ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഭയന്ന് വിറച്ച പാക്കിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായ ആക്രമണം തുടരുന്നു. ഇന്ത്യന്‍ ആകാശ പ്രതിരോധം അതെല്ലാം തകര്‍ക്കുകയും ചെയ്യുന്നു. ജമ്മു കാശ്മീരില്‍വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചു. ഉധംപേരൂരില്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ സൈന്യം പരാജയപ്പെടുത്തി. പാകിസ്ഥാന്‍ തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടക്കും. പ്രതിരോധ മന്ത്രി രാജ് നാഥ് സിങും വിദേശ കാര്യമന്ത്രി എസ് ജയശങ്കറും ഒരുമിച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് വിവരം. പാക്കിസ്ഥാന്റെ ഇസ്ലാമാബാദില്‍ അടക്കം ഇന്ത്യ ഡ്രോണ്‍ ആക്രമണം നടത്തി. റാവല്‍പ്പണ്ടിയിലും ഇന്ത്യന്‍ ആക്രമണം ഉണ്ടായി. പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്ന് സൗദി അറേബ്യ അറിയിച്ചു. ഇതു സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് സൗദി പുറത്തിറക്കി. പാക്കിസ്ഥാനിലെ എട്ട് നഗരങ്ങളില്‍ ഇന്ത്യ തിരിച്ചടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ ദീര്‍ഘ ദൂര മിസൈലുകള്‍ അടക്കം പ്രയോഗിച്ചു. ഇതെല്ലാം ഇന്ത്യന്‍ വ്യോമ പ്രതിരോധം തകര്‍ത്തു. ഇന്ത്യയുടെ ജനവാസ കേന്ദ്രങ്ങളില്‍ ദീര്‍ഘ ദൂര മിസൈലുകള്‍ പ്രയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കരയുദ്ധത്തിനും ഇന്ത്യ തയ്യാറാകും.

തുടരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചേമുക്കാലോടെ നടത്താനിരുന്ന ഇന്ത്യയുടെ വാര്‍ത്താ സമ്മേളനം 10 മണിയിലേക്ക് മാറ്റി. സൈനികമേധാവികള്‍ അതിര്‍ത്തിയിലെ സാഹചര്യം ഏകോപിപ്പിക്കുന്നുണ്ട്. പ്രത്യാക്രമണവും പ്രതിരോധവും പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷമാകും വാര്‍ത്താ സമ്മേളനം. അതിനിടെ പുലര്‍ച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി. കറാച്ചി, പെഷവാര്‍, ലാഹോര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്. ശ്രീനഗറിലും പഞ്ചാബില്‍ അമൃത്‌സറിലും രാവിലെയും തുടര്‍ച്ചയായ ആക്രമണം നടത്തുകയാണ് പാകിസ്ഥാന്‍. അതിനിടെ, ജമ്മുവില്‍ ഒരു പാക് പോര്‍ വിമാനം ഇന്ത്യ തകര്‍ത്തതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. ജമ്മുവില്‍ കനത്ത ശബ്ദമാണ് കേള്‍ക്കുന്നത്. സിര്‍സയില്‍ പാകിസ്ഥാന്റെ ലോങ് റേഞ്ച് മിസൈല്‍ ഇന്ത്യ പ്രതിരോധിച്ച് തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ മിസൈല്‍ പ്രയോഗിക്കുന്ന വീഡിയോ പാക്കിസ്ഥാനും ഔദ്യോഗികമായി പുറത്തു വിട്ടിട്ടുണ്ട്. പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം തുടരുന്നതിനിടെ തിരിച്ചടിക്കാന്‍ നാവിക സേനയും രംഗത്തുണ്ട്. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ കറാച്ചി ലക്ഷ്യമാക്കി പുറപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളടക്കം ഘടിപ്പിച്ച യുദ്ധക്കപ്പലുകള്‍ കറാച്ചി തുറമുഖം ലക്ഷ്യമിട്ട് പുറപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്ട്ര അതിര്‍ത്തിയിലും, നിയന്ത്രണ രേഖയിലും സൈന്യം പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കി. രാത്രി ജമ്മുവിലേക്ക് മാത്രം എത്തിയത് 100 ഓളം ഡ്രോണുകളാണ്. പാക് ഡ്രോണുകളെ നിലം തൊടീക്കാതെ തകര്‍ത്ത സൈന്യം ശക്തമായ പ്രതിരോധമാണ് തീര്‍ക്കുന്നത്. ബാരാമുള്ള മുതല് ഭുജ് വരെ പാകിസ്ഥാന്‍ ആക്രമണ ശ്രമം നടത്തിയെന്ന് സൈന്യം വ്യക്തമാക്കി. ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകള്‍ എത്തിയത്. ഇതില്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ മാത്രമാണ് പാക് ഡ്രോണ്‍ ആക്രമണത്തില്‍ അപകടമുണ്ടായത്. അതേസമയം ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം 10 സ്‌ഫോടനങ്ങളുണ്ടായെന്ന അല്ല്‍ ജസീറ റിപ്പോര്‍ട്ട് തെറ്റാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി. അതിനിടെ നൂര്‍ ഖാന്‍, ഷോര്‍കോട്ട്, മുറദ് എന്നീ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ ക്രമണം നടത്തിയതായി പാക്കിസ്ഥാന്‍ ആരോപിച്ചു. ഇതിന് തിരിച്ചടിക്കുമെന്നും പാക്കിസ്ഥാാന്‍ പറയുന്നു. ഇന്ത്യ തിരിച്ചടി ശക്തമാക്കിയതോടെ രൂക്ഷമായ പോരാട്ടം തുടരുകയാണ്.

