- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പരമ്പരാഗത രീതിയിലുള്ള നെയ്ത്തിനുള്ള മികവ് പ്രതിഫലിക്കുന്ന 'പ്രധാനമന്ത്രി കുർത്ത'; മോദിക്ക് ഓണക്കോടിയൊരുക്കി ബിന്ദു നാട്ടിലെ താരമായി; ജീവിതത്തിലെ അപൂർവ്വഭാഗ്യമെന്ന് നെയ്ത്തുകാരി; കണ്ണൂരിലെ കൈത്തറി ഇനി ദേശീയ ശ്രദ്ധയിലേക്ക്; ലോക്നാഥ് വീവേഴ്സ് സൊസെറ്റിയിൽ എങ്ങും സന്തോഷം നിറയുമ്പോൾ
കണ്ണൂർ: ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി നെയ്തതിന്റെ ആദ്യഭാഗം അയച്ചത് അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് കണ്ണൂരിലെ ലോക്നാഥിലെ നെയ്ത്തുകാർ. ഇതുവരെ പുറംലോകം അറിയാത്ത തങ്ങളുടെ കൈവിരുതും മിടുക്കും ഭാരതം മുഴുവൻ അറിഞ്ഞതിന്റെ സന്തോഷം അവർക്ക്പറഞ്ഞറിയാക്കാനാവാത്തതാണ്.
കൂർത്ത ധരിക്കാൻ ഏറെയിഷ്ടപ്പെടുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കണ്ണൂർ മേലെചൊവ്വയിലെ ലോക്നാഥ് കോ-ഓപ്പ് വീവിങ് സൊസൈറ്റിയാണ് ഇക്കുറി ഓണക്കോടി ഒരുക്കുന്നത്. ഒരാഴ്ചയായി നെയ്ത്തുകാരി വാരത്തെ കെ. ബിന്ദു നെയ്തത്. പ്രധാനമന്ത്രിക്കും മറ്റു പ്രമുഖർക്കും കേരളം സമ്മാനിക്കുന്ന കുർത്തയ്ക്കുള്ള തുണിയാണ്. തന്റെ ജീവിതത്തിലെ അസുലഭഭാഗ്യങ്ങളിലൊന്നാണ് പ്രധാനമന്ത്രിക്കായി കൂർത്തനെയ്യാനുള്ള അവസരം ലഭിച്ചതെന്നു ബിന്ദുപറഞ്ഞു.
വീട്ടുകാരും നാട്ടുകാരും വലിയ അംഗീകാരമാണ് നൽകുന്നത്. ആദ്യം വിശ്വാസം വന്നില്ലെങ്കിലും പീന്നിടാണ് ഏറ്റെടുക്കേണ്ട വെല്ലുവിളിയെ കുറിച്ചു ബോധ്യം വന്നത്. ഒന്നാം ഘട്ട തുണി അയച്ചതിന്റെ ആശ്വാസത്തിലാണ് ബിന്ദു. രണ്ടാം ഘട്ട കൂർത്തതുണി നെയ്യുന്നതിനുള്ള തിരിക്കിലുമാണ് ഇവർ. അഞ്ചുവർഷം മുൻപാണ് ബിന്ദു ലോക്നാഥ് വീവേഴ്സ് സൊസെറ്റിയിൽ നെയ്ത്തുകാരിയായി ജോലിയിൽ പ്രവേശിക്കുന്നത്.
പരമ്പരാഗതമായ രീതിയിലുള്ള നെയ്ത്തിനുള്ള മികവാണ് സ്ത്രീതൊഴിലാളിയായ ബിന്ദുവിനെ പ്രധാനമന്ത്രിയുടെ കൂർത്തയ്ക്കുള്ള തുണിനെയ്യാൻ സ്ഥാപനം തെരഞ്ഞെടുക്കാൻ കാരണമായത്. കുടുംബത്തിന്റെ മികച്ച പിൻതുണയും തനിക്ക് ധൈര്യം പകർന്നുവെന്ന് ബിന്ദു പറഞ്ഞു. സോഷ്യൽ മീഡിയയിലും നിറയെ അഭിനന്ദനങ്ങളാണ് കണ്ണൂരിലെ കൈത്തറി മേഖലയിലെ ഈ സ്ത്രീതൊഴിലാളിക്കു ലഭിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ആയിരക്കണക്കിന് കൈത്തറി തൊഴിലാളി സ്ത്രീകൾ കണ്ണൂർ ജില്ലയിലുണ്ട്. അവർക്ക് അഭിമാനമായിരിക്കുകയാണ് ബിന്ദുവിന് ലഭിച്ച അംഗീകാരം.
ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽ സ്റ്റേറ്റ് ഡയറക്ടർ കെ.എസ്. അനിൽകുമാറിന്റെ നിർദേശാനുസരണം ഒരുവലിയ വെല്ലുവിളിയായി തങ്ങൾ ഈദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നും കഴിഞ്ഞ തിങ്കളാഴ്‌ച്ച അയച്ച ഒന്നാം ഘട്ട തുണി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും ലോക്നാഥ് വിവേർസ് സെക്രട്ടറി പി. വിനോദ് കുമാർ പറഞ്ഞു.
കോട്ടയം രാമപുരം അമനകര സ്വദേശിയും പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസാണ് കുർത്ത തുന്നുന്നതിനുള്ള തുണിയുടെ നിറങ്ങളും പാറ്റേണും രൂപകല്പന ചെയ്തത്. ഇളംപച്ച, വെള്ള, റോസ്, ചന്ദനനിറം എന്നിവയോടൊപ്പം ഇളംതളിരിലയുടെ നിറംകൂടി ഒത്തുചേർന്ന് കുത്തനെ വരയോടുകൂടിയതാവും കുർത്ത.
അതീവശ്രദ്ധയോടെയുള്ള നെയ്ത്തിൽ ദിവസം മൂന്നുമീറ്റർ തുണിയേ ഒരുക്കാൻ സാധിക്കൂ.ദേശീയ കൈത്തറി ദിനമായ തിങ്കളാഴ്‌ച്ചയാണ് തുണി തിരുവനന്തപുരത്ത് എത്തിച്ചത്. പ്രധാനമന്ത്രിക്കായി കണ്ണൂരിൽ നിന്നും കൂർത്ത തുണി ഒരുക്കുന്നുണ്ടെന്ന വാർത്തയറിഞ്ഞു നിരവധിയാളുകളാണ് ലോക്നാഥ് വീവേഴ്സിൽ കാണുന്നതിനായി എത്തുന്നത്, ഇതോടെ ദേശീയ ശ്രദ്ധയിലെത്തിയിരിക്കുകയാണ് കണ്ണൂരിലെ കൈത്തറി തൊഴിലാളികൾ.