- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാത്രി കടൽ കാണാനെത്തിയവരുടെ കണ്ണിൽ അസാധാരണ വെളിച്ചം തട്ടി; കണ്ടവർ പരിഭ്രാന്തിയിലായി; നേരം വെളുത്തപ്പോൾ അമ്പരപ്പ്; എടക്കഴിയൂർ ബീച്ച് മുതല്‍ പുതുവൈപ്പ് വരെ നിറ വ്യത്യാസം; ജല സാമ്പിളുകൾ ശേഖരിച്ച് കുഫോസ്; ആശങ്കയിൽ നാട്ടുകാർ
തിരുവനന്തപുരം: രാത്രി കേരളത്തിന്റെ പല ഭാഗത്ത് ഉള്ളവർ കടലിന്റെ മറ്റൊരു രൂപം കണ്ട് ആകെ വിറങ്ങലിച്ചു. കടൽ കാണാനെത്തിയവരുടെ കണ്ണിൽ അസാധാരണ വെളിച്ചം തട്ടി. ആ അത്ഭുത പ്രതിഭാസം നേരിൽ കണ്ടവർ പരിഭ്രാന്തിയിലായി. കേരളത്തിന്‍റെ പല തീരപ്രദേശത്തും കടലില്‍ ചുവപ്പ് നിറം കാണുകയായിരുന്നു. എന്നാൽ, ആശങ്കവേണ്ടെന്ന് കേരള ഫിഷറീസ് ആന്‍റ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്) വ്യക്തമാക്കി.
കടലിന്‍റെ ചുവപ്പ് നിറം ഒരു പ്രകൃതിദത്ത പ്രതിഭാസമാണെന്നും കുഫോസ് വ്യക്തമാക്കി. തൃശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ച് മുതല്‍ എറണാകുളം ജില്ലയിലെ പുതുവൈപ്പ് (വളപ്പ്) ബീച്ചു വരെ കഴിഞ്ഞ ദിവസങ്ങളിൽ കടലിന്‍റെ നിറത്തില്‍ വലിയ തോതില്‍ നിറ വ്യത്യാസം കണ്ടതായി നാട്ടുകാർ അറിയിച്ചു. പ്രത്യേകിച്ചും പുതുവൈപ്പ് ബീച്ചിൽ കടൽ തീരത്തോട് ചേർന്ന് തിരമാലകൾ ചുവന്ന നിറത്തിൽ പ്രത്യക്ഷപ്പെട്ടത് നാട്ടുകാർക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴി വെയ്ക്കുകയും ചെയ്തിരുന്നു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കുഫോസ് കടൽ ജല സാമ്പിള്‍ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ഈ പരിശോധനയില്‍ കടല്‍ ജലത്തില്‍ നോക്ടിലൂക്ക (Noctiluca) എന്ന ഡിനോഫ്ലജിലാറ്റേ (dinoflagellate) വിഭാഗത്തിൽപെടുന്ന സൂക്ഷ്മ ജീവിയുടെ കൂടിയ സാന്നിധ്യം കണ്ടെത്തി. ഇത് സാധാരണയായി 'റെഡ് ടൈഡ്' (Red Tide) എന്ന് അറിയപ്പെടുന്ന പ്രകൃതിദത്തമായ സംഭവമാണെന്നും കുഫോസ് അറിയിച്ചു. പ്രകാശം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരുതരം പ്ലവഗമാണ് നോക്ടിലൂക്ക. ഇവ ഉത്പാദിപ്പിക്കുന്ന വെളിച്ചം രാത്രി കാലങ്ങളിലാണ് കുടുതല്‍ വ്യക്തമായി കാണാൻ സാധിക്കുക.
നോക്ടിലൂക്ക സാധാരണയായി സമുദ്രജലത്തിൽ ഉണ്ടാകാറുള്ള ഒരു സൂക്ഷ്മജീവി ആണ്. ചില സാഹചര്യങ്ങളിൽ അതിന്‍റെ എണ്ണം ക്രമാധീതമായി വർധിക്കുകയും ഇതിനെ തുടര്‍ന്ന് കടലിന്‍റെ നിറം ചുവപ്പായി കാണപ്പെടാറുമുണ്ട്. പ്രദേശിക മത്സ്യത്തൊഴിലാളികളുമായി നടത്തിയ അന്വേഷണത്തില്‍ നോക്ടിലൂക പ്ലവഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ മത്സ്യ ലഭ്യത കുറഞ്ഞിരുന്നതായി തിരിച്ചറിയുകയും ചെയ്തു.
പ്രാദേശികമായി ഈ പ്ലവഗങ്ങളെ 'പോള' എന്നാണ് വിളിക്കുന്നത്. ഇത്തരം പ്ലവഗങ്ങളുടെ അമിത വളര്‍ച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്താനായി വിശദമായ പരിശോധന നടക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സർവ്വീസുമായി (INCOIS) കൂടുതല്‍ ഡാറ്റയ്ക്ക് ബന്ധപ്പെട്ടെങ്കിലും മേഘാവൃതമായ കാലാവസ്ഥയാൽ ഉപഗ്രഹസഹായം ഉപയോഗിച്ചുള്ള ഡാറ്റ ശേഖരണം കഠിനമാണെന്ന് അറിയിച്ചെന്നും കുഫോസ് വ്യക്തമാക്കി.
അതേസമയം, കണ്ടെയ്നറുകൾ കടലിൽ വീണതും ഇടയ്ക്ക് വലിയ ആശങ്കകൾക്ക് വഴി വെച്ചിരുന്നു. അന്ന് കണ്ടെയ്‌നറുകൾ കരയിലെത്തിക്കാൻ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് രണ്ട് ദ്രുതപ്രതികരണ സംഘങ്ങളെ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ ജില്ലകളിൽ വിന്യസിക്കും. വടക്കൻ ജില്ലകളിൽ ഓരോ ടീമുകളെ വിന്യസിക്കും. തീരത്തെത്തുന്ന എണ്ണപ്പാട നീക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് പ്രത്യേക സംഘങ്ങളെ തീരദേശ ജില്ലകളിൽ സജ്ജമാക്കി.
കപ്പലിലെ എണ്ണ കടലിന്റെ താഴെത്തട്ടിലേക്ക് പോകുന്നത് തടയാൻ വിവിധ വകുപ്പുകൾ ചേർന്ന് പദ്ധതി തയ്യാറാക്കും. കൂടുതൽ ബൂം സ്കിമ്മേഴ്സ് (എണ്ണപ്പാടയെ കെട്ടിനിർത്തി തടയാനുള്ള സംവിധാനം) വാങ്ങാൻ തീരസംരക്ഷണ സേനയ്‌ക്കും തുറമുഖവകുപ്പിനും നാവികസേനയ്‌ക്കും നിർദേശം നൽകിയിരുന്നു.