തിരുവനന്തപുരം: മാപ്പു പറഞ്ഞിട്ടും അവതാരകയും റേഡിയോ ജോക്കിയുമായ ആര്‍ ജെ അഞ്ജലിക്കെതിരെ സമൂഹമാധ്യമത്തില്‍ വ്യാപക വിമര്‍ശനം തുടരുന്നു. ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോള്‍ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നാണ് ഉയരുന്ന വാദം. ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട അനാവശ്യമായ രീതിയില്‍ സംസാരം നടത്തുന്ന അഞ്ജലിയുടെ വിഡിയോയാണ് വിവാദമായത്. സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ചോദിക്കുന്നത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമണം തുടങ്ങി. 'മാന്യമായി ഒരു തൊഴില്‍ എടുത്ത് ജീവിക്കുന്ന സ്ത്രീയെ വിളിച്ച്, വ്യത്തികേട് പറഞ്ഞ് വെളുക്കെ ചിരിക്കുക എന്നതിനെ പ്രാങ്ക് ആയി പരിഗണിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും തോന്നില്ലെന്നാണ് വിമര്‍ശനം. പിന്നാലെയാണ് മാപ്പ് പറഞ്ഞ് ആര്‍.ജെ അഞ്ജലി രംഗത്ത് വന്നത്. എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും അഞ്ജലി പറയുന്നു. ഇനി തന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ സംഭവിക്കില്ലെന്നും ആര്‍.ജെ അഞ്ജലി പറയുന്നു.

പ്രാങ്ക് കോള്‍ വിവാദമായതിന് പിന്നാലെ ക്ഷമ ചോദിച്ച് ആര്‍ജെ അഞ്ജലി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തന്റെ ജോലി പോയെന്നു പറഞ്ഞ് കമന്റ് ഇടുന്നവരോട് വിശദീകരണവുമായി എത്തിയിരുന്നു ആര്‍ജെ അഞ്ജലി. താന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് രാജിവച്ചിരുന്നുവെന്നും തന്റെ പേജിലൂടെ ഒരുപാട് ആളുകളെ സഹായിക്കാറുണ്ടെന്നും ആര്‍ജെ അഞ്ജലി വിശദീകരണ വിഡിയോയില്‍ പറയുന്നു. സംഭവം വിവാദമായതിന് പിന്നാലെ ആര്‍ജെ അഞ്ജലി ക്ഷമ ചോദിച്ച് വിഡിയോ പോസ്റ്റ് ചെയ്തു. 'ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല, ഇങ്ങനെ ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുന്നതില്‍ ഇനി അര്‍ത്ഥമില്ല. ആ വാക്ക് പൊതുസമൂഹത്തെ മുറിവേല്‍പ്പിച്ചു എന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മീശമാധവന്‍ എന്ന ചിത്രത്തിലെ വിഷുക്കണിയുമായി ബന്ധപ്പെട്ട വിഷ്വല്‍സിനെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ പ്രാങ്ക് വീഡിയോ ചെയ്യുന്നത്, വീഡിയോ പബ്ലിഷ് ചെയ്ത് കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഞങ്ങള്‍ വിചാരിച്ചത് ആ വാക്കിനോടുള്ള പ്രതിഷേധം ആയിരിക്കും നിങ്ങള്‍ രേഖപ്പെടുത്തുന്നത് എന്നാണ്. എന്നാല്‍ ഒരു വ്യക്തിയുടെ തൊഴിലിനെ അധിക്ഷേപിക്കണമെന്നോ അങ്ങനെ ഇന്‍സള്‍ട്ട് ചെയ്യണമെന്നോ ഞങ്ങള്‍ ഒരു രീതിയിലും വിചാരിച്ചിട്ടില്ല. ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും മാത്രമാണ് പ്രാങ്ക് കോള്‍ വിളിക്കേണ്ട ആളുകളെ സെലക്ട് ചെയ്യുന്നത്. വിളിക്കുന്ന ആളുടെ പേരോ ഐഡന്റിറ്റിയോ ഒരിക്കലും വെളിപ്പെടുത്താറില്ല, ഇവിടെ യാതൊരു ന്യായീകരണങ്ങള്‍ക്കും പ്രസക്തിയില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ടുതന്നെ തെറ്റുകള്‍ എന്റെ ഭാഗത്ത് നിന്ന് ഇനി മേല്‍ വരാതിരിക്കാന്‍ പൂര്‍ണമായ പരിശ്രമം എന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന് ഉറപ്പു നല്‍കുകയാണ് ' അഞ്ജലി പറഞ്ഞു.

