വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ കാലശേഷം ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി ലെയോ പതിനാലാമൻ സ്ഥാനമേറ്റത് വലിയ വർത്തയായിരുന്നു. മോതിരവും പാലിയവും സ്വീകരിച്ചുകൊണ്ടാണ് സ്ഥാനമേറ്റെടുത്തത്. സമാധാനം പുലരുന്ന പുതിയ ലോകം സാധ്യമാകണമെന്ന് സ്ഥാനമേറ്റ ചടങ്ങിൽ മാര്‍പാപ്പ പറഞ്ഞിരുന്നു. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവിലാണ് ലെയോ പതിനാലാമൻ മാര്‍പാപ്പയായി സ്ഥാനമേറ്റത്.

ഇപ്പോഴിതാ, മാർപ്പാപ്പയുടെ വാക്കുകൾ ആണ് ചർച്ചയായിരിക്കുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അത്..വലിയൊരു അഗാധമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഘർഷത്തിനിടയിൽ ഗസയിലെ ജനങ്ങളെ മറക്കല്ലേയെന്നും. അവിടെ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യവും സ്നേഹവും പ്രധാനമെന്നും ലെയോ പാപ്പ പറഞ്ഞു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് മാർപ്പാപ്പയുടെ പ്രതികരണം. തീർത്ഥാടകർക്കൊപ്പമുള്ള ആഴ്ചതോറുമുള്ള പ്രാർത്ഥനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അദ്ദേഹത്തിന്റെ വാക്കുകൾ..

'ഇസ്രായേലും ഫലസ്തീനും ഉൾപ്പെടുന്ന ഈ നാടകീയ സാഹചര്യത്തിൽ ഗസ്സയിലും മറ്റ് പ്രദേശങ്ങളിലുമുള്ള ദൈനംദിന കഷ്ടപ്പാടുകൾ വിസ്മൃതിയിലേക്ക് നീങ്ങുന്നു. അവിടെ മതിയായ മാനുഷിക പിന്തുണയുടെ ആവശ്യകത കൂടുതൽ അടിയന്തിരമായിക്കൊണ്ടിരിക്കുകയാണ്.' പോപ്പ് ലിയോ വ്യക്തമാക്കി.

'നയതന്ത്രം ആയുധങ്ങളെ നിശബ്ദമാക്കട്ടെ. അക്രമവും രക്തരൂക്ഷിതമായ സംഘർഷങ്ങളും കൊണ്ടല്ല സമാധാന ശ്രമങ്ങളിലൂടെ രാഷ്ട്രങ്ങൾ അവരുടെ ഭാവി രൂപപ്പെടുത്തട്ടെ.' പോപ്പ് പറഞ്ഞു. 'അന്താരാഷ്ട്ര സമൂഹത്തിലെ ഓരോ അംഗത്തിനും യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത അഗാധമായി മാറുന്നതിന് മുമ്പ് അത് തടയുക ഒരു ധാർമ്മിക ഉത്തരവാദിത്തമുണ്ട്.' പോപ്പ് പറഞ്ഞു.

അതേസമയം, അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാന്‍ ഇസ്രായേലിലേക്ക് തൊടുത്തത് തങ്ങളുടെ മിസൈല്‍ ശേഖരത്തിലെ വമ്പനെ. ബലസ്റ്റിക് മിസൈലായ ഖോറാംഷഹര്‍ 4 മിസൈല്‍ ഇറാന്‍ തൊടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2017ലാണ് ഇറാന്‍ ഖോറാംഷഹര്‍ മിസൈലുകള്‍ അവതരിപ്പിച്ചത്. 2,000 കിലോമീറ്റര്‍ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരവും വഹിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ മിസൈലാണ് ഖോറാംഷഹര്‍ 4. നാശത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനാകും എന്നതാണ് സവിശേഷത. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിലെ ഏറ്റവും ഭാരമേറിയ മിസൈലാണ് ഇത്.

ഖൈബര്‍ എന്ന പേരിലും ഈ മിസൈല്‍ അറിയപ്പെടുന്നു. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഇറാന്‍ ഖോറാംഷഹര്‍ ഉപയോഗിച്ചത്. യുഎസ് നടപടിക്ക് ശേഷം ഇറാന്‍ കുറഞ്ഞതു 40 മിസൈലുകളെങ്കിലും വിക്ഷേപിച്ചുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേലിന്റെ തീരമധ്യ പ്രദേശങ്ങളിലും, ഡാന്‍ ജില്ലയിലും വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം അഗ്‌നിരക്ഷാസേനകള്‍ നടത്തുകയാണെന്നാണു വിവരം.