- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
റഷ്യയിലെ വാഗ്നാർ സൈന്യത്തിന്റെ നേതാവ് യുവത്വം നിലനിർത്തുന്നതിന്റെ രഹസ്യം കന്യകകളുമായുള്ള വേഴ്ച്ച; സെയിന്റ് പീറ്റേഴ്സ്ബർഗിലെ ഹോട്ടലിൽ എത്തിക്കുന്നതിനു മുൻപ് കന്യകാത്വം പരിശോധിക്കുന്നത് പുട്ടിന്റെ മകളുടെ ക്ലിനിക്കിൽ
മോസ്‌കോ: റഷ്യയിൽ ആഭ്യന്തര കലാപത്തിന് ഒരുങ്ങുന്നതിന് മുൻപായി വാഗ്നാർ സൈന്യത്തിന്റെ തലവൻ യെവ്ജെനി പ്രിഗോസിൻ സെയിന്റ് പീറ്റേഴ്സ്ബർഗിൽ നിരവധി യുവതികളെ സൂക്ഷിച്ചിരുന്നതായി ഒരു റിപ്പോർട്ട് പുറത്തു വന്നു. പ്രായം കുറഞ്ഞ യുവതികളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന പുടിന് കന്യകകളോട് പ്രത്യേക താത്പര്യമാണെന്നും റഷ്യയിലെ ഒരു സ്വതന്ത്ര മാധ്യമമായ ദി ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.
തന്റെ പതിനെട്ടാം വയസ്സിൽ, വൻ തുക പ്രതിഫലം കൈപ്പറ്റി കന്യകാത്വം പ്രിഗോസിന് നൽകുകയും, എന്നാൽ, ഇപ്പോൾ ആ തീരുമാനത്തിൽ പശ്ചാത്തപിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ പറഞ്ഞത് കന്യകമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ദീർഘനാൾ യുവത്വം നിലനിർത്താൻ സഹായിക്കുമെന്ന് പ്രിഗോസിൻ വിശ്വസിക്കുന്നു എന്നാണ്. തെക്കൻ റഷ്യയിൽ ഒരു നഗരം പിടിച്ചടക്കി മോസ്‌കോ ലക്ഷ്യമാക്കി വാഗ്നാർ സേന നീങ്ങിയതിന് ഒരു മാസത്തിനിപ്പുറമാണ് ഈ വാർത്ത പുറത്തു വരുന്നത്.
പുടിനുമായി ഉണ്ടാക്കി എന്ന് പറയപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിൽ, പ്രിഗോസിൻ തന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയപ്പോൾ വാഗ്നാർ സേന ഇപ്പോൾ ബെലാറൂസിൽ എ സൈനികരെ പരിശീലിപ്പിക്കുന്ന തിരക്കിലാണ്. റഷ്യൻ പ്രസിഡണ്ട് സ്ഥാനം സ്വപ്നം കണ്ടു നടക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന പ്രിഗോസിനെതിരെ ഇപ്പോൾ വന്നിരിക്കുന്ന ആരോപണം വ്യക്തവും ശക്തവുമാണ്. ആഭ്യന്തര കലാപത്തിൽ നിന്നും പിൻവാങ്ങി ബെലാറൂസിലേക്ക് കടക്കുന്നത് വരെ പ്രിഗോസിൻ ഒരുപറ്റം യുവതികളെ, ഭൂരിഭാഗവും 20 ൽ താഴെ പ്രായമുള്ളവർ, സെയിന്റ് പീറ്റേഴ്സ്ബർഗിലെ സോളോ സോകോസ് ഹോട്ടലിലെ വാടക മുറികളിൽ താമസിപ്പിച്ചിരുന്നു എന്നാണ് ആരോപണം.
ലൈംഗിക തൊഴിലാളി യൂണിയൻ പ്രതിനിധി ന്യുസ് ഏജൻസിയോട് പറഞ്ഞത് ഗർഭനിരോധന ഉറകൾ ഉപയോഗിക്കാതെ മാത്രമെ പ്രിഗോസിൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയുള്ളു എന്നാണ്. അങ്ങനെ ചെയ്യുമ്പോൾ ഇരുവരുടെയും ശരീരത്തിലെ ഊർജ്ജങ്ങൾ പരസ്പരം കൈമാറ്റപ്പെടുന്നതായി പ്രിഗോസിൻ വിശ്വസിക്കുന്നു എന്നും അവർ പറഞ്ഞു. അങ്ങനെ, യൗവ്വനത്തിന്റെ ഊർജ്ജം പ്രിഗോസിന്റെ ശരീരത്തിലേക്ക് കടക്കുമെന്നും അയാൾ വിശ്വസിക്കുന്നു.
പ്രിഗോസിന്റെ ലൈംഗിക ബന്ധങ്ങൾ വെളിപ്പെടുത്തിയ മാഷാ എന്ന് മാത്രം പേര് പറഞ്ഞ സ്ത്രീ പറഞ്ഞത് 2019-ൽ തനിക്ക് 18 വയസ്സുള്ളപ്പോഴായിരുന്നു തന്റെ കന്യകാത്വം പ്രിഗോസിന് വിറ്റത് എന്നാണ്. 40,000 റൂബിൾ ആയിരുന്നു അന്ന് പ്രതിഫലമായി കൈപ്പറ്റിയത്. തന്റെ ഒരു സുഹൃത്തിന് പണം ആവശ്യമായി വന്നപ്പോഴായിരുന്നു താൻ അത് ചെയ്തതെന്ന് പറഞ്ഞ മാഷ, ആ യുവതി വഴിയായിരുന്നു പ്രിഗോസിന്റെ ദല്ലാൾ ആയ ഒരു 30 കാരിയെ പരിചയപ്പെട്ടതെന്നും പറഞ്ഞു.
കന്യകാത്വം പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി ആദ്യം അടുത്തുള്ള സൊഗസ്സ് ക്ലിനിക്കിലെക്ക് ആയിരുന്നു കൊണ്ടു പോയത്. പുടിന്റെ മൂത്തമകൾ വൊറോത്സോവ നടത്തുന്ന ആ ക്ലിനിക്കിലാണ് പ്രിഗോസിൻ ഉൾപ്പടെയുള്ള പല വി ഐ പികളും ചികിത്സതേടി എത്താറുള്ളത്. അവിടെ ചെന്ന് തന്നോട് ദല്ലാൾ പറഞ്ഞ കോഡ് പറഞ്ഞപ്പോൾ അകത്ത് കയറ്റി പരിശോധന നടത്തി എന്നും മാഷ പറഞ്ഞു.
പിന്നീടായിരുന്നു തന്നെ സോളോ സോകോസ് ഹോട്ടലിലെക്ക് കൊണ്ടു പോയത്. അവിടെ വിവിധ മുറികളിലായി നിരവധി യുവതികളെ പാർപ്പിച്ചിരുന്നു. അവരുടെ മേൽനോട്ടം വഹിക്കാൻ പ്രിഗോസിൻ ചിലരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ആ യുവതികൾ ആരും തന്നെ കന്യകമാർ ആയിരുന്നില്ലെന്നും 5000 റൂബിളായിരുന്നു പ്രിഗോസിൻ അവർക്ക് പ്രതിഫലമായി നൽകിയിരുന്നതെന്നും മാഷ പറയുന്നു.




