സംഗീത ലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ഇക്കഴിഞ്ഞ മാസം അമേരിക്കന്‍ റാപ്പറും സംഗീതജ്ഞനുമായ ഡിഡി എന്നറിയിപ്പെടുന്ന സീന്‍ കോംബ്‌സ് ഡിഡി അറസ്റ്റിലായത്. മുന്‍ കാമുകി ഡിഡി തന്നെ ലൈംഗികമായ പീഡിപ്പിച്ചു എന്ന പരാതിയിലാണ് സീനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് 120 പേര്‍ താരത്തിനെതിരെ രംഗത്ത് എത്തി. പരാതിക്കാരില്‍ 60 പേര്‍ സ്ത്രീകളും 60 പേര്‍ പുരുഷന്‍മാരുമായിരുന്നു. ഇതില്‍ ഒരാള്‍ക്ക് തന്നെ പീഡിപ്പിക്കുന്ന സമയം ഒന്‍പത് വയസ് മാത്രമായിരുന്നു പ്രായം. 1991 മുതല്‍ 2024 വരെയുള്ള പീഡന ചൂഷണങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഡിഡി പാര്‍ട്ടികളിലാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയില്‍ പല തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും, ഈ കാര്യം അവിടെ എത്തുന്ന പല സെലിബ്രറ്റീസിനും അറിയാമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയലും മറ്റ് രാജ്യങ്ങളിലുമായാണ് ഡിഡി പാര്‍ട്ടികള്‍ നടത്തുന്നത്. ഇതിലേക്ക് പല സെലിബ്രറ്റീസിനെ ക്ഷണിക്കുകയും അവര്‍ എത്തിച്ചേരുകയും ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഡിഡി പാര്‍ട്ടി ഹോളിവുഡില്‍ പ്രശസ്തമാണ്. എല്ലാ താരങ്ങള്‍ക്കും തന്നെ ഡിഡി പാര്‍ട്ടിയെ കുറിച്ച് അറിയാം. എന്നാല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന പലര്‍ക്കും പാര്‍ട്ടിക്ക് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലേക്ക് കടക്കുമ്പോള്‍ അവര്‍ ഈ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് കടക്കും. അതിനായി അവര്‍ക്ക് മാത്രം അറിയാവുന്ന ചില സിഗ്നലുകള്‍ ഉപയോഗിക്കും.

രാത്രി മുതല്‍ പുലര്‍ച്ചെ 7 മണിവരെയാണ് പാര്‍ട്ടി നടക്കുക. രണ്ട് മണി വരെ നല്ല രീതിയില്‍ നടക്കുന്ന പാര്‍ട്ടിയുടെ സ്വഭാവം പിന്നീട് പാടെ മാറും. പാര്‍ട്ടി മറ്റൊരു തരത്തിലേക്ക് മാറും എന്നാണ് ചില വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഉയര്‍ന്ന രീതിയിലുള്ള മയക്കുമരുന്നുകള്‍ ഈ സമയത്ത് വിതരണം ചെയ്യുകയും സ്ത്രീകള്‍ അവര്‍ പോലും അറിയാതെ നഗ്‌നരാകുകയും ചെയ്യുന്നു. പാര്‍ട്ടികളില്‍ കൂടുതല്‍ പേരും നഗ്‌നരായാണ് നടന്നിരുന്നത്. ഈ സമയം എന്താണ് നടക്കുന്നതിനെക്കുറിച്ച് പലക്കും അറിവുണ്ടാവില്ല. എന്നാല്‍ ഇതെല്ലാം അവിടെ ഘടിപ്പിച്ചിരിക്കുന്ന ഒളിക്യാമറയില്‍ പതിയുകയും പിന്നെ ഇത് ഉപയോഗിച്ച് പല താരങ്ങളെയും ഡിഡ്ഡി ഭീഷണിപ്പെടുത്തിയതായും പറയുന്നു.

ഇതിനിടയില്‍ ചില ദിവസങ്ങളില്‍ 'ഫ്രീക്ക് ഓഫ്സ്' എന്ന പേരില്‍ നീണ്ടുനില്‍ക്കുന്ന സെക്‌സ് പാര്‍ട്ടികള്‍ നടത്തിയിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. നിരവധി താരങ്ങളെ പുരുഷ ലൈംഗിത്തൊഴിലാളികളോട് ഒപ്പം കിടക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ വീഡിയോകള്‍ എടുത്ത് ഡിഡ്ഡി സൂക്ഷിച്ചിരുന്നു. പല വലിയ താരങ്ങളും ഇതിന് ഇരകളാണെന്നാണ് പുറത്തുവരുന്ന വിവരം. മുതിന്നവര്‍ മാത്രമല്ല കുട്ടികളും ഇതിന് ഇരയായിട്ടുണ്ട്.