അമൃത ടിവിയിലെ ഉരുളക്കുപ്പേരി എന്ന സിറ്റ്‌കോം പരിപാടിയില്‍ അഭിനേത്രിയായും തിളങ്ങയിട്ടുണ്ട് അഞ്ജലി. സ്വതസിദ്ധമായ സംസാര ശൈലിയില്‍ അഞ്ജലി പങ്കുവെക്കാറുള്ള വീഡിയോയും വൈറലായി മാറാറുണ്ട്. സിനിമ സീരിയല്‍ താരമായും അറിയപ്പെട്ടു. ഇന്നത്തെ നിലയില്‍ അഞ്ജലി എത്താന്‍ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചിരുന്നു. ദാരിദ്ര്യം പേറിയ കുടുംബത്തില്‍ ജനിച്ചവള്‍. വീട്ടില്‍ പരമ ദാരിദ്ര്യം കാരണം ആന്റിയുടെ വീട്ടില്‍ ഒമ്പതാം ക്ലാസ് വരെ പഠിച്ചവള്‍. സ്‌കൂളില്‍ ഫീസ് കൊടുക്കാനുള്ളവര്‍ എഴുന്നേറ്റു നില്‍ക്കുവാന്‍ പറയുമ്പോള്‍ ഒന്നും ആലോചിക്കാതെ എഴുന്നേറ്റു നിന്നവള്‍. ആന്റിയുടെ വീട്ടില്‍ താമസിക്കുമ്പോള്‍ അവള്‍ക്ക് ആപ്പിള്‍ ഒക്കെ ചോദിക്കാതെ എടുത്തു കഴിക്കുവാന്‍ ഭയമായിരുന്നു. കാരണം വേറൊരു വീടല്ലേ . അപ്പോള്‍ ചോദിക്കണം. എന്നാലും ഒരു ബുദ്ധിമുട്ടും അറിയിക്കാതെ ആന്റി അവളെ വളര്‍ത്തി. ആന്റി അവളുടെ അമ്മയായി മാറി. ഒമ്പതാം ക്ലാസ്സില്‍ ആയപ്പോള്‍ ചേച്ചി മാരെ ഒക്കെ കെട്ടിച്ചു. അജ്ഞലിയുടെ അത്ഭുത ജീവിതത്തെ കുറിച്ച് ജെറി പൂവക്കാല ഇട്ട പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു.

ഇനിയും സ്വന്തം വീട്ടിലേക്ക് പോകാം എന്ന് വിചാരിച്ചിരിക്കുമ്പോള്‍ അമ്മ കൂട്ടിക്കൊണ്ടുപോവാന്‍ വന്നു. ഭയങ്കര സന്തോഷം . പക്ഷേ ആ സന്തോഷം നീണ്ടു നിന്നിരുന്നില്ല. അമ്മ നേരെ അമ്മയുടെ സഹോദരന്റെ വീട്ടിലേക്കാണ് അവളെ കൊണ്ടുപോയത്. അങ്ങനെ അവള്‍ തകര്‍ന്നു പോയി. രണ്ട് മക്കളെ ചേര്‍ത്ത് നിര്‍ത്തിയ അമ്മ എന്തുകൊണ്ട് ഇവളെ ചേര്‍ത്ത് നിര്‍ത്തുന്നില്ല എന്ന ഒരു വേദന.ജീവിതത്തില്‍ അവള്‍ക്ക് ആരുമില്ല എന്ന ചിന്ത അവളെ വേട്ടയാടി.ആരോടും വര്‍ത്താനം പറയില്ല. കോണ്‍ഫിഡന്‍സ് എല്ലാം നഷ്ടപെട്ടു . മരിക്കണം മരിക്കണം എന്ന ചിന്ത മാത്രമായിരുന്നു അന്ന് . അന്ന് അവള്‍ ഒരു കാര്യം ചിന്തിച്ചു. എന്നെ തള്ളി കളഞ്ഞ അമ്മയുടെ മുന്‍പില്‍ എനിക്ക് അഭിമാനത്തോടെ ജീവിക്കണം .ഒറ്റ മാര്‍ഗം. നന്നായി പഠിക്കുക.പത്തില്‍ ഫുള്‍ A+ മേടിച്ചു അമ്മയെ കൂടെ കൂട്ടി പോയി സമ്മാനം മേടിക്കണം.അങ്ങനെ എങ്കിലും അമ്മ സ്‌നേഹിക്കുമല്ലോ എന്ന് വിചാരിച്ചു ,നല്ലവണ്ണം പഠിച്ചു.അമ്മ അവളെ കാണുവാന്‍ ആഴ്ചയില്‍ ഒരു ദിവസം വരും . അമ്മ തിരിച്ചു ബസ്സ് കേറി പോകുമ്പോള്‍ പൊട്ടി പൊട്ടിപൊട്ടി കരയുമായിരുന്നു . അതൊന്നും അമ്മ കണ്ടിരുന്നില്ല.പത്തില്‍ ഫുള്‍ A+ മേടിച്ച്. അവള്‍ അമ്മയുടെ കൂടെ പോയി ട്രോഫി മേടിച്ചു. അമ്മ സന്തോഷിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു.അങ്ങനെ പതിനൊന്നു പന്ത്രണ്ടും അവളുടെ വീട്ടില്‍ നിന്ന് പഠിക്കാന്‍ ഭാഗ്യം ലഭിച്ചു.

