- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർക്കും പരാതിയില്ലാത്തത് പൊലീസിനും ജോലി കുറച്ചു
കൊച്ചി: എറണാകുളത്തുകൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കില്ല. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.
ഹോസ്റ്റലിൽ കൂടെ താമസിച്ചവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്ന് രാവിലെയാണ് എറണാകുളം കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ യുവതി പ്രസവിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് യുവതി. യുവതിഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ താമസക്കാർ ആരും അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ സംഭവത്തിൽ ദുരൂഹത കൂട്ടി.
രാവിലെ ശുചിമുറിയിൽ പോയ യുവതി, വളരെ സമയത്തിന് ശേഷവും വാതിൽ തുറക്കാതെ വന്ന സാഹചര്യത്തിൽ മറ്റ് അന്തേവാസികൾ ബലമായി വാതിൽ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് ശുചിമുറിയിൽ യുവതി പ്രസവിച്ചതായി അറിയുന്നത്. ഇവർ ഉടൻ തന്നെ വിവരം നോർത്ത് പൊലീസിനെ അറിയിച്ചു. പനമ്പിള്ളി നഗറിലെ കുട്ടിയുടെ കൊല ചർച്ചയാകുന്നതിനിടെയാണ് ഈ സംഭവം.
അതുകൊണ്ട് തന്നെ പൊലീസ് അതിവേഗ നീക്കം നടത്തി. വനിത പൊലീസ് ഉൾപ്പെടെയുള്ളവർ എത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ വീട്ടുകാരെയും കുഞ്ഞിന്റെ അച്ഛന്റെ വീട്ടുകാരെയും വിവരം അറിയിച്ചു. ആർക്കും പ്രസവത്തിൽ പരാതിയില്ല. യുവതിയുടെ സുഹൃത്താണ് കുട്ടിയുടെ അച്ഛൻ എന്നാണ് സൂചന. കൊല്ല സ്വദേശിയാണ് ഈ സുഹൃത്തും.
അവിവാഹിതയായ പെൺകുട്ടിയാണ് പ്രസവിച്ചത്. യുവതിക്കൊപ്പം ആറു പെൺകുട്ടികൾ കൂടി താമസിച്ചിരുന്നു. നേരത്തെ യുവതിയുടെ ക്ഷീണം കണ്ട് മുറിയിലുണ്ടായിരുന്നവർ ചോദിച്ചപ്പോൾ ഗ്യാസ് കൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ട് കൊണ്ടാണ് ക്ഷീണമെന്നാണ് മറുപടി നൽകിയിരുന്നത്.