- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമ്പതര മണിക്കൂർ വെറുതെ പറന്ന വിമാനം തിരിച്ചിറക്കിയത് സാങ്കേതിക തകരാറ് മൂലം
ലണ്ടൻ: ലണ്ടൻ ഹീത്രൂവിൽ നിന്ന് ടെക്‌സാസിലേക്ക് പറന്ന ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം ഒമ്പത് മണിക്കൂറിലധികം ലണ്ടനിൽ തന്നെ തിരിച്ചിറക്കി. 7,779 കിലോമീറ്റർ സഞ്ചരിച്ച വിമാനം വടക്കേ അമേരിക്കയിലെത്തിയ ശേഷമാണ് അവിടെ നിന്നും തിരിച്ച് ലണ്ടനിലേക്ക് തന്നെ പറന്നത്. വിമാനത്തിന്റെ സാങ്കേതിക തകരാർ മൂലമാണ് തിരിച്ചു പറത്തേണ്ടി വന്നത്. ഹൂസ്റ്റണിലെ ജോർജ്ജ് ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിലേക്ക് പോവുകയായിരുന്ന ബോയിങ് 787-9 ഡ്രീംലൈനർ കനേഡിയൻ അതിർത്തിും കടന്ന ശേഷമാണ് തിരിച്ചു പറന്നത്.
ട്രാക്കിങ് സൈറ്റായ ഫ്ലൈറ്റ് റഡാർ 24 അനുസരിച്ച് അറ്റ്ലാന്റിക് സമുദ്രം രണ്ടുതവണ കടന്ന് ഒമ്പതര മണിക്കൂറിലധികം വിമാനം ആകാശത്ത് പറന്നു. ഹൂസ്റ്റണിലേക്ക് എത്താൻ സാധാരണ ഗതിയിൽ 30-40 മിനിറ്റ് കൂടി സമയമാണ് ബാക്കിയുള്ളത്. വിമാനം ഉടനടി നിലത്തിറക്കാൻ വേണ്ടത്ര ഗൗരവമുള്ളതായിരുന്നില്ല പ്രശ്നം, പക്ഷേ അടിയന്തിരമായ പരിശോധനയും എഞ്ചിനീയറിങ് ജോലികളും ആവശ്യമായ ഘട്ടത്തിലാണ് വിമാനം ഹീത്രൂവിലേക്ക് മടങ്ങിയത്. വിമാനം തിരിച്ചെത്തിയപ്പോഴേക്കും പ്രശ്നം പരിഹരിക്കാൻ സാങ്കേതിക വിദഗ്ധരും സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു.
ചെറിയ സാങ്കേതിക തകരാർ കാരണം മുൻകരുതലെന്ന നിലയിലാണ് വിമാനം ലണ്ടൻ ഹീത്രൂവിലേക്ക് തിരിച്ചതെന്ന് ബിഎ പ്രസ്താവനയിൽ പറഞ്ഞു. അത് സുരക്ഷിതമായി ലാൻഡ് ചെയ്യുകയും യാത്രക്കാർ സാധാരണ നിലയിൽ ഇറങ്ങുകയും ചെയ്തു. യാത്ര തടസ്സപ്പെട്ടതിൽ ക്ഷമാപണം നടത്തിയെന്നും എല്ലാ യാത്രക്കാരെയും ഹൂസ്റ്റണിലേക്ക് മറ്റു വിമാനങ്ങളിലായി റീബുക്ക് ചെയ്തെന്നും അധികൃതർ അറിയിച്ചു. കണക്ടിങ് ഫ്ളൈറ്റ് മിസ്സായവരുടെയടക്കം യാത്രാ പ്രശ്നങ്ങൾ പരിഹരിച്ചാണ് അധികൃതർ യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിച്ചത്. മാത്രമല്ല, താമസ സൗകര്യങ്ങൾക്കും ഭക്ഷണത്തിനുമായി ചെലവാകുന്ന അധിക തുക എങ്ങനെ ക്ലെയിം ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും നൽകി.
മുമ്പ് നവംബറിലും ഇതുപോലൊരു പ്രശ്നം ഉണ്ടായിട്ടുണ്ട്. ഓക്ക്‌ലൻഡിൽ നിന്ന് ഷിക്കാഗോയിലേക്കുള്ള NZ26 എന്ന 15 മണിക്കൂർ ഷെഡ്യൂൾ ചെയ്ത വിമാനം നാല് മണിക്കൂർ പിന്നിട്ടപ്പോൾ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇവിടെയും സാങ്കേതിക പ്രശ്നമാണ് കാരണമായത്.