അമ്മയുമായി മറ്റുകുട്ടികള്‍ സംസാരിക്കുന്നതുപോലെ സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തമാശകളില്ല, വാക്കുകളില്ല. അവള്‍ അമ്മയെ സംസാരിപ്പിക്കാന്‍ വഴി തേടി. ആ മനസ്സില്‍ ഒരു ആശയം തോന്നി . അമ്മയെ ചിരിപ്പിച്ചാല്‍ ചിലപ്പോള്‍ ബാക്കി കുട്ടികളോട് ഇടപെട്ടതുപോലെ അവളോടും ഇടപെടുമായിരിക്കും. അങ്ങനെ ചളി തമാശകള്‍ പറയുവാന്‍ തുടങ്ങി.ആദ്യത്തെ തമാശകള്‍ കേട്ട് അമ്മ കുലുങ്ങിയില്ല . മെല്ലെ മെല്ലെ അമ്മക്ക് വേണ്ടിയ പാത്രത്തില്‍ തമാശകള്‍ വിളമ്പി തുടങ്ങി.അങ്ങനെ അമ്മയുമായിട്ടുള്ള അകലം കുറച്ച് മാറി. അങ്ങനെ കോളേജ്. കോളേജില്‍ പോയപ്പോള്‍ അവളെ കേള്‍ക്കുവാന്‍ കുറെ സുഹൃത്തുക്കള്‍ കൂടെ ഉണ്ടായി. അതിന് മുന്‍പ് അവളെ ആരും കേട്ടിരുന്നില്ല.കോളേജില്‍ ടിവി യില്ല ആ

സമയത്ത് കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നത് റേഡിയോ ആണ്. അവള്‍ക്കതങ്ങ് ഇഷ്ടപ്പെട്ടു. നമ്മള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ അങ്ങ് ദൂരെ ഇരുന്നു ആരോ കേട്ടിട്ട് റേഡിയോയില്‍ കൂടി മറുപടി തരുന്നതൊക്കെ കൗതുകം ചെലുത്തി. അങ്ങനെ എങ്ങനെങ്കിലും ഒരു RJ (റേഡിയോ ജോക്കി) ആകണം എന്ന ചിന്ത വന്നത്.അങ്ങനെ ഫൈനല്‍ ഇയര്‍ റിസള്‍ട്ട് വരുന്നതിനു മുന്‍പ് RJ ആയി ജോയിന്‍ ചെയ്തു. (അതിന് മുന്‍പ് ഒരു റേഡിയോയില്‍ പോയി. അവിടെ കിട്ടിയില്ല കാരണം പോകുന്ന വഴിയില്‍ ഒരു ട്രെയിന്‍ അപകടം. തല വേര്‍പെട്ട ഒരു ശരീരം കണ്ടു അവള്‍ ഭയന്നു.( ഒരാള്‍ ആത്മഹത്യ ചെയ്തതാണ്) ആ രംഗം അവളെ വേദനിപ്പിച്ചതുകൊണ്ട് അവള്‍ അസ്വസ്ഥ ആയിരുന്നു.

