഷകള്‍ നടത്തുന്ന പതിവുണ്ട്. എന്നാല്‍ ഒരു ലക്ഷം രൂപ പിഴ ഈടാക്കി സര്‍വ്വകലാശാലയുടെ ഏറ്റവും ഉന്നതമായ ഗവേഷണ ബിരുദം നേടുന്നതിന് ഒരു സര്‍വ്വകലാശാല മെഴ്‌സി ചാന്‍സ് അനുവദിക്കുന്നത് ഇതാദ്യമായാണ്. വിദേശങ്ങളില്‍ ജോലിചെയ്യുന്ന ഉന്നത ബിരുദധാരികളായ പരിചയസമ്പന്നരായ അദ്ധ്യാപകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളില്‍ നിയമനത്തിന് അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് അദ്ധ്യാപകരുടെ നിയമന പ്രായപരിധി 50 വയസായി ഉയര്‍ത്തുന്നതെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. പ്രായപരിധി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വിസി ഡോ: ഗോപിനാഥ് രവീന്ദ്രനാണ് സര്‍ക്കാരിന് നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശയുടെ കൂടി അടിസ്ഥാനത്തില്‍ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
പ്രായപരിധി വര്‍ദ്ധിപ്പിച്ചുകൊണ്ട് 2023 ഏപ്രിലില്‍ സര്‍ക്കാര്‍ ഉത്തരവ് വന്നതിന് തൊട്ട് പിന്നാലെ, ഗവേഷണം നിര്‍ത്തിവച്ചവര്‍ക്ക് ഒരു ലക്ഷംരൂപ ഫൈന്‍ അടച്ച് പ്രബന്ധം സമര്‍പ്പിക്കാന്‍ മേഴ്‌സി ചാന്‍സ് അനുവദിക്കുമെന്ന ഒരു പുതിയ വ്യവസ്ഥ ജൂലൈ മാസം ചേര്‍ന്ന കണ്ണൂര്‍ സിന്‍ഡിക്കേറ്റ് നടപ്പാക്കുകയായിരുന്നു. പ്രസ്തുത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2008 ല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പി എച്ച്.ഡി ക്ക് രജിസ്റ്റര്‍ ചെയ്ത് ഗവേഷണം പാതിവഴിയില്‍ ഉപേക്ഷിച്ച സ്വരാജിന്റെ ഭാര്യയ്ക്ക് മേഴ്സി ചാന്‍സിന്റെ ആനുകൂല്യം നല്‍കി തീസിസ് സ്വീകരിച്ചാണ് പി എച്ച് ഡി ബിരുദം അവാര്‍ഡ് ചെയ്തത്. പ്രബന്ധം സമര്‍പ്പിച്ച് രണ്ടുവര്‍ഷകാലം പിന്നിട്ടാലും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാത്ത യൂണിവേഴ്‌സിറ്റി, സരിത മേനോന്‍ 2024 ജൂണില്‍ സമര്‍പ്പിച്ച പ്രബന്ധത്തിന്റെ മൂല്യ നിര്‍ണയം അഞ്ചു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
2008 ല്‍ കണ്ണൂര്‍ എസ്. എന്‍. കോളേജ് ഗവേഷണ കേന്ദ്രമാക്കിയാണ് സരിത ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്തത്. സരിതയുടെ ഗൈഡ് ഡോ: മുകുന്ദദാസ് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കോളേജില്‍ നിന്നും വിരമിച്ചിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പ് പ്രൊഫസറെ പുതുതായി ഗൈഡ് ആയി നിയമിച്ചാണ് തിരക്കിട്ട് തീസിസ് സമര്‍പ്പിച്ചതെന്നും ആരോപണമുണ്ട്. കണ്ണൂര്‍ സര്‍വ്വകലാശാല കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നല്‍കിയ പിഎച്ച്ഡി ബിരുദങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണക്ക് നിവേദനം നല്‍കി.