- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഡ്യൂട്ടിയുടെ ഭാഗമായി ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കുന്ന എയർഹോസ്റ്റസുമാർ കിടക്ക വിരിക്കും; ലക്ഷങ്ങൾ മുടക്കി അതിസമ്പന്നർ കസ്റ്റമേഴ്സായി എത്തി; ഹോ ചി മിൻ സിറ്റി പൊലീസ് പൊളിച്ചത് എയർഹോസ്റ്റസുമാർ അടങ്ങുന്ന സെക്സ് റാക്കറ്റ്
ഹോ ചി മിൻ: വിയറ്റ്നാമിലെ ഏറ്റവും ജനസാന്ദ്രത ഏറിയ നഗരമായ ഹോ ചി മിൻ സിറ്റിയിലെ ഒരു ആഡംബര ഹോട്ടലിൽ റെയ്ഡ് നടത്തിയ പൊലീസ് പൊളിച്ചത് എയർഹോസ്റ്റസുമാർ അടങ്ങുന്ന ഒരു നക്ഷത്ര വേശ്യാലയം. മുപ്പതോളം എയർഹോസ്റ്റസുമാർ ഈ സംഘത്തിൽ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. വിയറ്റ്നാമിലെ ഒരു രാത്രിക്ക് ധനാഢ്യരായ കക്ഷികളിൽ നിന്നും ഇവർ ഈടാക്കിയിരുന്നത്2,360 പൗണ്ട് (ഏതാണ്ട് രണ്ടര ലക്ഷത്തോളം രൂപ) ആണ് എന്ന് പൊലീസ് പറയുന്നു.
ബുധനാഴ്‌ച്ച വൈകിട്ട് പൊലീസ് ഈ ആഡംബര ഹോട്ടലിൽ എത്തുമ്പോൾ മൂന്ന് എയർഹോസ്റ്റസുമാർ തങ്ങളുടെ കക്ഷികൾക്കൊപ്പം കിടക്കകളിൽ സജീവമായിരുന്നു. മോഡൽ കൂടിയായ മറ്റൊരു യുവതിയെ കക്ഷികളുമായി വിലപേശുന്നതിനിടയിൽ പിടികൂടുകയും ചെയ്തു. അറസ്റ്റ് ചെയ്തവരെ ഹോട്ടൽ ഇരിക്കുന്ന തിരക്കേറിയ തെരുവിലൂടെ നടത്തിയായിരുന്നു കൊണ്ടു പൊയത്. ഈ സെക്സ് റാക്കറ്റിന്റെ മുഖ്യ സംഘാടകയായ വോ തി മൈ ഹാൻ എന്ന 26 കാരിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തന്റെ കീഴിലുള്ള പെൺകുട്ടികളുടെ, എയർഹോസ്റ്റസുമാരുടെ യൂണിഫോമിലുള്ള ചിത്രങ്ങൾ അയച്ചു കൊടുത്തിട്ടായിരുന്നു യുവതി കക്ഷികളെ ആകർഷിച്ചിരുന്നത്. വിയറ്റ്നാം എയർലൈൻസിൽ എയർഹോസ്റ്റസ് ആയിരുന്നു വോ തി മൈ ഹാൻ എന്ന് പൊലീസ് അറിയിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് അവർ ജോലിയിൽ നിന്നും രാജിവെച്ച് ഒഴിയുകയായിരുന്നു. വേശ്യാവൃത്തിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, സെക്സ് റാക്കറ്റ് കാര്യക്ഷമമായി നടത്തുന്നതിനും വേണ്ടിയായിരുന്നു രാജിവെച്ചത്.
വേശ്യാവൃത്തിക്കും, ലൈംഗിക വ്യാപാരത്തിനുമാണ് വിയറ്റ്നാം നിയമങ്ങൾ അനുസരിച്ച് വോ തി മൈ ഹാന്റെ പേരിൽ കേസ് എടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. വ്യോമയാന മേഖലയിലേയും മോഡലിംഗിലേയും സുന്ദരികളായ യുവതികളുമായി സൗഹാർദ്ദം കൂടി അവരെ പ്രലോഭിപ്പിച്ച് സെക്സ് റാക്കറ്റിലേക്ക് കൊണ്ടുവരികയായിരുന്നു ഇവരുടെ ശൈലി. പണം മുൻകൂർ ആയി വോ തി മൈ ഹാനിന്റെ അക്കൗണ്ടിലെക്ക് കൈമാറിയാൽ മാത്രമെ ആവശ്യക്കാർക്ക് പെൺകുട്ടികളെ ലഭിക്കുകയുള്ളു.
ചിലർ ഒരു രാത്രി മുഴുവൻ രണ്ട് പെൺകുട്ടികളെ വരെ വാടകക്ക് എടുത്തതായി പൊലീസ് പറയുന്നു. പെൺകുട്ടികളെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിനു പുറമെ സ്വന്തം ശരീരവും അവർ വിൽക്കാറുണ്ട്. ഇവരുടെ റാക്കറ്റിൽ ഉള്ള യുവതികളിൽ ഏറെയും ഇവരുടെ സഹപ്രവർത്ത്കരായിരുന്നു. മറ്റ് എയർലൈനുകളിൽ നിന്നുള്ള ഹോസ്റ്റസുമാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓരോ ഇടപാടിലും 231 പൗണ്ട് (ഏകദേശം 25,000 രൂപ) ആയിരുന്നു വോ തി മൈ ഹൻ കമ്മീഷനായി ഈടാക്കി കൊണ്ടിരുന്നതെന്നും പൊലീസ് പറയുന്നു.




