വത്തിക്കാന്‍ സിറ്റി: കാത്തിരിപ്പ് അവസാനിച്ചു. ആഗോള കത്തോലിക്ക സഭ തലവനെ കോണ്‍ക്ലേവില്‍ വോട്ടിട്ട് തീരുമാനിച്ചു. അമേരിക്കക്കാരനായ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്റ്റ് ( 69) ആണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമി. കോണ്‍ക്ലേവിന്റെ രണ്ടാം ദിവസമാണ് പോപ്പിനെ തിരഞ്ഞെടുത്തത്. ഇതിനെ തുടര്‍ന്ന് സിസ്റ്റിന്‍ ചാപ്പലില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നു.




ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ എന്നായിരിക്കും പുതിയ പോപ്പ് അറിയപ്പെടുക. കത്തോലിക്ക സഭയുടെ 267 ാമത്തെ തലവനാണ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്റ്റ്. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം.




133 കര്‍ദ്ദിനാള്‍മാര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 89 വോട്ടുകള്‍ നേടിയ ആളാണ് ജേതാവായത്. തന്റെ വെള്ള വസ്ത്രം ധരിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന് അദ്ദേഹത്തെ 'ഹബേമൂസ് പാപ്പാം!' ലാറ്റിന്‍ 'നമുക്ക് ഒരു പോപ്പ് ഉണ്ട്!' എന്ന വാക്കുകള്‍ ഉപയോഗിച്ച് ഏറ്റവും മുതിര്‍ന്ന കര്‍ദ്ദിനാള്‍ പരിചയപ്പെടുത്തി. പുതിയ പോപ്പ് ബാല്‍ക്കണിയില്‍ എത്തി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികള്‍ക്കും മുഴുവന്‍ ലോകത്തിനും തന്റെ അനുഗ്രഹം നല്‍കി.




സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ 45,000ത്തിലധികം പേരാണു പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത കേള്‍ക്കാനായി തടിച്ചുകൂടിയത്.

വത്തിക്കാന്‍ ന്യൂസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സിസ്‌റ്റൈന്‍ ചാപ്പലിന് മുകളിലൂടെ വെള്ളപ്പുകയുയരുന്ന ചിത്രം സഹിതം വാര്‍ത്ത പങ്കുവച്ചത്.