- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പമ്പയിൽ ബിജെപിക്കാർക്കെതിരെ കേസ്
പത്തനംതിട്ട: പമ്പയിലെ പണപ്പിരിവ് പരാതിയിൽ ബിജെപി നേതാക്കൾക്കെതിരെ പമ്പ പൊലീസ് കേസെടുത്തു. വൻതുക പിരിവ് ചോദിച്ചു പമ്പയിലെ ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. പിരിവ് ചോദിച്ചെന്നും അത് നൽകാത്തതിന് ഭക്തരെ ഇളക്കിവിട്ട് പ്രതിഷേധമുണ്ടാക്കിയെന്നുമായിരുന്നു പരാതി.
ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ എന്നിവർക്ക് എതിരെയാണ് ക്ലോക്ക് റൂം കരാറുകാരൻ പമ്പ പൊലീസിൽ പരാതി നൽകിയത്. ഇരുവരും പിരിവിനായി ക്ലോക് റൂമിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കരാറുകാരൻ പുറത്തുവിട്ടിരുന്നു. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഏതാനും ഭക്തർ പ്രതിഷേധിച്ചത്. ഇവർക്ക് പിന്നിൽ ബിജെപി നേതാക്കളാണെന്നാണ് ആരോപണം.
അതേസമയം ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തർക്ക് ഒപ്പം നിന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് വിശദീകരിച്ച ബിജെപി നേതൃത്വം ആരോപണം പച്ചക്കള്ളമെന്നും പറഞ്ഞു. ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാറും ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധനും പിരിവിനായി എത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കരാറുകാരൻ പുറത്തുവിട്ടു. ശബരിമലയും പമ്പയും പിരിവ് നിരോധിത മേഖലയാണ്. 25,000 രൂപ സംഭാവന ചോദിച്ചതെന്നാണു പരാതിയിൽ പറയുന്നത്. അതു തരാൻ പറ്റില്ലെന്നു വ്യക്തമാക്കിയപ്പോൾ 10,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭക്തരെ പ്രതിഷേധിക്കാൻ പറഞ്ഞുവിട്ടത് ബിജെപി ആണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തീർത്ഥാടകരുടെ പ്രതിഷേധം ഉണ്ടാകുന്നതിന് മുൻപ് റാന്നി മണ്ഡലത്തിലെ രണ്ട് ബിജെപി നേതാക്കൾ പിരിവിന് ചെന്നിരുന്നു. ഇവർ രസീത് കുറ്റിയും മേശപ്പുറത്ത് വച്ച് തർക്കിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കരാറുകാരൻ പുറത്തു വിട്ടിട്ടുണ്ട്. ഇവർ ചോദിച്ചത് വലിയ തുകയായതിനാൽ കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞു. തുടർന്നാണ് അയ്യപ്പഭക്തരെ ഇവർ ഇളക്കി വിട്ട് ആ ദൃശ്യങ്ങൾ പകർത്തി വാർത്ത പ്രചരിപ്പ്ിക്കുകയായിരുന്നുവെന്ന് കരാറുകാരൻ പറഞ്ഞു.
ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് വെള്ളിയാഴ്ചയാണ് ഭക്തർ പ്രതിഷേധിച്ചത്. 30 രൂപയാണ് ബാഗേജ് വയ്ക്കാൻ കൊടുക്കേണ്ടത്. എന്നാൽ, ഇതിന് 60 മുതൽ 90 രൂപ വരെ ഈടാക്കുന്നുവെന്നായിരുന്നു ഭക്തരുടെ ആരോപണം. ഒരു ദിവസം ബാഗേജ് സൂക്ഷിക്കുന്നതിനാണ് 30 രൂപയെന്നും രണ്ടു ദിവസത്തേക്ക് 60 രൂപ ഈടാക്കുന്നുവെന്നും കരാറുകാരൻ പറയുന്നു. ഇത് ദേവസ്വം ബോർഡ് അംഗീകരിച്ച നിരക്കാണെന്നും കരാറുകാരൻ അവകാശപ്പെട്ടു.
അതേ സമയം കരാറുകാരന്റെ ആരോപണങ്ങൾ ബിജെപി നേതാക്കൾ തള്ളി. ഭക്തർ പരാതി പറഞ്ഞതിൻ പ്രകാരം അതിലിടപെടുകയാണ് ചെയ്തതെന്ന് അവർ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണ്ടി ദേവസ്വം വിജിലൻസിനും മരാമത്ത് എ.ഇ.ക്കും പരാതി നൽകുകയും ചെയ്തുവെന്നും അവർ പറയുന്നു. പമ്പയിൽ നിന്നും സന്നിധാനത്ത് പോയി വരാൻ 24 മണിക്കൂർ എടുക്കില്ല. പിന്നെ എന്തിനാണ് 60 രൂപ വാങ്ങുന്നതെന്നതാണ് അവർ ഉയർത്തുന്ന ചോദ്യം..