പിന്നാലെ ഈ പാര്‍ട്ടികള്‍ നടന്നിരുന്ന ഡിഡ്ഡിയുടെ വസതിയായ മാന്‍ഷനായ മിയാമിയില്‍ റെയ്ഡ് നടന്നിരുന്നു. സെക്‌സ് ടോയ്‌സ്, ബോണ്ടേജ് ഗിയര്‍, ഒളിക്യാമറകള്‍, 10,000 ഓളം ബേബി ഓയിലുകള്‍, അടിവസ്ത്രങ്ങള്‍ എന്നിവ നിറഞ്ഞ സെക്‌സ് റൂമുകള്‍ കണ്ടെത്തിയതായി റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ പറയുന്നു. സെക്‌സ് പാര്‍ട്ടിക്കിടെ ഒളിക്യാമറകളില്‍ അത് ഷൂട്ട് ചെയ്തതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

മിയായിലെ റെയ്ഡിന് പിന്നാലെ പല ഗോസിപ്പുകളും ഇതിനെ ചുറ്റിപ്പറ്റി വരുന്നുണ്ട്. പോപ്പ് രാജാവ് മൈക്കല്‍ ജാക്‌സന്‍, ആലിയ, ലിസ ലോപ്‌സ് എന്നിവരുടെ മരണത്തിന് ഡിഡ്ഡിക്ക് പങ്കുണ്ടെന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ജെ കോളിന്റെ 2014ല്‍ പുറത്തിറങ്ങിയ 'ഷി നോസ്' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ടണല്‍ ടിക്ടോക്ക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ചില ഉപഭോക്താക്കള്‍ ഡിഡ്ഡിയുടെ വീട്ടില്‍ ഒരു ടണല്‍ അഥവാ തുരങ്കം കണ്ടെത്തിയയെന്ന് അവകാശപ്പെടുന്നു. ഈ തുരങ്കം മൈക്കല്‍ ജാക്‌സ്‌ന്റെ വീട്ടിലെ ബേസ്‌മെന്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ചിലര്‍ ആരോപിക്കുന്നു. എന്നാല്‍ ഈ തുരങ്കം ഉണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ടണലിന്റെ പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് റോയിട്ടേഴ്സ് പറയുന്നു.

2003ല്‍ ഡിഡ്ഡിയും മൈക്കല്‍ ജാക്‌സനും ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ ഇരുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ഡിഡ്ഡി നടത്തിയ പാര്‍ട്ടിയുടെതല്ലെന്നാണ് മൈക്കല്‍ ജാക്‌സന്റെ ആരാധകര്‍ പറയുന്നത്. ഡിഡ്ഡിയും മൈക്കല്‍ ജാക്‌സണും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. എന്നാല്‍ മൈക്കല്‍ ജാക്‌സന്റെ മരണത്തിന് കാരണം ഡിഡ്ഡിയാണെന്നും ചിലര്‍ ആരോപിക്കുന്നു. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്.

അതേസമയം ഡിഡ്ഡിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ ഇത് ഹോളിവുഡിനെ തന്നെ ആശങ്കയിലാക്കിയിരിക്കുകയാണ്. പല പോപ്പ് താരങ്ങളുമായി അടുത്ത ബന്ധം ഡിഡ്ഡിക്കുണ്ട്. ജസ്റ്റിന്‍ ബീബര്‍, ജെയ് ഇഡ്സ്, ബിയോണ്‍സ്, ജെന്നിഫര്‍, ലിയോനാര്‍ഡോ ഡികാപ്രിയോ, അഷര്‍, എന്നിവ ആ ലിസ്റ്റില്‍ ഉണ്ട്. ജസ്റ്റിന്‍ ബീബര്‍ ചെറുപ്പം മുതല്‍ ഡിഡ്ഡിയുമായി വളരെ അടുത്ത ബന്ധമാണ് പുലത്തിയിരുന്നത്. എന്നാല്‍ ഇവര്‍ക്ക് ഈ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം ജസ്റ്റിന്‍ ബീബര്‍ ഇതിന് ഇരയാണെന്ന് പറയുന്നവരും ഉണ്ട്.