മലപ്പുറം: നിലമ്പൂരില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ശേഷി തനിക്കില്ലെന്ന് പ്രഖ്യാപിച്ച് പിവി അന്‍വര്‍. തന്റെ കൈയ്യില്‍ നയാപൈസയില്ലെന്ന് അന്‍വര്‍ പറയുന്നു. കോടികളുണ്ടായിരുന്ന തന്റെ കൈയ്യില്‍ ഇപ്പോള്‍ ഒന്നുമില്ല. ഒരു മുതലാളിയും തനിക്കൊപ്പമില്ല. മൂന്ന് തവണ ഡ്രസ് മാറ്റിയ എനിക്ക് ഇന്ന് രണ്ട് ഷര്‍ട്ട് തേച്ച് എടുക്കാനുള്ള 60രൂപ പോലും കൈയ്യിലില്ല. മത്സരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കൈയ്യില്‍ കാശില്ലാതെ എങ്ങനെ മത്സരിക്കുമെന്നും അന്‍വര്‍ ചോദിച്ചു. കൈയ്യിലുള്ള കാശെല്ലാം തീര്‍ന്നു. എല്ലാവരും ചേര്‍ന്ന് എന്നെ മുക്കി കൊന്നു. ഇനി ഞാന്‍ യുഡിഎഫിലേക്ക് ഇല്ല. മത്സരിക്കാന്‍ എനിക്ക് ശേഷിയില്ല.. എനിക്ക് ശേഷിയില്ല... എനിക്ക് ശേഷിയില്ല.... പച്ചമലയാളത്തില്‍ അവസ്ഥ വിശദീകരിച്ച് പിവി അന്‍വര്‍ വികാരത്തില്‍ എല്ലാം പറഞ്ഞു. ഈ വാര്‍ത്ത സമ്മേളനത്തില്‍ 'അന്‍വറിസത്തിന്റെ' ഗതി കേട്ട് ഞെട്ടുകയാണ് മലയാളികള്‍. താന്‍ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്നുവെന്നാണ് അന്‍വര്‍ പറഞ്ഞു വയ്ക്കുന്നത്. യുഡിഎഫ് ഘടക കക്ഷിയാകില്ലെന്ന് പറഞ്ഞ അന്‍വര്‍ തന്നെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പറഞ്ഞുവച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി. സതീശനെതിരെ തെളിവ് കണ്ടെത്തി പുറത്തു വിടുമെന്നും പറഞ്ഞു. പിണറായിസത്തിനെതിരായ പോരാട്ടം തുടരും. താന്‍ വലിയ ജപ്തി ഭീഷണിയിലാണെന്നും ഹൈക്കോടതിയില്‍ നിരവധി കേസുകളുണ്ടെന്നും ്അന്‍വര്‍ പറഞ്ഞു. ഇനി ആരും തന്നെ ബന്ധപ്പെടരുത്. ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം. നിലമ്പൂരിലെ പ്രശ്‌നങ്ങളിലൊന്നും കാണാത്ത വ്യക്തിയാണ് എം സ്വരാജെന്നും അന്‍വര്‍ പറഞ്ഞു.

