- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ലഭിക്കുന്ന വാർത്തയിൽ ആശങ്ക, ഇറാൻ പ്രസിഡന്റിനായി പ്രാർത്ഥിക്കണം'
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ലഭിക്കുന്നത് ആശങ്കയുണ്ടാക്കുന്ന വാർത്തയെന്ന് ഇറാൻ വാർത്താ ഏജൻസി. അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റർ ഇറക്കിയെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മോശം കാലാവസ്ഥാ രക്ഷാദൗത്യത്തിന് തടസമാവുകയാണെന്നും റിപ്പോർട്ട് പറയുന്നു. അപകടസമയം പ്രസിഡന്റും ഇറാൻ വിദേശകാര്യ മന്ത്രിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് വാർത്താ ഏജൻസി സ്ഥിരീകരിച്ചു.
അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിന് സമീപമാണ് അപകടമുണ്ടായത് എന്നായിരുന്നു വിവരം. ടെഹ്‌റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്.
പ്രസിഡന്റിനായി പ്രാർത്ഥിക്കണമെന്നും അപകട സ്ഥലത്തുനിന്ന് ലഭിക്കുന്നത് ആശങ്കയുണ്ടാക്കുന്ന വാർത്തയെന്നും വാർത്താ ഏജൻസി അറിയിച്ചു. ഹൃദയവും പ്രാർത്ഥനയും ഇറാൻ ജനതയ്ക്കുമൊപ്പമെന്ന് ഹമാസ് പ്രതികരിച്ചു. അതേസമയം, ഇറാൻ ദേശീയ ടെലിവിഷൻ പ്രസിഡന്റിനായുള്ള പ്രാർത്ഥന സംപ്രേഷണം ചെയ്തു.
പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിലെ മൂന്നു ഹെലികോപ്റ്ററുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇബ്രാഹിം റൈസിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതായാണ് വിവരം.
റൈസിയുടെയും ഹുസൈൻ ആമിറിന്റെയും ജീവൻ അപകടത്തിലാണെന്നും അവർക്കായി പ്രാർത്ഥിക്കണമെന്നും ഇറാൻ വാർത്താ ഏജൻസി അഭ്യർത്ഥിച്ചു. ശുഭപ്രതീക്ഷയുണ്ടെങ്കിലും അപകട സ്ഥലത്തു നിന്നു ലഭിക്കുന്ന വിവരങ്ങൾ ആശങ്കാജനകമാണെന്ന് അധികൃതരെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ പ്രതിദിന പരിപാടികൾ സംപ്രേഷണം ചെയ്യുന്നത് തൽക്കാലികമായി നിർത്തിവച്ചു. നിലവിൽ പ്രസിഡന്റിനായുള്ള പ്രാർത്ഥനയും ദുർഘടമായ കാലാവസ്ഥയിൽ രക്ഷാസേന നടത്തുന്ന തിരച്ചിലിന്റെ ദൃശ്യങ്ങളുമാണ് സംപ്രേഷണം ചെയ്യുന്നത്.
അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അൽയേവിയുമായി ചേർന്ന് ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്യാനാണ് ഞായറാഴ്ച പുലർച്ചെ ഇബ്രാഹിം റൈസി അസർബൈജാനിൽ എത്തിയത്. അസർബൈജാനും ഇറാനും ചേർന്ന് അരസ് നദിയിൽ നിർമ്മിച്ച മൂന്നാമത്തെ അണക്കെട്ടാണിത്.