- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഞാന്‍ വെറുമൊരു കലാകാരി, ഒന്നും അറിഞ്ഞില്ലേ..!' മുജീബ് റഹ്മാന്റെ കൂടെ ആംബുലന്‍സ് ഉദ്ഘാടനത്തിന് ദലീമ; മലപ്പുറത്ത് അബ്ദുറഹിമാന്‍ സക്കാത്ത് ക്യാമ്പയിന്‍; ജമാഅത്ത് വേദിയില്‍ മന്ത്രിയും എം.എല്‍.എയും; പുറത്ത് പിണറായിയുടെ വര്‍ഗീയ വിരുദ്ധ നാടകം! സഖാക്കളെ വിഡ്ഢികളാക്കുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ചര്‍ച്ചയാകുന്നു

ആലപ്പുഴ: ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഎം നേതൃത്വം കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതിനിടെ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ പങ്കെടുത്ത് ദലീമ ജോജോ എംഎല്‍എ. കേരള അമീര്‍ പി മുജീബ് റഹ്‌മാന്‍ ഉദ്ഘാടകനായ കനിവ് സെന്റര്‍ ഉദ്ഘാടന ചടങ്ങിലായിരുന്നു എംഎല്‍എ പങ്കെടുത്തത്. പരിപാടിയില്‍ ആംബുലന്‍സ് ഉദ്ഘാടനത്തിനാണ് ദലീമ എത്തിയത്. ആംബുലന്‍സ് ഉദ്ഘാടനം നടത്തി പരിപാടിയില്‍ ഗാനം ആലപിച്ച ശേഷമാണ് എംഎല്‍എ വേദി വിട്ടത്.
ആലപ്പുഴ വടുതലയില്‍ ഈ മാസം 11നായിരുന്നു പരിപാടി. സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ദലീമ രംഗത്തെത്തി. കനിവിന്റെ ചാരിറ്റി പരിപാടിയിലേക്കാണ് തന്നെ ക്ഷണിച്ചതെന്നും അത് ജമാഅത്തെ ഇസ്ലാമിയുടെ ചാരിറ്റി സംഘടനയാണെന്ന് അറിയില്ലായിരുന്നുവെന്നും ദലീമ പറഞ്ഞു. അവര്‍ ചെയ്യുന്നത് ചാരിറ്റി പ്രവര്‍ത്തനമാണെന്ന് അറിയാമെന്നും എംഎല്‍എ പറഞ്ഞു. 'ആംബുലന്‍സ് കൈമാറുന്ന പരിപാടിയിലാണ് പങ്കെടുത്തത്. ഞാന്‍ ഒരു കലാകാരിയാണ്. ജമാഅത്തെ ഇസ്ലാമി ആണോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ല. ചാരിറ്റി പരിപാടിയാണെന്ന് പറഞ്ഞു, പങ്കെടുത്തു. പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന എന്ത് പ്രവര്‍ത്തനത്തിലും പങ്കെടുക്കണമല്ലോ', ദലീമ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഎം നേതാക്കള്‍ നിരന്തരം പ്രതികരിക്കുന്നതിനിടയിലാണ് എംഎല്‍എ പരിപാടിയില്‍ പങ്കെടുത്തത്.
ചലച്ചിത്ര പിന്നണി ഗായികയായ ദലീമ യാദൃശ്ചികമായാണ് രാഷ്ട്രീയത്തിലെത്തിയത്. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ദലീമ അത്തവണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും വിജയമാവര്‍ത്തിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ദലീമയ്ക്ക് ഇത്തവണ സിപിഎം അരൂര്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കുകയായിരുന്നു.
അതേസമയം മന്ത്രി വി. അബ്ദുറഹിമാന്‍ ഇന്നലെ മലപ്പുറത്തെ ജമാ അത്തെ ഇസ്ലാമി വേദിയിലെത്തിയിരുന്നു. ജമാ അത്തെ ഇസ്ലാമി-ബന്ധത്തിന്റെ പേരില്‍ എല്‍ഡിഎഫ് യുഡിഎഫിനെ കടന്നാക്രമിക്കുന്നതിനിടയിലാണ് ആണ് മന്ത്രി ബൈത്തു സക്കാത്ത് ക്യാമ്പയിന്‍ പരിപാടിയുടെ ഉദ്ഘാടകനായി പങ്കെടുത്തത്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതെയും ഒരു പോലെ എതിര്‍ക്കണമെന്ന് അബ്ദുറഹ്‌മാന്‍ പറയുകയും ചെയ്തു. മലപ്പുറം താനൂര്‍ പുത്തന്‍ തെരുവിലായിരുന്നു പരിപാടി.
ജമാഅത്തെ ഇസ്ലാമിയുടെ പേര് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ സിപിഎം നേതൃത്വം കടന്നാക്രമിക്കുമ്പോഴാണ് സിപിഎം എംഎല്‍എയും മന്ത്രിയും വേദി പങ്കിടുന്നത്. നേതാക്കള്‍ നിരന്തരം ഇത്തരം വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ സ്വന്തം കാര്യത്തിയതു പോലെയാണ് ഇടതു മുന്നണിക്ക്. ജമാഅത്തെ ഇസ്ലാമി പരിപാടിയുടെ ഉദ്ഘാടകനായി സിപിഎം സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച മന്ത്രി വി അബ്ദുറഹിമാന്‍ രംഗത്തെത്തിയപ്പോള്‍ നേതാക്കള്‍ക്ക് അതൊരു വിഷയമായില്ല.
