- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പതിവില്ലാതെ ദക്ഷിണ കൊറിയൻ ആകാശത്ത് ഇടി മുഴക്കം പോലെ ശബ്ദം; മേഘങ്ങൾക്കിടയിലൂടെ കുതിക്കുന്ന കുഞ്ഞനെ കണ്ട് നാട്ടുകാർ അമ്പരന്നു; മാനത്തിലൂടെ തലങ്ങും വിലങ്ങും പറന്ന് ജെറ്റ് വിമാനത്തിന്റ പ്രകടനം; അഭ്യാസത്തിനിടെ നടന്നത് വൻ അബദ്ധം; ആളുകൾ നിലവിളിച്ചോടി; നിരവധി നാട്ടുകാർക്ക് പരിക്ക്
സിയോൾ: ദക്ഷിണ കൊറിയൻ ആകാശത്ത് പതിവില്ലാതെ ഒരു ഇടി മുഴക്കം ശബ്ദം കേട്ട് പലരും ഞെട്ടി. ആളുകൾ വീടിന് പുറത്തിറങ്ങി നോക്കിയപ്പോൾ മാനത്തിലൂടെ തലങ്ങും വിലങ്ങും പറന്ന് ജെറ്റ് വിമാനത്തിന്റ പ്രകടനം. മേഘങ്ങൾക്കിടയിലൂടെ കുതിക്കുന്ന കുഞ്ഞനെ കണ്ട് നാട്ടുകാർ അടക്കം അമ്പരന്നു. പെടുന്നനെയാണ് ഒരു വൻ അബദ്ധം സംഭവിച്ചത്.
വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിനിടെ ദക്ഷിണ കൊറിയയിൽ ബോംബ് വർഷിച്ച് ജെറ്റ് വിമാനം. വ്യാഴാഴ്ച പരിശീലന പറക്കലിന് ഇടയിലാണ് സംഭവം നടന്നത്. നിരവധി ഗ്രാമീണർക്ക് ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എംകെ 82 ജനറൽ പർപസ് ബോംബുകളാണ് ഫൈറ്റർ വിമാനത്തിൽ നിന്ന് അബദ്ധത്തിൽ വർഷിക്കപ്പെട്ടത്. ദക്ഷിണ കൊറിയയുടെ കെ എഫ് 16 വിമാനത്തിൽ നിന്നാണ് ബോംബ് വർഷമുണ്ടായത്.
ഫയറിംഗ് റേഞ്ചിന് പുറംമേഖലയിൽ ബോംബ് വർഷിച്ച സംഭവത്തിൽ ദക്ഷിണകൊറിയൻ വ്യോമ സേന ക്ഷമാപണം ഇതിനോടകം നടത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് അപകടമുണ്ടായ സംഭവത്തിൽ ക്ഷമാപണം നടത്തുന്നതായും പരിക്ക് പറ്റിയവർ ഉടൻ രോഗമുക്തി നേടട്ടെയെന്നുമാണ് വ്യോമസേന സംഭവത്തേക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്. നാല് പേർക്ക് ഗുരുതര പരിക്കാണ് ബോംബ് വർഷത്തിൽ സംഭവിച്ചിട്ടുള്ളത്. ഉത്തര കൊറിയൻ അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയുള്ള പോച്ചിയോണിലാണ് ദക്ഷിണ കൊറിയയുടെ വ്യോമ സേന തന്നെ ബോംബ് വർഷിച്ചത്.
രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ ദക്ഷിണ കൊറിയ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സയും നഷ്ടപരിഹാരവും ഉൾപ്പെടെയുള്ളവ ഉടൻ പ്രഖ്യാപിക്കുമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി. വ്യോമ സേനയും കരസേനയും സംയുക്തമായി നടത്തുന്ന ലൈവ് ഫയർ പരിശീലനത്തിനിടയിലാണ് അബദ്ധത്തിൽ ബോംബ് വർഷമുണ്ടായത്. ബോംബ് വീണ് മേഖലയിലെ പള്ളിയും നിരവധി വീടുകളും തകർന്നിട്ടുണ്ട്. ഒരു കിലോമീറ്ററോളം അകലത്തിൽ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.