- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രണ്ടു ഭീകരർ തിങ്കളാഴ്ച രാവിലെ നിയന്ത്രണ രേഖ കടക്കാൻ ശ്രമം നടത്തുന്നതായി വിവരം ലഭിച്ചു; പ്രതികൂല കാലാവസ്ഥയും മൂടൽമഞ്ഞും മറയാക്കി ബാലകോട്ട് സെക്ടറിലെ ഹാമിർപൂർ പ്രദേശം വഴി ഇന്ത്യയിലേക്കു കടക്കാനായിരുന്നു നീക്കം; ഇതു തടഞ്ഞാതിനെയാണ് സർജിക്കൽ സ്‌ട്രൈക്കെന്ന് പറയുന്നതെന്ന് ഇന്ത്യൻ സൈന്യം; അതിർത്തിയിൽ ജാഗ്രത ശക്തം
ന്യൂഡൽഹി: പാക്കിസ്ഥാൻ അതിർത്തി കടന്ന് വീണ്ടും സർജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യ. അതിർത്തി കടന്ന് ഭീകര ക്യാംപുകൾ തകർക്കുന്നതിനായി വീണ്ടും സർജിക്കൽ സ്‌ട്രൈക്ക് നടത്തിയെന്ന റിപ്പോർട്ടുകൾ കരസേനയും പ്രതിരോധ മന്ത്രാലയവും നിഷേധിച്ചു. ഏതായാലും അതിർത്തിയിൽ ഇന്ത്യ ജാഗ്രതയിലാണ്. എന്തിനും സൈന്യം സജ്ജമാണെന്നാണ് സൂചന.
ജമ്മു കശ്മീരിലെ ബാലാകോട്ട് സെക്ടറിൽ നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരരുടെ ശ്രമം തടഞ്ഞതായി സൈന്യം സ്ഥിരീകരിച്ചു. ഇത് സർജിക്കൽ സ്‌ട്രൈക്കല്ലെന്നും അവർ വ്യക്തമാക്കി. രണ്ടു ഭീകരർ തിങ്കളാഴ്ച രാവിലെ നിയന്ത്രണ രേഖ കടക്കാൻ ശ്രമം നടത്തുന്നതായി സൈന്യത്തിനു വിവരം ലഭിച്ചു. പ്രതികൂല കാലാവസ്ഥയും മൂടൽമഞ്ഞും മറയാക്കി ബാലകോട്ട് സെക്ടറിലെ ഹാമിർപൂർ പ്രദേശം വഴി ഇന്ത്യയിലേക്കു കടക്കാനായിരുന്നു ഇവരുടെ നീക്കം. ഇതു തടഞ്ഞാതിനെയാണ് സർജിക്കൽ സ്‌ട്രൈക്കെന്ന് പറയുന്നതെന്നാണ് വിശദീകരണം.
''ബാലകോട്ട് സെക്ടറിന് എതിർവശത്തുനിന്ന് നിയന്ത്രണ രേഖ കടക്കാൻ ഭീകരർ ശ്രമം നടത്തുന്നതായി ചില ഇന്റലിജൻസ് ഏജൻസികൾ ജമ്മു കശ്മീർ പൊലീസിനു വിവരം നൽകിയിരുന്നു. തുടർന്ന് ഇതേക്കുറിച്ച് സൈന്യത്തിന് ജാഗ്രതാ നിർദ്ദേശം നൽകി. പിന്നീട് പതിയിരുന്ന് ആക്രമണം നടത്തി ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു' പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പാക്ക് അധിനിവേശ കശ്മീരിൽ ഇന്ത്യൻ സൈന്യം ഒരിക്കൽക്കൂടി സർജിക്കൽ സ്‌ട്രൈക്ക് നടത്തിയതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച രാത്രി നിയന്ത്രണ രേഖയ്ക്കും 2.5 കിലോമീറ്റർ ഉള്ളിലേക്കു കടന്ന് ഭീകരരുടെ നാല് ലോഞ്ചിങ് പാഡുകൾ ഇന്ത്യൻ സൈന്യം തകർത്തെന്നായിരുന്നു ചില സ്രോതസുകളെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കിൽ 78 ഭീകരർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഈ മിഷനിൽ പങ്കെടുത്ത ഇന്ത്യൻ സൈനികർ യാതൊരു കുഴപ്പവും കൂടാതെ തിരിച്ചെത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. പാക്കിസ്ഥാൻ വാർത്തയോട് പ്രതികരിച്ചതുമില്ല. ഇതിനിടെയാണ് നുഴഞ്ഞു കയറ്റ ശ്രമം തകർത്തെന്ന സ്ഥിരീകരണം ഇന്ത്യൻ സേന നൽകിയത്.
2019ൽ പുൽവാമയിൽ ഇന്ത്യൻ സൈനികർക്ക് നേരെ നടന്ന ആക്രമണവും ബാലക്കോട്ടിൽ സൈന്യം നടത്തിയ തിരിച്ചടിയുമെല്ലാം വലിയ വാർത്തയായിരുന്നു. ബാലക്കോട്ടിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ പാക്കിസ്ഥാന് ശക്തമായ പ്രഹരം ഏൽപ്പിക്കാൻ സൈന്യത്തിന് സാധിച്ചു. സമാനമായ വാർത്തയാണ് ഇപ്പോഴും പ്രചരിച്ചത്.




