- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പരിശോധനയില്‍ ആഴത്തിലുള്ള നിരവധി മുറിവുകൾ, ഇടുപ്പില്‍ കടിയേറ്റതിന്റെയോ ചതവിന്റെയോ അടയാളങ്ങളും; പെറുവില്‍ വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയത് അന്യഗ്രഹ മമ്മികള്‍ തന്നെ; 1,200 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതാവാമെന്ന് ഗവേഷകര്‍; രണ്ടും സ്ത്രീകളെന്നും കണ്ടെത്തൽ; മരിയ, മോണ്ട്സെറാത്ത് ദുരൂഹതകൾ മറ നീങ്ങുന്നു
ലിമ: പെറുവില്‍ വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ അന്യഗ്രഹ മമ്മികള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണ് എന്ന് കണ്ടെത്തിയിരിക്കുന്നു. ഇവ നൂറ് ശതമാനവും യാഥാര്‍ത്ഥ്യമാണ് എന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നാസ്ക മരുഭൂമിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകനും യൂഫോളജിസ്റ്റുമായ ജെയിം മൗസനാണ് ഇവ കണ്ടെത്തിയത്. ഇവയുടെ ഉത്ഭവത്തെ കുറിച്ച് നിരവധി വര്‍ഷങ്ങളായി ഗവേഷണം നടക്കുകയായിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയവര്‍ ഇത് മൃഗങ്ങളുടെ അസ്ഥി കൊണ്ട് നിര്‍മ്മിച്ച പാവകളാണ് എന്നാണ് കണ്ടെത്തിയിരുന്നത്. മരിയ, മോണ്ട്സെറാത്ത് എന്നീ പേരുകളിലാണ് ഈ മമ്മികള്‍ അറിയപ്പെട്ടിരുന്നത്.
1,200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ എങ്ങനെ മരിച്ചിരിക്കാമെന്ന വിശദീകരണവുമായിട്ടാണ് ഇപ്പോള്‍ പുതിയ ഗവേഷകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇവ രണ്ടും സ്ത്രീകളാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മരണസമയത്ത് മരിയയ്ക്ക് 35 നും 45 നും ഇടയില്‍ പ്രായം ഉണ്ടായിരുന്നു. മോണ്ട്സെറാത്തിന് 16 നും 25 നും ഇടയില്‍ പ്രായമായിരുന്നു. മരിയയുടെ പരിശോധനയില്‍ ആഴത്തിലുള്ള മുറിവുകളും താഴത്തെ ഇടുപ്പില്‍ കടിയേറ്റതിന്റെയോ ചതവിന്റെയോ അടയാളങ്ങളും നഖങ്ങളുടെ അടയാളങ്ങളോട് സാമ്യമുള്ള നിരവധി മുറിവുകളും കണ്ടെത്തിയിരുന്നു. മോണ്ട്സെറാത്തിന്റെ സിടി സ്കാനുകള്‍ സൂചിപ്പിക്കുന്നത് നെഞ്ചില്‍, പ്രത്യേകിച്ച് അഞ്ചാമത്തെയും ആറാമത്തെയും വാരിയെല്ലുകള്‍ക്കിടയില്‍ ഉണ്ടായ മുറിവില്‍ നിന്നാണ് അവര്‍ മരിച്ചതെന്നാണ്.
ഈ മൃതദേഹങ്ങള്‍ 100 ശതമാനം യഥാര്‍ത്ഥമാണെന്നും ഇവര്‍ ഒരു കാലത്ത് ജീവിച്ചിരുന്നവര്‍ തന്നെയാണെന്നും ഇവര്‍ എങ്ങനെയാണ് മരിച്ചത് എന്നത് സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും അന്വേഷണ സംഘത്തിലെ പ്രധാനപ്പെട്ട വിദഗ്ദ്ധനായ ഡോ. ജോസ് സാല്‍സ് അവകാശപ്പെട്ടു. വിരലടയാളങ്ങള്‍, അസ്ഥിയുടെ തേയ്മാനം, ദന്തഘടന, പേശി ശരീരഘടന, ആന്തരിക അവയവങ്ങള്‍ തുടങ്ങിയ സവിശേഷതകള്‍ തങ്ങള്‍ വ്യക്തമായി നിരീക്ഷിച്ചതായി അദ്ദേഹം വ്യക്തമാക്കി. അഞ്ച് അടി ആറ് ഇഞ്ച് ഉയമുള്ള മരിയയുടെ സിടി സ്കാനുകളില്‍ കടിയേറ്റ പാടുകള്‍, ഒടിവുകള്‍, ടിഷ്യുവില്‍ രക്തം കട്ടപിടിക്കല്‍, ആന്തരിക ആഘാതത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ കണ്ടെത്തി.
മരിയ ഒരു പാറക്കെട്ടില്‍ നിന്ന് വീണ് പാറക്കെട്ടുകളില്‍ ഇടിച്ചായിരിക്കും മരിച്ചതെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. മോണ്ട്സെറാത്തിന്റെ കാര്യത്തില്‍, മരണകാരണം വളരെക്കാലമായി അനുഭവിച്ച കടുത്ത ആഘാതം ആയിരുന്നു എന്നും അവര്‍ കണ്ടെത്തി. ഇവരുടെ ശരീരത്തില്‍ നിരവധി ഒടിവുകളും ഉണ്ടായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സമാനമായ അഞ്ച് മാതൃകകള്‍ പഠിച്ചതായി ചില വിദഗ്ധര്‍ അവകാശപ്പെട്ടിരുന്നു. ഇവരിലെ ഒരു വിഭാഗം ഗവേഷകര്‍ ഈ മമ്മികള്‍ അന്യഗ്രഹ ജീവികളുടേതാണ് എന്ന വാദം അംഗീകരിക്കുന്നില്ല. ഇത് മൃഗങ്ങളുടെ അസ്ഥികള്‍ സിന്തറ്റിക് പശ കൊണ്ട് കൂട്ടിച്ചേര്‍ത്ത പാവകളാണ് എന്നാണ് അവര്‍ വാദിക്കുന്നത്.