- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഹോ..എല്ലാം നശിപ്പിച്ചല്ലോ..!'; കൈ അടിച്ചും ആർപ്പുവിളിച്ചും കപ്പൽശാലയ്ക്ക് മുന്നിൽ നിന്ന ജനങ്ങൾ; അതീവ സന്തോഷത്തിൽ ചീഫ് എൻജിനിയർമാർ; യുദ്ധക്കപ്പലിന്റെ ഉദ്ഘാടനം നടക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ അമ്പരപ്പ്; ഇത് വലിയ അപമാനമെന്ന് കണ്ടുനിന്നവർ; ഒരുത്തനെയും വെറുതെ വിടില്ലെന്ന് കിം ജോംഗ്!
പ്യോംങ്യാംഗ്: ഉത്തര കൊറിയയുടെ പുത്തൻ യുദ്ധക്കപ്പൽ അനാവരണം ചെയ്യുന്നതിനിടെ മുങ്ങിയത് വലിയ വർത്തയായിരുന്നു. 70 മിസൈലുകൾ വഹിക്കാവുന്ന യുദ്ധകപ്പൽ ഉദ്ഘാടനം ചെയ്തത്. എന്നാൽ, ഉദ്ഘാടനം ചടങ്ങിനിടെ യുദ്ധകപ്പലിന്റെ അടി ഭാഗം തകർന്ന് കപ്പൽ മുങ്ങുകയായിരുന്നു. 5000 ടൺ ഭാരമുള്ള യുദ്ധക്കപ്പലാണ് മുങ്ങിയത്. അതേസമയം, യുദ്ധക്കപ്പലിന്റെ ഉദ്ഘാടനം ചടങ്ങിന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ എത്തിയിരുന്നില്ല. ഇപ്പോഴിതാ, സംഭവത്തിൽ കടുത്ത നടപടി എടുത്തിരിക്കുകയാണ് അധികൃതർ. ഉദ്ഘാടന ചടങ്ങിനിടെ പുത്തൻ യുദ്ധക്കപ്പൽ കടലിൽ മുങ്ങിയ സംഭവത്തിൽ ഉത്തര കൊറിയയിൽ നാല് പേർ അറസ്റ്റിൽ.
വർക്കേഴ്സ് പാർട്ടിയുടെ വ്യവസായ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ റി ഹ്യോംഗ് സൻ ആണ് അറസ്റ്റിലായ നാലമാത്തെ ആൾ. കഴിഞ്ഞ ആഴ്ച രാജ്യത്തിന് തന്നെ വലിയ രീതിയിൽ അപമാനമുണ്ടാക്കിയ ക്രിമിനൽ കുറ്റത്തിന് റി ഹ്യോംഗ് സൻ വലിയ രീതിയിൽ ഉത്തരവാദിയാണെന്നാണ് ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമ ഏജൻസി കെസിഎൻഎ തിങ്കളാഴ്ച വ്യക്തമാക്കിയത്. ഹ്യോംഗ് സൻ പാർട്ടിയുടെ സെൻട്രെൽ മിലിട്ടറി കമ്മീഷന്റെ ഭാഗമാണ്. ഇതുവരെ അറസ്റ്റിലായവരിൽ ഏറ്റവും ഉന്നത പദവിയിലുള്ള വ്യക്തിയും റി ഹ്യോംഗ് സൻ ആണ്. ഉത്തര കൊറിയയുടെ സൈനിക നയം അടക്കമുള്ളവ രൂപീകരിക്കുന്നതും പ്രാവർത്തികമാക്കുന്നതിന്റെയും ചുമതലയാണ് സെൻട്രൽ മിലിട്ടറി കമ്മീഷൻ ഉള്ളത്.
അതിനിടെ, പൊറുക്കാനാവാത്ത ക്രിമിനൽ നടപടിയെന്നാണ് സംഭവത്തെ കിം ജോംഗ് ഉൻ വിശേഷിപ്പിച്ചത്. യുദ്ധകപ്പലിന്റെ അടി ഭാഗം തകർന്ന് കപ്പൽ മുങ്ങാനിടയായ സംഭവത്തെ കിം രൂക്ഷമായി അപലപിച്ചു. കപ്പൽ തകരാർ പരിഹരിച്ച് കപ്പൽ പുറത്തിറക്കാനും കിം നിർദ്ദേശം നൽകി. ജൂണിൽ പാർട്ടി യോഗത്തിന് മുമ്പ് കപ്പൽ പുറത്തിറക്കണമെന്നാണ് കിം ഉത്തരവിട്ടിരിക്കുന്നത്.
കപ്പൽ ഡിസൈൻ ചെയ്തവരാണ് സംഭവിച്ച നാശനഷ്ടത്തിന്റെ ഉത്തരവാദിയെന്നും രാജ്യത്തിന്റെ അഭിമാനവും അന്തസും ഇവർ ഹനിച്ചതായും കിം കുറ്റപ്പെടുത്തി. അപകടത്തിൽ ആർക്കും അപകടം സംഭവിച്ചതായി റിപ്പോർട്ടുകളില്ല. വ്യാഴാഴ്ച കിഴക്കൻ തീരനഗരമായ ചോങ്ജിനിലെ കപ്പൽശാലയിൽ വച്ചുണ്ടായ അപകടത്തിന് അശ്രദ്ധയും പരിചയക്കുറവും ഉത്തരവാദിത്ത കുറവും കാരണമായെന്നാണ് കിം വിലയിരുത്തുന്നത്. അപകടത്തിന് കാരണമായവരുടെ പിഴവുകൾ പാർട്ടിയോഗത്തിൽ പരിഗണിക്കുമെന്നും കിം വ്യക്തമാക്കി. എന്നാൽ ഇവർക്ക് എത്തരത്തിലുള്ള ശിക്ഷ ലഭിക്കുമെന്നത് ഇനിയും ഇതുവരെ വ്യക്തമല്ല.
ഉത്തര കൊറിയിൽ പ്രാദേശികമായി ഉണ്ടാവുന്ന ഇത്തരം അപകടങ്ങൾ പുറത്ത് വരുന്നത് വളരേ അപൂർവ്വമായാണ്. കഴിഞ്ഞ നവംബറിൽ സൈനിക ഉപഗ്രഹം വിക്ഷേപണത്തിന് ഇടെ തകർന്നത് ഇത്തരത്തിൽ പുറത്ത് വന്നിരുന്നു. വിക്ഷേപണം നടത്തിയ ഉദ്യോഗസ്ഥരെ പഴിചാരിയായിരുന്നു ഈ സംഭവത്തിൽ കിം പ്രതികരിച്ചത്.