ഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വിമാനാപകടത്തിന്റെ കാരണം എന്താണെന്നതിനെ സംബന്ധിച്ച് വിദഗ്ധര്‍ പലരും വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങളാണ് നടത്തുന്നത്. തകര്‍ന്ന് വീഴാന്‍ ഉണ്ടായ കാരണമെന്താണ് എന്ന കാര്യം വിശദമായ പരിശോധനയിലൂടെ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.

എന്നാല്‍ ഇപ്പോള്‍ പലരും അപകടത്തന് കാരണമായി ചൂണ്ടിക്കാട്ടുന്നത് ബോയിങ് 787 ഡ്രീം ലൈനറിന്റെ വിങ് ഫ്ളാപ്പാണോ പ്രശ്നം ഉണ്ടാക്കിയത് എന്നാണ്. ആംസ്റ്റര്‍ഡാമിലും സൂറിച്ചിലും ഡബ്ലിനിലും ബാര്‍സിലോണിയയിലും കഴിഞ്ഞ മാസം ഡ്രീം ലൈനര്‍ അടിയന്തിരമായി ഇറക്കിയത് വിങ് ഫ്ളാപ്പ് കുഴപ്പത്തിലായപ്പോഴാണ് എന്ന കാരണമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അപകട കാരണം തേടിയുള്ള അന്വേഷണങ്ങള്‍ ഒടുവില്‍ ബോയിങ്ങ് വിമാന കമ്പനിയുടെ നടുവടിക്കുമോ എന്നാണ് പലരും സംശയിക്കുന്നത്. കൂടാതെ ഈ വിമാനങ്ങളുടെ ലാന്‍ഡിംഗ് ഗിയറിനും ചില പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

വിമാനാപകടത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച പല വിദഗ്ധരും വിങ് ഫ്ളാപ്പിന്റെ കോണ്‍ഫിഗറേഷന്‍ കൃത്യമായി തോന്നുന്നില്ല എന്നാണ് ചൂണ്ടിക്കാട്ടിയത്. ജൂലിയന്‍ ്രേബ എന്ന വ്യോമയാന വിദഗ്ധന്‍ ഇക്കാര്യത്തില്‍ ചില ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. വിമാനം പറന്നുയരുമ്പോള്‍, കൂടുതല്‍ ലിഫ്റ്റ് ലഭിക്കുന്നതിനായി പൈലറ്റുമാര്‍ വിമാനത്തിന്റെ ഫ്‌ളാപ്പുകള്‍ താഴ്ത്തും. എന്നാല്‍ ഈ അപകടത്തിന്റെ ദൃശ്യങ്ങളില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ഫ്‌ലാപ്പുകള്‍ അപ്പോഴും ചിറകുകളുമായി നിരപ്പായ നിലയില്‍ തന്നെയുണ്ടെന്നാണ് കാണിക്കുന്നത്.

ഫ്‌ളാപ്പുകള്‍ വിന്യസിച്ചില്ലെങ്കില്‍, വിമാനത്തിന് വേണ്ടത്ര വേഗത്തില്‍ ഉയരാന്‍ കഴിയുമായിരുന്നില്ല എന്നാണ് ബ്രേ അഭിപ്രായപ്പെടുന്നത്. ചിലപ്പോള്‍ പൈലറ്റുമാര്‍ അവ വിന്യസിക്കാന്‍ മറന്നുപോയിരിക്കാമെന്നും, ഇത് ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഫ്‌ളാപ്പുകള്‍ അനങ്ങാതിരിക്കുന്നത് വിചിത്രമാണ് എന്നാണ് ബ്രേ പറയുന്നത്. കഴിഞ്ഞ മാസമാണ് നാല് ഡ്രീംലൈനറുകള്‍ അടിയന്തരമായി നിലത്തിറക്കിയത്. ചിറകുകളിലെ ഫ്ളാപ്പുകളുടെ പ്രശ്നം കാരണമാണ് ഈ വിമാനങ്ങള്‍ നിലത്തിറക്കേണ്ടി വന്നത്.

ഫിലാഡല്‍ഫിയയില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം ആംസ്റ്റര്‍ഡാമിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ഡബ്ലിന്‍, ബാഴ്‌സലോണ, സൂറിച്ച് എന്നിവിടങ്ങളില്‍ നിന്ന് ഫിലാഡല്‍ഫിയയിലേക്കുള്ള വിമാനങ്ങളും ഇത്തരത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയിരുന്നു. മുന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് പൈലറ്റ് അലസ്റ്റര്‍ റോസെന്‍ഷെയിന്‍ പറയുന്നത് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ ഡൗണായിരുന്നു എന്നാണ്. വിമാനത്തിന്റെ വിങ്ഫ്ളാപ്പിനും പ്രശ്നമുള്ളതായി അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. വിമാനം മുകളിലേക്ക് പോകുന്നതിന് പകരം താഴേക്ക് വരുന്നതായിട്ടാണ് കാണുന്നതെന്നും റോസന്‍ഷെയിന്‍ പറയുന്നു. ബോയിങ്ങിനെ പോലെയുള്ള പ്രശസ്തമായ വിമാന നിര്‍മ്മാണ കമ്പനിയെ സംബന്ധിച്ച് ഇത് വളരെ ഗുരുതരമായ പ്രശ്നമാണ് ഉയര്‍ത്തുന്നത്.

ലോകത്തെ പ്രധാന വിമാനക്കമ്പനികള്‍ എല്ലാം തന്നെ ഉപയോഗിക്കുന്നത് ബോയിങ്ങിന്റെ വിമാനങ്ങളാണ്. ഡ്രീംലൈനറിന് മൊത്തത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ അത് കമ്പനിക്ക് തന്നെ വലിയ തിരിച്ചടിയായി മാറും എന്നത് ഉറപ്പാണ്.