പിവി അന്‍വറിന്റെ പത്ര സമ്മേളനത്തില്‍ ഏറ്റവും ഞെട്ടിക്കുന്നതായിരുന്നു ഇന്നത്തേത്. മറുനാടനെ വെല്ലുവിളിച്ച് രംഗത്തെത്തിയ അന്‍വര്‍ താന്‍ പടിക്കെട്ടുകള്‍ ഇറങ്ങി താഴെ എത്തിയെന്ന് പറഞ്ഞു വയ്ക്കുകയാണ് അന്‍വര്‍. യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ വ്യക്തത വന്നിട്ടില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും പി.വി.അന്‍വര്‍ പറയുന്നു. യുഡിഎഫിനെതിരായ വിമര്‍ശനം തുടര്‍ന്ന അന്‍വര്‍ പിണറായിസത്തിനെതിരെ പോരാടിയ തന്നെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികള്‍ അതിനു തയാറായില്ലെന്നും പറഞ്ഞു. ''പിണറായിസം മാറ്റി നിര്‍ത്തി, മറ്റുള്ള ചില ഗൂഢശക്തികളുടെ താല്‍പര്യം സംരക്ഷിച്ച് തന്നെ പരാജയപ്പെടുത്താന്‍ ഇപ്പോഴും അവര്‍ മുന്നോട്ടു പോകുകയാണ്. അതില്‍ വിട്ടുവീഴ്ചയുണ്ടായിട്ടില്ല'' - അന്‍വര്‍ പറഞ്ഞു. ''ആരെയും കണ്ടല്ല താന്‍ എല്‍ഡിഎഫില്‍നിന്ന് ഇറങ്ങിവന്നത്. ദൈവത്തെയും ജനത്തെയും കണ്ടാണ് ഇറങ്ങിവന്നത്. അവരിലാണ് പ്രതീക്ഷ. പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തില്‍നിന്നു പിന്‍വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. അധികപ്രസംഗിയാണ് എന്നാണ് പറയുന്നത്. അധികപ്രസംഗം തുടരും. പാവപ്പെട്ടവരെ സഹായിക്കുക എന്നതാണ് കമ്മ്യൂണിസം. ആ നിലയ്ക്കാണ് സിപിഎമ്മിന്റെ ഭാഗമാകുന്നത്. മതനിരപേക്ഷതയുടെ ഭാഗത്തുനിന്ന പാര്‍ട്ടി ജാതിമത രാഷ്ട്രീയത്തിലേക്കു വഴിമാറി സഞ്ചരിച്ചു'' - അന്‍വര്‍ പറഞ്ഞു. പത്ര സമ്മേളനത്തിന്റെ ആ്ദ്യ ഘട്ടത്തില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച അന്‍വര്‍ പതിയെ വിമര്‍ശനം പ്രതിപക്ഷ നേതാവിലേക്ക് കൊണ്ടു പോയി. വിഡി സതീശനെ വിമര്‍ശിച്ചു. ആര്യാടന്‍ ഷൗക്കത്തിനെ കടന്നാക്രമിച്ചതുമില്ല. ഇപ്പോഴും യുഡിഎഫില്‍ അന്‍വറിന് പ്രതീക്ഷയുണ്ടെന്ന സൂചനകളും വാക്കുകളിലുണ്ട്. പക്ഷേ നിലവില്‍ തനിക്കൊന്നിനും ശക്തിയില്ലെന്ന് പറയുകയാണ് അന്‍വര്‍. തന്റെ രാഷ്ട്രീയം തന്നെ പ്രതിസന്ധിയിലായെന്ന് പറയാതെ പറയുകയാണ് അന്‍വര്‍.

കൈയില്‍ പണം ഇല്ലാത്തതിനാല്‍ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കുകയാണ് ചുരുക്കത്തില്‍ മുന്‍ എംഎല്‍എ പി.വി.അന്‍വര്‍. സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കും താന്‍ ഇല്ലെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. യുഡിഎഫില്‍ പ്രവേശനം നല്‍കിയില്ലെങ്കില്‍ തന്റെ പാര്‍ട്ടി നിലമ്പൂര്‍ മത്സരിക്കുമെന്നായിരുന്നു അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നത്. യുഡിഎഫ് പ്രവേശനം നല്‍കാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ അന്‍വര്‍ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചു. അന്‍വര്‍ ഇല്ലാതെ യുഡിഎഫ് ജയിക്കില്ലെന്നും സതീശന്റെ വാശിക്ക് യു.ഡി.എഫ് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ സ്നേഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക് മനഃസാക്ഷി വോട്ട് ചെയ്യാമെന്നും താന്‍ വീട്ടിലും അങ്ങാടിയിലും ചെന്നിരിക്കാന്‍ പോകുകയാണെന്നും അന്‍വര്‍ അറിയിച്ചു. മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ പൈസയില്ലെന്നും അന്‍വര്‍ പറഞ്ഞു. വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവെച്ചത്. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അന്‍വര്‍ പ്രതികരിച്ചു. പിണറായിസത്തിന്റെ ഏറ്റവും വലിയ വ്യക്താവാണ് എം സ്വരാജെന്നും പി വി അന്‍വര്‍ വിമര്‍ശിച്ചു. എന്നെ സ്വീകരിക്കേണ്ട ചില വ്യക്തികള്‍ അതിന് തയ്യാറായിട്ടില്ല. അന്‍വറിനെ തോല്‍പ്പിക്കാനാണ് അവരുടെ നീക്കം. ഞാന്‍ ഇറങ്ങി വന്നത് സാധാരണ ജനങ്ങള്‍ക്ക് വേണ്ടി, വേറെ ആര്‍ക്കും വേണ്ടി അല്ലെന്നും പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. സോഷ്യലിസവും മതേതരത്വവുമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്. പക്ഷെ സിപിഐഎം പിന്നീട് വര്‍ഗീയ നിലപാടിലേക്ക് മാറി. സോഷ്യലിസം പാര്‍ട്ടി കൈവിട്ടു. സാധാരണക്കാര്‍ക്ക് വേണ്ടി സംസാരിച്ചപ്പോഴാണ് താന്‍ അധിക പ്രസംഗി ആയത്. അത് തുടരുമെന്നും സാധാരണക്കാര്‍ക്ക് വേണ്ടി സംസാരിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

