കൊച്ചി: താര സംഘടനയുമായി അകലം പാലിക്കാന്‍ മോഹന്‍ ലാല്‍ തീരുമാനിച്ചതിന് പിന്നില്‍ യുവ നടന്റെ ഓഡിയോ സംഭാഷണവും കാരണമായെന്ന് മറുനാടന്‍ വാര്‍ത്ത പുറത്തു വിട്ടിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ചിട്ടേ ഇല്ലാത്ത സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളായിരുന്നു ലാലിനെ വേദനിപ്പിച്ചത്. ഈ സിനിമയില്‍ മോഹന്‍ലാലിന്റെ മകനും അഭിനയിച്ചിട്ടില്ല. ചീത്ത വിളിച്ച നടന്റെ ജീവനക്കാരില്‍ നിന്നാണ് ഈ സംഭാഷണം സിനിമാ സംഘടനകള്‍ക്ക് കിട്ടിയത്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ സംവിധായകനായ നടന് ഒരു പങ്കുമില്ല. മോഹന്‍ലാലിനേയും മകനേയും തെറ്റായ രീതിയില്‍ പറഞ്ഞ നടനും അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

സിനിമാ സംഘടനകളുടെ ഉന്നതര്‍ക്ക് കിട്ടിയ നടന്റെ ഓഡിയോയില്‍ ലാലിന്റെ മകനേയും കുറ്റപ്പെടുത്തുന്നുണ്ട്. ഈ സംഭാഷണം ലാലും കേള്‍ക്കാന്‍ ഇടയായി. ഇങ്ങനെ തന്നെ പരിഹസിക്കുന്നവര്‍ക്ക് വേണ്ടി നിലകൊള്ളേണ്ടതില്ലെന്ന നിലപാടില്‍ ലാല്‍ എത്തുകയായിരുന്നു. മോഹന്‍ലാലുമായി ഏറെ അടുത്ത നിന്ന നടനാണ് സ്വകാര്യ സംഭാഷണത്തിനിടെ ലാലിനെ കുറ്റപ്പെടുത്തി സംസാരിച്ചത്. സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ലാലിന്റെ മകന്‍ പ്രണവ് ഒരു കാര്യത്തിലും ഇടപെടാറില്ല. ആരുമായും മത്സരത്തിനും പോകാറില്ല. സൂപ്പര്‍ ഹിറ്റുകളിലെ നായകനാണെങ്കിലും അതിന്റെ ബഹളങ്ങളിലേക്ക് പോലും പ്രണവ് പോകാതെ മാറി നടക്കാറാണുള്ളത്. ഈ സാഹചര്യത്തില്‍ മകനെതിരായ നടന്റെ വിമര്‍ശനം ലാലിനെ ഏറെ വേദനിപ്പിച്ചു.

ചില 'സാങ്കേതിക കാരണങ്ങളാല്‍' ഈ നടന്റെ പേര് മറുനാടന്‍ പുറത്തു വിട്ടില്ല. അതിനിടെ സംവിധായകനായ നടനിലേക്ക് സംശയമെത്തി. ഈ സാഹചര്യത്തില്‍ താര കുടുംബത്തില്‍ നിന്നുള്ള സംവിധായകന്‍ അല്ല ആ നടനെന്ന് മറുനാടന്‍ വെളിപ്പെടുത്തി. ഇതിനിടെ പല തിയറികളും സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്നുണ്ട്. അതില്‍ ഒരു പോസ്റ്റാണ് ചുവടെ

എസ് ആര്‍ കെ അരവിന്ദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ ഉണ്ടായ ഒരു സംശയം പ്രകടിപ്പിക്കാന്‍ ആണ് ഈ പോസ്റ്റ്..

ഉണ്ണി മുകുന്ദനും മാനേജരും തമ്മില്‍ ഉണ്ടായ പ്രശനത്തില്‍ അമ്മയും ഫെഫ്കയും ഒരു ചര്‍ച്ച നടത്തിയുരുന്നല്ലോ.. ആ ചര്‍ച്ചക് ശേഷം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും 'അമ്മ ഭാരവാഹികളും മാനേജര്‍ വിപിനെ മാത്രം കൂട്ടിയാണ് പത്രക്കാരെ കണ്ടത്.. അതില്‍ തന്നെ ഉണ്ണി മുകുന്ദന്‍ പറഞ്ഞതൊക്കെ കള്ളമായിരുന്നു എന്നാണ് അവര്‍ പറഞ്ഞുവച്ചത്. രണ്ടുപേരെ ഇരുത്തി നടത്തിയ ചര്‍ച്ചയില്‍ ഒരാളെ മാത്രം കൂട്ടി മീഡിയയെ കണ്ടപ്പോഴേ എന്തോ പന്തികേട് തോന്നിയിരുന്നു. രണ്ടു ദിവസമായി മറുനാടന്‍ മലയാളി,മോഹന്‍ലാല്‍ 'അമ്മ' പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍ ഉണ്ണിമുകുന്ദന്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളും കാരണമായി എന്ന് വാര്‍ത്ത കൊടുത്തിരുന്നു. ഈ വര്‍ഷത്തെ 'അമ്മ' ജനറല്‍ ബോഡിയുടെ ഒഫീഷ്യല്‍ പോസ്റ്ററുകളില്‍ നിന്നെല്ലാം ഉണ്ണി മുകുന്ദനെ ഒഴിവാക്കിയിരുന്നു.