സംഘടനയുമായുള്ള ബന്ധത്തിന്റെ പേരില്‍ യുഡിഎഫിനെ എല്‍ഡിഎഫ് കടന്നാക്രമിക്കുമ്പോഴാണ് മന്ത്രി ജമാ അത്തെ ഇസ്ലാമി വേദിയിലെത്തിയത്. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ടി ആരിഫലിയും വേദിയിലുണ്ടായിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നു.
ആഭ്യന്തര വകുപ്പില്‍ വരെ ജമാഅത്തെ ഇസ്ലാമി പിടിമുറുക്കുന്ന സാഹചര്യം യുഡിഎഫ് ഭരണമുണ്ടായാല്‍ ഉണ്ടാകുമെന്ന എ.കെ. ബാലന്റെ ആരോപണത്തെ നേരത്തെ മുഖ്യമന്ത്രി പിന്തുണച്ചിരുന്നു.വര്‍ഗ്ഗീയത പറയുന്നവര്‍ ആരായാലും അവരെ എതിര്‍ക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലന്‍ സംസാരിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ചയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിക്കുമ്പോഴും, പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകള്‍ വര്‍ഗീയ ധ്രുവീകരണത്തിന് വഴിവെക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
എ.കെ. ബാലന്‍, സജി ചെറിയാന്‍ തുടങ്ങിയ നേതാക്കളുടെ സമീപകാല പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ താല്പര്യം കൃത്യമായി അറിയാത്തതിനാല്‍ മറ്റ് നേതാക്കള്‍ ഇതില്‍ പരസ്യമായ വിയോജിപ്പ് രേഖപ്പെടുത്താന്‍ ഭയപ്പെടുന്നു. വിവാദ വിഷയങ്ങളില്‍ പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ വ്യക്തമായ നിലപാട് പറയാത്തത് പൊതുസമൂഹത്തില്‍ വലിയ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ട്.
മലപ്പുറം ജില്ലയെ കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയുടെ പേരില്‍ വന്ന അഭിമുഖവും തുടര്‍ന്നുണ്ടായ വിവാദങ്ങളും സജി ചെറിയാന്റെ പ്രസ്താവനകളും ആര്‍.എസ്.എസ് ശൈലിയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. മുന്‍പ് ന്യൂനപക്ഷ വോട്ടുകള്‍ക്കായി പരിശ്രമിച്ചിരുന്ന സി.പി.എം, ഇപ്പോള്‍ ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങളെ അകറ്റുന്ന തന്ത്രമാണോ പയറ്റുന്നത് എന്ന ചോദ്യവും ഉയരുന്നു. 2012-ല്‍ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഒന്നിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ 'വര്‍ഗീയ അജണ്ട' എന്ന് വിശേഷിപ്പിച്ച പിണറായി വിജയന്‍, ഇന്ന് അത്തരം നീക്കങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നത് അദ്ദേഹത്തിന്റെ മാറിയ രാഷ്ട്രീയ നിലപാടായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സി.പി.എമ്മിന്റെ ഈ നീക്കങ്ങളില്‍ അതൃപ്തിയുള്ള സി.പി.ഐ ആകട്ടെ, 'സി.പി.എം തന്നെ തിരുത്തട്ടെ' എന്ന നിലപാടിലാണ്.
മലപ്പുറം ജില്ല രൂപീകരിച്ചത് ഇഎംഎസ് സര്‍ക്കാരാണെന്നു ന്യൂനപക്ഷ സ്നേഹം ഓര്‍മിപ്പിക്കാന്‍ പറഞ്ഞുപോന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍, ജില്ലയെ മുസ്ലിം സമുദായവുമായി ബന്ധപ്പെടുത്തി സിപിഎം വിവാദമുണ്ടാക്കുന്നത് ആദ്യമല്ല. ഇംഗ്ലിഷ് ദിനപത്രത്തില്‍ മുഖ്യമന്ത്രിയുടേതായി വന്ന അഭിമുഖത്തില്‍ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തും ദേശവിരുദ്ധ പ്രവര്‍ത്തനവും മലപ്പുറം ജില്ലയുമായി ബന്ധപ്പെടുത്തിയതു വിവാദമായിരുന്നു. ഭിന്നിപ്പിനു വിത്തുവീണ ശേഷമായിരുന്നു, താന്‍ പറയാത്തത് അഭിമുഖത്തില്‍ അച്ചടിച്ചെന്ന മുഖ്യമന്ത്രിയുടെ തിരുത്ത്. സജിയും വര്‍ഗീയതയെക്കുറിച്ചു പറയാന്‍ ജില്ലകളെ കൂട്ടുപിടിച്ചത് ആര്‍എസ്എസ് രീതിയാണെന്ന വിമര്‍ശനമാണുയരുന്നത്.