കുറെ കഴിഞ്ഞപ്പോള്‍ അവള്‍ക്ക് റെഡ് എഫ്എം ല്‍ നിന്ന് വിളി വന്നു. സെലക്ഷനു പോകുന്നതിന് മുന്‍പ് അവള്‍ പറയുവാന്‍ തുടങ്ങി ഞാന്‍ ഒരു RJ ആണ് . എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ട്.എന്നെകൊണ്ട് അത് സാധിക്കും എന്ന് പറഞ്ഞു അവിടെ പോയി. ജോലിയുടെ രണ്ടാം വര്‍ഷം വിവാഹം. ഭര്‍ത്താവ് ഒരു ഡീപ്പ് ക്ലീനിംഗ് സര്‍വീസ് ചെയ്യുന്ന ആള്‍. അപ്പോള്‍ സുഹൃത്തുക്കള്‍ പറയും കക്കൂസ് കഴുകിയാണോ അവന്‍ പൈസ ഉണ്ടാക്കുന്നത്.കണ്ടവന്റെ കാറിലെ അഴുക്ക് കഴുകിയാണോ നിന്റെ ഭര്‍ത്താവ് പൈസ ഉണ്ടാക്കുന്നത്.ആള്‍ കക്കൂസ് കഴുകി പൈസ ഉണ്ടാക്കുന്നു. നീ ആ പയിസക്ക് ലിപ്സ്റ്റിക്ക് വാങ്ങുന്നു. ഒരു കക്കൂസ് കഴുകുന്നവന്റെ ഭാര്യയ്ക്ക് ലിപ്സ്റ്റിക്ക് ഇടാന്‍ പാടില്ല.ഭര്‍ത്താവ് ചെയ്യുന്നത് ഒരു മഹത്വമുള്ള ജോലി ആണെന്ന് വരുത്തി തീര്‍ക്കുവാന്‍ ഒരുപാട് വര്‍ഷത്തെ അധ്വാനം വേണ്ടി വന്നു. അങ്ങനെ കോവിഡ് വന്നു . ഭര്‍ത്താവിന്റെ പണിയെ ബാധിച്ചു. അങ്ങനെ വീട്ടില്‍ ഇരുന്നു വീഡിയോ സാധ്യതകളെ കുറിച്ച് പഠിച്ചു. വീഡിയോ ചെയ്യുവാന്‍ തുടങ്ങി. ആദ്യം ആയിരം പേര്‍ കണ്ടു. അങ്ങനെ മില്യണ്‍ വ്യൂസുള്ള വീഡിയോ വരെ എത്തി. പിന്നെ പ്രാങ്ക് കാള്‍സ് വീഡിയോ ആയി.

ഹലോ ഡിയര്‍ റോങ്ങ് നമ്പര്‍ എന്ന പ്രോഗ്രാം വന്‍ വൈറല്‍ ആയി. പലര്‍ക്കും വീട് വെച്ച് കൊടുത്ത ഇവര്‍ക്ക് ഒരു വീടില്ലായിരുന്നു. തകരം കൊണ്ടുള്ള വാതില്‍ ഉള്ള ഒരു വീട്. ഒരു ദിവസം ഈ തകരം വാതില്‍ പൊളിച്ചു ഒരു കള്ളന്‍ വീട്ടില്‍ കയറി. അവള്‍ അലറി വിളിച്ചു. അവള്‍ താമസിക്കുന്ന വീട് ഒട്ടും സേഫ് അല്ല എന്ന് അവള്‍ക്ക് മനസ്സിലായി.കയ്യില്‍ വന്ന പല അവസരങ്ങളും അഭിനയം വരെ കയ്യില്‍ നിന്ന് പോയി. വീണ്ടും നിരാശ.ആ ഡിപ്രഷനിലും അവളുടെ ഹസ്ബന്‍ഡും പേരന്റ്‌സും കട്ടക്ക് കൂടെ നിന്നു. അങ്ങനെ അവള്‍ അതിനെയും അതിജീവിച്ചു. ഇന്ന് പ്രസിദ്ധയായ നമ്മുടെ പ്രിയപെട്ട RJ അഞ്ജലി വന്ന വഴികള്‍ കല്ലും മുള്ളും നിറഞ്ഞതായിരുന്നു. പക്ഷേ അവളില്‍ ആരോ ഒരു വെളിച്ചം ഊതിയിരുന്നു. എനിക്ക് കഴിയും എന്ന് പറയണമെന്നും. ഞാന്‍ രക്ഷപെടും എന്നും അവള്‍ കണ്ണാടിയില്‍ നോക്കി പറയുമായിരുന്നു.- ജെറി പൂവക്കാല കുറിച്ചത് ഇങ്ങനെയാണ്.

ഒരു ദിവസം വീഡിയോയില്‍ ഭര്‍ത്താവ് വന്നപ്പോള്‍ കമന്റില്‍ വന്നത് ഇങ്ങനെയാണ്-ഇതെന്താണ് നിലവിളക്കും കരിവിളക്കും ആണോ? ഭര്‍ത്താവിന്റെ നിറം കണ്ടിട്ട് ആളുകള്‍ ചോദിച്ച കമന്റാണ്. പക്ഷേ അന്നുമുതല്‍ ഭര്‍ത്താവുമായി വീഡിയോ ചെയ്ത് തുടങ്ങി. അങ്ങനെ മലയാളികള്‍ക്ക് സുപരിചിതയായ, ഏറ്റവും പ്രയങ്കരി ആയ റേഡിയോ ജോക്കിമാരില്‍ ഒരാളാണ് ആര്‍ജെ അഞ്ജലി .