പാക്കിസ്ഥാന്റെ മിസൈന്‍ ഹരിയാനയില്‍ ഇന്ത്യ തകര്‍ത്തു. ഇന്ത്യ പാക്കിസ്ഥാന്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായക ഇടപെടലിന് സൗദി അറേബ്യയുടെ ശ്രമം നടന്നു. രാത്രി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേല്‍ അല്‍ ജുബൈര്‍ കൂടിക്കാഴ്ച നടത്തി. പാകിസ്ഥാന്‍ കരസേന മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സൗദി വിദേശകാര്യ സഹമന്ത്രി പാക്കിസ്ഥാനിലെത്തിയത്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേക്കാണ് ആദ്യം സൗദി വിദേശകാര്യ സഹമന്ത്രി അദേല്‍ അല്‍ ജുബൈര്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. ഡല്‍ഹിയിലെത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് സൗദി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നുവെന്ന വാര്‍ത്താ കുറിപ്പ് ഇറക്കിയത്.

ഈ സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതിരോധ മന്ത്രാലയം കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. രാവിലെ പത്തോടെ വാര്‍ത്താ സമ്മേളനമുണ്ടാകും. നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കാന്‍ സാധ്യതയുണ്ട്. ആദ്യം പുലര്‍ച്ചെ 5 : 45 ന് ആയിരുന്നു വാര്‍ത്താ സമ്മേളനം നടത്താനിരുന്നത്. പിന്നീട് വാര്‍ത്താ സമ്മേളനത്തിന്റെ സമയം മാറ്റുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ച് പാക് ആക്രമണത്തെ പ്രതിരോധിച്ചു. അമൃത്സറിലും പുലര്‍ച്ചെ പാക് പ്രകോപനമുണ്ടായി. വലിയ സ്‌ഫോടന ശബ്ദം കേട്ടതായാണ് വിവരം. പാക് ഡ്രോണുകള്‍ തകര്‍ത്ത ശബ്ദമാണ് കേട്ടതെന്നാണ് സൂചന. അതേസമയം പാക് സൈനിക താവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതായി പാക്കിസ്ഥാന്‍ ആരോപിച്ചു. നൂര്‍ ഖാന്‍, മുരിദ്, റഫീഖി വ്യോമത്താവളങ്ങള്‍ ആക്രമിക്കപ്പെട്ടെന്ന് പാക് സൈന്യം അറിയിച്ചു. ശക്തമായി തിരിച്ചടിക്കുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.