ഇന്നലെ കൊടുത്ത മറ്റൊരു വാര്‍ത്തയില്‍ മോഹന്‍ലാലിനെയും പ്രണവിനെയും ഒരു യുവതാരം അധിക്ഷേപിച്ച ഓഡിയോ മോഹന്‍ലാല്‍ കേള്‍ക്കാന്‍ ഇടയായി എന്നും പറഞ്ഞിരുന്നു. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ യുവനടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ ആകാന്‍ ആണ് സാധ്യത. ഇന്നലെ തന്നെ മറുനാടന്‍ കൊടുത്ത മറ്റൊരുവര്‍ത്ത നടന്‍ ബൈജുവും മോഹന്‍ലാലും തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ കുറിച്ച് ആയിരിന്നു. അങ്ങനെ നടന്നു എന്ന് നടന്‍ ബൈജു തന്നെ എന്ന് മനോരമ ഓണ്‌ലൈനിയില്‍ സമ്മതിച്ച വാര്‍ത്ത വന്നിട്ടുണ്ട്. അതിനര്‍ത്ഥം അമ്മയില്‍ തന്നെ ആരോ ആണ് മറുനാടന് ഈ വാര്‍ത്തകള്‍ കൊടുത്തത് എന്നാണ്. അങ്ങനെയാണെങ്കില്‍ ഉണ്ണി മുകുന്ദന്റെ കാര്യവും സത്യമാകാന്‍ ആണ് ചാന്‍സ്. അല്ലെങ്കില്‍ തന്നെ ഉണ്ണി ആളൊരു ഫേക്ക് ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

അങ്ങനെയെങ്കില്‍ നരിവേട്ട റിവ്യൂ ഇട്ടതിന്റെ പ്രശ്‌നമാണ് എന്ന് വിപിന്‍ പറഞ്ഞതും സത്യമാവാന്‍ ആണ് സാധ്യത കാരണം, ടോവിനോ ഉണ്ണിക് അനുകൂലമായി ഒരു വാക് പോലും മിണ്ടിയിട്ടില്ല എന്നാല്‍ തങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല എന്ന് കാണിക്കാന്‍ ഉണ്ണി ടോവിനോയുടെ പേര്‍സണല്‍ വാട്‌സ്ആപ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വരെ ഇന്‍സ്റ്റയില്‍ സ്റ്റോറി ഇട്ടു. എന്നാല്‍ അതുപോലും ടോവിനോ ഷെയര്‍ ചെയ്തില്ല. ഉണ്ണി മുകുന്ദന്‍ ടോവിനോയേം പ്രണവിനെയും ഒന്നും ഇന്‍സ്റ്റയില്‍ ഫോള്ളോയും ചെയ്യുന്നില്ല. മലയാളത്തില്‍ താന്‍ ഇപ്പോള്‍ പടം ഒന്നും കമ്മിറ്റ്

ചെയ്തിട്ടില്ല എന്ന് ഉണ്ണി തന്നെ കഴിഞ്ഞ ദിവസം സ്റ്റോറി ഇട്ടിരുന്നു. അതിനര്‍ത്ഥം പുള്ളി എപ്പോഴും ഇന്റര്‍വ്യൂകളില്‍ പറഞ്ഞുകൊണ്ടിരുന്ന ബ്രൂസിലിയും,ഗന്ധര്‍വ ജൂനിയറും, ലാസ്റ് അന്നൗന്‍സ് ചെയ്ത പുള്ളിയുടെ ഗോകുലം മൂവീസും ആയിട്ടുള്ള ഡയറക്ഷന്‍ പ്രോജെക്ട്ടും അടക്കം ഇല്ലാതായി എന്നാണ്. ഗോകുലം പിന്മാറിയ കാര്യം വിപിനും ക്യൂ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. മാര്‍ക്കോ 2 ഉപേഷിക്കാനുള്ള കാരണവും ഉണ്ണി അതിന്റെ ഡയറക്റ്ററും പ്രൊഡ്യൂസറും ആയിട്ടുള്ള പ്രശ്‌നമാണെന്ന് തോന്നുന്നു. കാരണം രണ്ടുപേരും ഉണ്ണിയെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ ഫോള്ളോ ചെയ്തിട്ടുണ്ട് .

മാര്‍ക്കോയുടെ അപ്രതീക്ഷിത വിജയം ഉണ്ണി മുകുന്ദനെ കുറച്ച് അഹങ്കാരി ആക്കിയതാണോ അതോ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി വന്‍ പരാജയമായതും OTT satellite ഒന്നും നടക്കാതെ പുള്ളിയുടെ കരിയറിനെ ബാധിച്ചതിന്റെ ഫെസ്‌ട്രേഷന്‍ ആണോ ഇങ്ങനെ ഒക്കെ കാണിക്കുന്നത് എന്നാണ് മനസിലാവാത്തത്. ഗെറ്റ് സെറ്റ് ബേബി ഇറങ്ങിയ സമയത് ഏതോ മാളില്‍ വച്ച് വീഡിയോ എടുത്ത ഒരു പയ്യന്റെ മൊബൈല്‍ ദേഷ്യത്തില്‍ പിടിച്ച് വാങ്ങികുന്നതും കണ്ടിരുന്നു.