- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പല കാര്യങ്ങളിലും കുഴിയിൽ ചാടിച്ചത് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ്; ക്വട്ടേഷന് ആഹ്വാനം ചെയ്തവർ കേസ് വന്നപ്പോൾ തിരിഞ്ഞുനോക്കിയില്ല; പാർട്ടിയിലെ ഊതി വീർപ്പിച്ച ബലൂണുകളെ പച്ചക്ക് നേരിടും; ഫേസ്‌ബുക്ക് കുറിപ്പിന് പിന്നാലെ മറ്റൊരു നേതാവിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി; ആകാശ് തില്ലങ്കേരിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
കണ്ണൂർ: സോഷ്യൽ മീഡിയ വഴി ഡിവൈഎഫ്ഐ നേതാവിനെ ഭീഷണിപ്പെടുത്തിയതിന് ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂർ പൊലിസ് കേസെടുത്തു. ഡിവൈഎഫ്ഐ മട്ടന്നൂർ ബ്‌ളോക്ക് എക്‌സിക്യൂട്ടീവ് അംഗം ബിനീഷിനെയാണ് ആകാശ് തില്ലങ്കേരി ഭീഷണിപ്പെടുത്തിയത്. ബിനീഷിന്റെ പരാതിപ്രകാരമാണ് മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് സിപിഎം നേതൃത്വത്തിനെതിരെ ആരോപണവുമായി എടയന്നൂരിലെ യുത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നത്.
ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലി നടപ്പാക്കിയവർക്ക് പട്ടിണിയും, പടിയടച്ച് പിണ്ഡം വെക്കലും പ്രതിഫലമെന്ന് ആകാശ് തില്ലങ്കേരി ഫേസ്‌ബുക്കിൽ കുറിച്ചു. അഹ്വാനം നൽകിയവർ കേസുണ്ടായപ്പോൾ തിരിഞ്ഞു നോക്കിയില്ല. പാർട്ടി സംരക്ഷിക്കാതിരുന്നപ്പോൾ ക്വട്ടേഷൻ അടക്കം മറ്റ് വഴികൾ തെരഞ്ഞെടുക്കണ്ടി വന്നു തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാർട്ടി അന്വേഷിച്ചില്ലെന്നും ആകാശ് തില്ലങ്കേരിയുടെ ഫെയിസ് ബുക്ക് കമന്റ്. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് സരീഷിന്റെ ഫെയിസ് ബുക്ക് പോസ്റ്റിലാണ് ആകാശ് തില്ലങ്കേരി വിവാദമായ കാര്യങ്ങൾ കമന്റ് ചെയ്തിരിക്കുന്നത്.
'പല ആഹ്വാനങ്ങളും തരും, കേസ് വന്നാൽ തിരിഞ്ഞുനോക്കില്ല. പട്ടിണിയിൽ കഴിയുമ്പോഴും വഴിതെറ്റാതിരിക്കാൻ ശ്രമിച്ചിരുന്നു. ആത്മഹത്യ മാത്രം മുന്നിലെന്ന് തിരിഞ്ഞപ്പോഴാണ് പലവഴിക്ക് സഞ്ചരിച്ചത്. നിഷേധിച്ചിട്ടില്ല, നിരാകരിക്കുകയും ഇല്ല. പക്ഷേ, പാർട്ടിയുടെ സ്ഥാനമാനങ്ങളോ പദവിയോ ഇല്ലാത്ത ഒരാളായാണ് ഞങ്ങൾ ആ വഴിയിൽ നടന്നത്'' ആകാശ് തില്ലങ്കേരി കുറിച്ചു.

സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണമാണ് ആകാശ് തില്ലങ്കേരി ഫേസ്‌ബുക്കിൽ കമന്റ് ചെയ്തിരിക്കുന്നത്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി രാഷ്ട്രിയ കൊലപാതകത്തെ കുറിച്ച് പരാമർശിക്കുന്നതാണ് കമന്റ്. ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചരിക്കണ്ടി വന്നത്. പാർട്ടിയിലെ ഊതി വീർപ്പിച്ച ബലൂണുകളെ പച്ചക്ക് നേരിടുമെന്നും തില്ലങ്കേരിയുടെ കമന്റിൽ തില്ലങ്കേരി ഭീഷണിപ്പെടുത്തുന്നു. സമൂഹമാധ്യമങ്ങളിൽ ഇത് ചർച്ച ആയതോടെ കമന്റ് ഫെയിസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി.


ഷുഹൈബ് വധക്കേസിലും ഒപ്പം സ്വർണക്കടത്ത് കേസിലും പ്രതിയായ ആകാശ് തില്ലങ്കേരി നയിക്കുന്ന ഒരു ടീമും പാർട്ടിയുടെ ഔദ്യോഗിക വിഭാഗവും തമ്മിൽ വലിയ അകൽച്ചയിലാണിപ്പോൾ. ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ പൊതുവേദിയിൽ വെച്ച് ഒരു ട്രോഫി സമ്മാനിച്ചത് നേരത്തെ വിവാദമായിരുന്നു. എന്നാൽ, ഇങ്ങനെ ട്രോഫി നൽകാനുള്ള സാഹചര്യം തില്ലങ്കേരി തന്നെയുണ്ടാക്കിയതാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ഇക്കാര്യം തെളിയിക്കുന്ന ആകാശ് തില്ലങ്കേരിയുടെ വാട്‌സ്ആപ് ചാറ്റ് പാർട്ടി ഫോറങ്ങളിലും സോഷ്യൽ മീഡിയ പേജുകളിലും സജീവമായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് പ്രസിഡന്റ് കൂടിയായ സരീഷ്. ആകാശ് തില്ലങ്കേരിക്കെതിരെ ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ആകാശ് തിലങ്കേരി സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന കാര്യങ്ങൾ കമന്റായി ഇട്ടത്. നേരത്തെ ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന് ആകാശ് തില്ലങ്കേരിക്കെതിരെ അന്നത്തെ ജില്ലാ സെക്രട്ടറി എം.ഷാജർ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു




