വത്തിക്കാന്‍: ബ്രിട്ടീഷ് വംശജനായ ഒരു കൗമാരക്കാരനെ നാളെ മാര്‍പ്പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ എംബാം ചെയ്ത ശരീരം കാണാനായി എത്തുന്നത്. കത്തോലിക്കാ സഭയുടെ വിശ്വാസം ഓണ്‍ലൈനില്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ദൈവത്തിന്റെ സ്വാധീനം ചെലുത്തുന്നയാള്‍ എന്ന് വിളിക്കപ്പെടുന്ന വ്യക്തിയാണ് ബ്രിട്ടീഷ് വംശജനായ ഇറ്റാലിക്കാരന്‍. ആയിരക്കണക്കിന് വിശ്വാസികളാണ് വിശുദ്ധ പദവിയിലേക്ക് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി എത്തുന്നത്.

2006 ല്‍ 15 വയസ്സുള്ളപ്പോള്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച കമ്പ്യൂട്ടര്‍ വിദഗ്ധനായ കാര്‍ലോ അക്യുട്ടിസിനെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. ഈ കൗമാരക്കാരന്റെ മൃതദേഹം, വര്‍ഷം തോറും ലക്ഷക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന അസീസിയിലെ ഗ്ലാസ് ചുവരുകളുള്ള ശവകുടീരത്തിലാണ് കിടത്തിയിരിക്കുന്നത്. അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗത്തെ തുടര്‍ന്നാണ് പ്രഖ്യാപനം മാറ്റി വെച്ചത്.

മധ്യകാല നഗരവും ഉംബ്രിയയിലെ തീര്‍ത്ഥാടന കേന്ദ്രവുമായ അസീസിയിലെ കൂറ്റന്‍ സ്‌ക്രീനുകളില്‍ വിശ്വാസികള്‍ക്ക് കാണാന്‍ കഴിയും. 1991-ല്‍ ലണ്ടനില്‍ ഇററലിക്കാരിയായ അമ്മയ്ക്കും പകുതി ഇംഗ്ലീഷുകാരനും പകുതി ഇറ്റലിക്കാരനുമായ പിതാവിനും ജനിച്ച അക്യുട്ടിസിന് തീക്ഷ്ണമായ വിശ്വാസമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പ്രത്യേകിച്ച് വിശ്വാസികള്‍ അല്ലായിരുന്നു. വടക്കന്‍ നഗരമായ മിലാനിലാണ് അദ്ദേഹം വളര്‍ന്നത്. അവിടെ അദ്ദേഹം ദിവസവും കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. ഭീഷണി നേരിടുന്ന കുട്ടികളോടും വീടില്ലാത്തവരോടും ദയ കാണിക്കുന്നതില്‍ ഇദ്ദേഹം ഏറെ ഖ്യാതി നേടിയിരുന്നു.

അവര്‍ക്കായി അക്യൂട്ടിസ് ഭക്ഷണവും സ്ലീപ്പിംഗ് ബാഗുകളും കൊണ്ടുവന്നിരുന്നു. മിലാനില്‍, അദ്ദേഹം തന്റെ ഇടവകയുടെ വെബ്‌സൈറ്റും പിന്നീട് വത്തിക്കാന്‍ ആസ്ഥാനമായുള്ള ഒരു അക്കാദമിയും പരിപാലിച്ചിരുന്നു. കമ്പ്യൂട്ടര്‍ ഗെയിമുകളുടെ ആരാധകനായ അക്യുട്ടിസ് കത്തോലിക്കാ വിശ്വാസത്തിന്റെ അത്ഭുതങ്ങളും മറ്റ് ഘടകങ്ങളും ഓണ്‍ലൈനില്‍ രേഖപ്പെടുത്താന്‍ അത് ഉപയോഗിക്കുകയും ചെയ്തു. കുടുംബം മതവിശ്വാസികളല്ലായിരുന്നിട്ടും, ചെറുപ്പം മുതലേ തന്റെ മകന് ദൈവവുമായി ഒരു പ്രത്യേക ബന്ധം ഉണ്ടായിരുന്നതായി അമ്മ അന്റോണിയ സല്‍സാനോ വെളിപ്പെടുത്തി. ഏഴു വയസ്സുള്ളപ്പോള്‍ അക്യുട്ടിസ് എഴുതിയത് തന്റെ ജീവിത പദ്ധതി എപ്പോഴും യേശുവിനോട് അടുത്തിരിക്കുക എന്നായിരുന്നു.

2006 ഒക്ടോബറിലാണ് അക്യൂട്ടിസിന് രക്താര്‍ബുദം ഉണ്ടെന്ന് കണ്ടെത്തിയത്. രോഗനിര്‍ണയം നടത്തിയിട്ടും, കാര്‍ലോ തന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചത് ദൈവത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു നിമിഷം പോലും ചെലവാക്കാത്ത തനിക്ക് മരിക്കുന്നതില്‍ വിഷമമില്ല എന്നായിരുന്നു. രോഗം കണ്ടെത്തിയ അതേ മാസം 12 ന് അദ്ദേഹം മരിച്ചു. മരണശേഷം അക്യുട്ടിസ് രണ്ട് അത്ഭുതങ്ങള്‍ ചെയ്തതായി വത്തിക്കാന്‍ അംഗീകരിച്ചിട്ടുണ്ട്. വിശുദ്ധ പദവിയിലേക്കുള്ള മാര്‍ഗ്ഗത്തിലെ ഒരു അനിവാര്യമായ ചുവടുവയ്പ്പായിരുന്നു ഇത്.

ആദ്യത്തേത് അപൂര്‍വമായ പാന്‍ക്രിയാറ്റിക് വൈകല്യത്താല്‍ ബുദ്ധിമുട്ടുന്ന ഒരു ബ്രസീലിയന്‍ കുട്ടിയുടെ രോഗശാന്തിയായിരുന്നു. രണ്ടാമത്തേത് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു കോസ്റ്റാറിക്കന്‍ വിദ്യാര്‍ത്ഥിയുടെ സുഖം പ്രാപിക്കലുമായിരുന്നു. രണ്ട് സാഹചര്യങ്ങളിലും അക്യൂട്ടിസില്‍ നിന്ന് ബന്ധുക്കള്‍ സഹായത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. 'സൈബര്‍-അപ്പോസ്തലന്‍' എന്ന വിശുദ്ധ പദവിയിലേക്കാണ് അദ്ദേഹത്തെ ഉയര്‍ത്തുന്നത്. ദരിദ്രരുടെ സംരക്ഷണത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച പതിമൂന്നാം നൂറ്റാണ്ടിലെ തന്റെ ആരാധനാപാത്രമായ വിശുദ്ധ ഫ്രാന്‍സിസിന്റെ ഭവനമായ അസീസിയില്‍ അടക്കം ചെയ്യണമെന്നത് അക്യൂട്ടിസിന്റെ അവസാന ആഗ്രഹമായിരുന്നു.

1925-ല്‍ അന്തരിച്ച, സാമൂഹികവും ആത്മീയവുമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ട ഇറ്റാലിയന്‍ പര്‍വതാരോഹകനായ പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും നാളെ വിശുദ്ധനായി പ്രഖ്യാപിക്കും. ദരിദ്രരെയും രോഗികളെയും സേവിക്കുക എന്നത് തന്റെ ദൗത്യമാക്കിയ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അദ്ദേഹം 24 വയസ്സുള്ളപ്പോള്‍ പോളിയോ ബാധിച്ച് മരിച്ചിരുന്നു. 1990-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. മെയ് മാസത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ ആദ്യമായിട്ടാണ് വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങ് നടത്തുന്നത്.