തി­രൂർ: പൊ­ന്നാ­നി­യിൽ ക­പ്പൽ ബോ­ട്ടി­ലി­ടി­ച്ചുണ്ടാ­യ അ­പ­ക­ട­ത്തെ തു­ടർ­ന്ന് ര­ണ്ട് മത്സ്യ­തൊ­ഴി­ലാ­ളി­കൾ മ­രി­ച്ച സം­ഭ­വ­ത്തിൽ കപ്പലിനെതിരെ കോ­സ്­റ്റൽ പോ­ലീ­സ് കേ­സെ­ടു­ത്തു. മു­ന­യ്­ക്കൽ­ക്കട­വ് കോ­സ്­റ്റൽ പോ­ലീ­സാണ് ക­പ്പൽ ജീ­വ­ന­ക്കാർ­ക്കെ­തി­രേ­ കേ­സെ­ടു­ത്തത്. അ­ല­ക്ഷ്യ­മാ­യി ക­പ്പൽ ഓ­ടി­ച്ച­തിനും ജീ­വ­ഹാ­നി വ­രു­ത്തി­യ­തി­നു­മാ­ണ് കേസ്. അ­പ­ക­ട­മു­ണ്ടാക്കിയ ക­പ്പൽ ക­സ്റ്റ­ഡി­യി­ലെ­ടു­ക്കും.

അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസസ്ഥതയിലുള്ള ഇസ്‌ലാഹി എന്ന ബോട്ട് അപകടത്തിൽപ്പെട്ടത്. സലാം, ഗഫൂർ എന്നിവരാണ് അപകടത്തിലാണ് മരിച്ചത്. ക­പ്പ­ലി­ന് അ­നു­വ­ദ­നീ­യ­മല്ലാ­ത്ത സ്ഥ­ല­ത്തു­വ­ച്ചാ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. ക­പ്പൽ ദി­ശ തെ­റ്റി­ച്ച് വ­ന്ന­താ­ണ് അ­പ­ക­ട­കാ­ര­ണ­മെ­ന്ന് ര­ക്ഷ­പെ­ട്ട മത്സ്യ­തൊ­ഴി­ലാ­ളി­കൾ ആ­രോ­പി­ച്ചി­രു­ന്നു. സാ­ഗർ യു­വ­രാ­ജ് എ­ന്ന ഇ­ന്ത്യൻ ക­പ്പ­ലാ­ണ് അ­പ­ക­ട­മു­ണ്ടാ­ക്കി­യത്. ല­ക്ഷ്യ­ദ്വീ­പിൽ­നി­ന്ന് ബേ­പ്പൂ­രി­ലേ­ക്ക് ച­ര­ക്കു­മാ­യി പോ­കു­ന്ന­തി­നി­ടെ­യാ­യി­രു­ന്നു അ­പ­കടം.

മരിച്ച സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം. പൊന്നാനി സ്വദേശി ഗഫൂറും മരിച്ചു. പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇസ്ലാഹ് ബോട്ട് സാഗർ യുവരാജ് എന്ന കപ്പലുമായാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ ചേറ്റുവയിൽ നിന്നും 16 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്ന്നു. ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ നാലുപേരെ കപ്പലിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതായതോടെ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ നാല് തൊഴിലാളികളെയും മുനക്കകടവ് ഹാർബറിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

'ബോട്ടിൽ ഇടിക്കാതെ കപ്പൽ ഒഴിവായി പോകുമെന്നാണ് വിചാരിച്ചത്. പക്ഷെ അതുണ്ടായില്ല. ബോട്ടിന്റെ മധ്യഭാഗത്ത് വന്നിടിക്കുകയായിരുന്നു. ഇടിയിൽ പിളർന്ന ബോട്ട് രണ്ട് ഭാഗത്തേക്ക് പോയി. എൻജിൻ ഭാഗം കടലിലേക്ക് താഴ്ന്നു, താഴെ ഉൾഭാഗത്ത് തെർമോ കോൾ ഉണ്ടായിരുന്നതിനാൽ മുൻഭാഗം പൊങ്ങിനിന്നു'...- ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളുടെ വാക്കുകളാണ് ഇത്. മീൻ പിടിക്കുന്നതിനിടെ കപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നുവെന്നുംഅപ്രതീക്ഷിതമായതിനാൽ ഒന്നും ചെയ്യാനായില്ലെന്നുമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പറയുന്നത്.

ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഗഫൂറിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. മത്സ്യബന്ധത്തിന് പോയ മറ്റൊരു ബോട്ടിൽ ഉള്ളവരാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ സലാമിനെ കണ്ടെത്താനായില്ല. സംശയം തോന്നിയതോടെ അപടത്തിൽപ്പെട്ട ബോട്ടിന്റെ പകുതി ഭാഗം മറ്റൊരു ബോട്ടുകൊണ്ടു കെട്ടിവലിച്ച് ഉയർത്തി. അതിനുള്ളിലായിരുന്നു സലാമിന്റെ മൃതദേഹം.

ലക്ഷദ്വീപിലേക്ക് പോകുന്നതിന് മുന്നോടിയായി കൊച്ചിയിൽ നിന്നും ചരക്ക് എടുക്കാനായി കോഴിക്കോട്ടേക്ക് വരികയായിരുന്നു സാഗർ യുവരാജ് കപ്പൽ. കോഴിക്കോട്ടേക്ക് ആയതിനാൽ കപ്പൽ ചാലിന് അധികം ഉള്ളിലേക്ക് നീങ്ങാതെ മത്സ്യബന്ധന ബോട്ടുകൾ ഉള്ള മേഖലയിലൂടെ കപ്പൽ പോയതാണ് അപകടമുണ്ടാക്കിയത്. തങ്ങൾ കപ്പൽ ചാലിൽ അല്ലായിരുന്നുവെന്നും സാധാരണ മീൻ പിടിക്കുന്ന മേഖലയിൽ ആയിരുന്നുവെന്നും അപകടത്തിൽപ്പെട്ട തൊഴിലാളികളും പറയുന്നുണ്ട്.