- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലഗേഷിന്റേത് സമാനതകളില്ലാ രക്ഷാപ്രവത്തനം; ഇതാണ് പൊലീസ്... ഇതാവണം പൊലീസ്!
കണ്ണൂർ: ദൈവത്തിന്റെതു പോലെ ആ കൈകൾ വാരിയെടുത്ത് രക്ഷിച്ചത് ട്രെയിൻ യാത്രക്കാരന്റെ ജീവൻ. ഓടിക്കയറുമ്പോൾ വണ്ടിക്കും പ്ലാറ്റ്ഫോമിനും ഇടയിൽ വീണുപോയ മധ്യവയസ്‌കനെ ഒരുനിമിഷംകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുയർത്തുകയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവെ പൊലിസുകാർ.
കണ്ണൂർ റെയിൽവേ സിവിൽ പൊലീസ് ഓഫീസർ വി.വി.ലഗേഷും സീനിയർ പൊലീസ് ഓഫീസർ സുരേഷ് കക്കറയുമാണ് യാത്രക്കാരനായ അഹമ്മദബാദ് സ്വദേശി കുറുപ്പ് പസോത്ത ഭായിയുടെ (58) രക്ഷകരായത്.
റെയിൽവേ സിവിൽ പൊലീസ് ഓഫീസർമാരായ വി.വി. ലഗേഷും സീനി യർ സി.പി.ഒ. സുരേഷ് കക്കറയും ഡ്യൂട്ടിക്കിടയിൽ നടത്തിയ ഈ രക്ഷാപ്രവർത്തനം വെള്ളിയാഴ്ചയാണ് റെയിൽവേ പൊലീസ് സി.സി.ടി.വിയിൽനിന്ന് കണ്ടെത്തിയത്. മറ്റൊരു സംഭവം തിരയുന്നതിനിടയിലാണ് ഈ വീഡിയോ കണ്ടതും വൈറലായതും. മെയ് 26-ന് രാത്രി എട്ടിന് കണ്ണൂർ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. കൊച്ചുവേളി-പോർബന്ദർ എക്സ്‌പ്രസ് സ്റ്റേഷനിൽ നിർത്തി യാത്ര തുടരുന്നതിനിടയിലാണ് യാത്രക്കാരൻ ഓടിക്കയറാൻ ശ്രമിച്ചത്.
പിടിവിട്ടു വീഴവേ ലഗേഷ് ഓടിയെത്തി കൈയിൽ തൂക്കിയെടുത്ത് മീറ്ററുകളോളം ദൂരത്തേക്ക് കൈവിടാതെ പിടിച്ചുകൊണ്ട് ഒരു ജീവൻ രക്ഷിക്കുകയായിരുന്നു. ഓടിയെത്തിയ സുരേഷ് കക്കറയാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. കൈയിൽ താങ്ങി ഓടുന്നതിനിടയിൽ ട്രെയിനിന് അടിയിലേക്ക് കുടുങ്ങുകയോ അകപ്പെടുകയോ ചെയ്തിരുന്നെങ്കിൽ രണ്ടു ജീവനുകൾ നഷ്ടപ്പെടുമായിരുന്നു.
കായംകുളത്തുനിന്ന് അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന അഹമ്മദ് ബാദ് സ്വദേശിയായ യാത്രക്കാരനാണ് അപകടത്തിൽപെട്ടത്. കണ്ണൂർ റെയിൽവസ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ വെള്ളം വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു യാത്രക്കാരനായ മധ്യവയസ്‌കൻ. വണ്ടിക്കുള്ളിൽ കയറ്റിയ യാത്രക്കാരനെ വണ്ടിക്കുള്ളിലുണ്ടായ ഡോക്ടർ പ്രാഥമിക ശുശ്രൂഷ നൽകി. ഇയാളുടെ ആരോഗ്യ നില തൃപ്തികരമായതിനെ തുടർന്നാണ് യാത്ര പുനരാരംഭിച്ചത്.
കണ്ണൂർ റെയിൽ ഞായറാഴ്ച വൈകീട്ട് 5.30-ന് ഇരിണാവ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേരുന്ന യോഗത്തിൽ എം.വിജിൻ എംഎൽഎ. ലഗേഷിനെ അനുമോദിക്കും. കണ്ണൂർ റെയിൽവെ പൊലിസുകാരുടെ രക്ഷാപ്രവർത്തനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾക്ക് സോഷ്യൽ മീഡിയയിലും നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.