ന്യൂഡല്‍ഹി: ബംഗ്ലാദേശിന് പിന്നാലെ നേപ്പാളിലും സംഘര്‍ഷം രൂക്ഷമാകുന്നു. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് മുസ്ലിം സമുദായത്തില്‍പ്പെട്ട രണ്ട് പേര്‍ സമൂഹമാധ്യമങ്ങളില്‍ റീലുകള്‍ പങ്കുവെച്ചതോടെയാണ് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ അസ്വാരസ്യം ഉണ്ടായത്. റീലുകള്‍ കണ്ട ഹിന്ദുസമുദായത്തില്‍പ്പെട്ടവര്‍ തെരുവുകളിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ നേപ്പാള്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യ അവരുടെ അതിര്‍ത്തി അടച്ചിരിക്കുകയാണ്. തെക്കന്‍ നേപ്പാളിലാണ് ലഹളയിലേക്ക് നീങ്ങാവുന്ന അന്തരീക്ഷം നിലനില്‍ക്കുന്നത്.

മുസ്‌ളീം ആരാധനാലയം ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഘര്‍ഷം കടുത്തു. നേപ്പാളിലെ പര്‍സ ജില്ലയിലെ ബിര്‍ഗുഞ്ച് പട്ടണത്തിലാണ് ദൃശ്യങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ അക്രമം അരങ്ങേറിയത്. തുടര്‍ന്ന് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി അടച്ചു. ബിഹാറില്‍ റക്സോള്‍ ജില്ലയ്ക്ക് തൊട്ടടുത്ത് നേപ്പാളിലുള്ള പട്ടണമൊണ് ബിര്‍ഗുഞ്ച്. ഇവിടെ പര്‍സ ജില്ലാ ഭരണകൂടം കര്‍ഫ്യു ഏര്‍പ്പെടുത്തി. സാഹചര്യം വഷളായതോടെയാണ് അടിയന്തര സേവനങ്ങളൊഴികെ എല്ലാം നിയന്ത്രിച്ച് ഇന്ത്യ അതിര്‍ത്തി അടച്ചത്.

ബീഹാറിനോട് ചേര്‍ന്ന് കിടുക്കുന്ന പ്രദേശത്താണ് കലാപസാധ്യത നിലനില്‍ക്കുന്നത്. സഹദേവ, മഹാദേവ, പാന്‍ടോക, സിവാന്‍ തോല, മുഷര്‍വ എന്നീ ഇന്ത്യന്‍ നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ പട്ടാളം പട്രോളിംഗ് ശക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സുശാസ്ത്ര സീമ ബലിനാണ് ഇവിടെ സുരക്ഷാ ചുമതല. ഇന്ത്യന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ധനുഷ ജില്ലയിലെ കമല മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള ഹൈദര്‍ അന്‍സാരി, അമാനത്ത് അന്‍സാരി എന്നിവര്‍ ടിക്ടോക് വഴി അപരമതവിദ്വേഷം സൂചിപ്പിക്കുന്ന വാചകങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചു. മുസ്‌ളീം ആരാധനാലയം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇതില്‍. ഇതോടെ ധനുഷ, പര്‍സ ജില്ലകളില്‍ വീഡിയോ വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണമായി. വീഡിയോ പ്രചരിപ്പിച്ചവരെ നാട്ടുകാര്‍ പിടികൂടി സാമുദായിക ഐക്യത്തിന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും ആക്രമണങ്ങള്‍ ആരംഭിച്ചിരുന്നു. കമല ജില്ലയില്‍ സഖുവ മാരന്‍ പ്രദേശത്ത് പള്ളി ഒരുവിഭാഗം തകര്‍ക്കാന്‍ ശ്രമിച്ചു. ഇതോടെ സ്ഥിതി വഷളായി.

പൊലീസുകാരെ കലാപകാരികള്‍ ആക്രമിക്കുകയും പൊലീസ് സ്റ്റേഷന്‍ തകര്‍ക്കുകയും ചെയ്തു.സംഭവങ്ങളെ തുടര്‍ന്ന് അതിര്‍ത്തി പൂര്‍ണമായും അടച്ച സശസ്ത്ര സീമ ബല്‍ സാധാരണ പൗരന്മാര്‍ക്ക് അതിര്‍ത്തി കടന്നുപോകുന്നത് തടഞ്ഞു. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ മൈത്രി പാലത്തില്‍ പ്രത്യേക നിരീക്ഷണമുണ്ടാകും. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളായ സഹദേവ, മഹാദേവ, പണ്ടോക, സിവാന്‍ ടോള, മുഷര്‍വ എന്നിവിടങ്ങളിലും ശക്തമായ നിരീക്ഷണമുണ്ട്. നേപ്പാളില്‍ ജോലിക്കായി പോയ ഇന്ത്യക്കാരെല്ലാം സ്ഥിതിഗതികള്‍ വഷളായതിന് പിന്നാലെ തിരികെയെത്തി.

ഹിന്ദുസമുദായത്തെ അടച്ചാക്ഷേപിക്കുന്ന അധിക്ഷേപമാണ് സോഷ്യല്‍മീഡിയ റീലുകളില്‍ ഉണ്ടായിരുന്നത്. ഇത് ചൂണ്ടിക്കാട്ടി നിരവധി പേര്‍ കമന്റിട്ടതോടെ ഹിന്ദുയുവാക്കള്‍ സംഘടിപ്പിച്ച് തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ തുടങ്ങി. നേപ്പാളിലെ കമാലയിലെ സാകുവാന്‍ പ്രദേശത്തെ പള്ളിയില്‍ ചിലര്‍ കേടുപാടുകള്‍ വരുത്തിയെന്ന വാര്‍ത്ത പരന്നതോടെ എതിര്‍പക്ഷവും രംഗത്തിറങ്ങി. പാര്‍സ ജില്ലയില്‍ മുഴുവന്‍ ഇരുപക്ഷവും ചേരിതിരിഞ്ഞ് വെല്ലുവിളികള്‍ മുഴക്കി. റക്‌സോള്‍ എന്ന ബീഹാറിലെ പ്രദേശം ഈ അതിര്‍ത്തിക്കടുത്താണെന്നത് ഇന്ത്യയില്‍ ആശങ്ക ഉണര്‍ത്തുന്നു. അതിനാല്‍ കടുത്ത പട്രോളിംഗ് അതിര്‍ത്തിയില്‍ ഏര്‍പ്പടുത്തിയിരിക്കുകയാണ്. സൈന്യം നായ്ക്കളെ ഇറക്കി ഓരോരുത്തരെയും പരിശോധിക്കുന്നുണ്ട്. നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് മൈത്രി പാലം വഴി ആരെയും കടത്തിവിടുന്നില്ല.