യുഡിഎഫുമായി സഹകരിക്കണമെന്ന് പറഞ്ഞത് കുഞ്ഞാലിക്കുട്ടിയാണ്. ഇന്നും കുഞ്ഞാലിക്കുട്ടിയാണ് ഇടപെടുന്നത്. സതീശനെ നേരത്തെ കണ്ടപ്പോള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കാം എന്ന് പറഞ്ഞു. ഇതുവരെ ഒന്നും പ്രഖ്യാപിച്ചില്ല. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ഈ തവണ മലയോര ജനതയുടെ പ്രശ്‌നമാണ് പ്രധാനം. അതുകൊണ്ട് ജോയിയെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് പറഞ്ഞു. അല്ലാതെ ഒരു സ്ഥാനാര്‍ത്ഥിയേയും എതിര്‍ത്തിട്ടില്ല. താന്‍ പിന്തുണച്ചിട്ടും ഷൗക്കത്ത് തൊറ്റാല്‍ എന്ത് ചെയ്യും. അതുകൊണ്ടാണ് എതിര്‍ത്തതെന്ന് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ചിലര്‍ ഗൂഢശക്തികള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്നും അഞ്ച് മാസമായി തന്നെ വാലില്‍ കെട്ടിനടക്കുകയാണെന്നും അധികപ്രസംഗം തുടരുമെന്നും അന്‍വര്‍ പറഞ്ഞു.

വെറുതെ വിടണം, പക്ഷേ നിങ്ങളുടെ വക്കീല്‍ സമ്മതിക്കുന്നില്ല എന്ന അവസ്ഥയിലാണ് താന്‍. ശത്രുവിനൊപ്പമാണ് മിത്രം എന്ന് താന്‍ കരുതിയ പലരും. അധിക പ്രസംഗം താന്‍ തുടരുക തന്നെ ചെയ്യും. ഞാന്‍ അവസാനിപ്പിക്കാന്‍

തീരുമാനിച്ചിട്ടില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ പറയുന്നതാണോ അധിക പ്രസംഗം. തന്നെ ജയിലില്‍ അടച്ചപ്പോള്‍ സ്ഥാനാര്‍ഥി മിണ്ടിയോയെന്നും ആര്യാടന്‍ ഷൌക്കത്തിനെതിരെ അമ്പെയ്ത് അന്‍വര്‍ പറഞ്ഞു. ഞാന്‍ ഇനിയും സംസാരിക്കും. യു ഡി എഫില്‍ വന്നാലും സംസാരിക്കും. അത് ചിലര്‍ക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് തന്നെ ഫിനിഷ് ചെയ്യുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. അന്‍വറിനെ ചേര്‍ത്ത് നിര്‍ത്തണം എന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, ഇനിയും സമയം ഉണ്ടല്ലോയെന്നും യു ഡി എഫ് തീരുമാനം അംഗീകരണമെന്നും അദ്ദേഹം പറഞ്ഞുവെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.