- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എൽപി-യുപി-ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് അഞ്ചു വർഷത്തിലൊരിക്കൽ സ്ഥലം മാറ്റം നടത്തണം; ഉച്ചഭക്ഷണ പദ്ധതിയിൽ പാചകച്ചെലവിനുള്ള തുക കേന്ദ്രം കൂട്ടിയെങ്കിലും സംസ്ഥാനം ആനുപാതികവർധന നടപ്പാക്കിയിട്ടില്ലെന്ന് കുറ്റപ്പെടുത്തൽ; ശൈലജ ടീച്ചർ തിരിച്ചറിഞ്ഞത്
തിരുവനന്തപുരം: എല്ലാ സ്‌കൂൾഅദ്ധ്യാപകർക്കും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം വരുമോ? ഇത്തരത്തിൽ സ്ഥലം മാറ്റം നടപ്പാക്കണമെന്ന് സർക്കാരിനോട് നിയമസഭാ സമിതി ആവശ്യപ്പെടുകയാണ്. കഴിവുള്ള അദ്ധ്യാപകരുടെ സേവനം എല്ലാ സ്‌കൂളിലും ലഭ്യമാക്കാനാണ് കെ.കെ. ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടെ ശുപാർശ. ഇപ്പോൾ ഹയർ സെക്കൻഡറി അദ്ധ്യാപകർക്കുമാത്രമാണ് നിർബന്ധിത സ്ഥലംമാറ്റമുള്ളത്. ഈ റിപ്പോർട്ട് നടപ്പാക്കിയാൽ അത് പത്താം ക്ലാസിന് താഴേക്കും വരും.
ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റമുണ്ടാവും. എൽ.പി., യു.പി., ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റംനടത്തുന്നത് പരിഗണിക്കണമന്നാണ് ആവശ്യം. ഈ അധ്യയനവർഷംതന്നെ തസ്തികനിർണയംനടത്തി ഇംഗ്ലീഷ് അദ്ധ്യാപകർ ഇല്ലാത്ത സ്‌കൂളുകളിൽ നിയമനംനടത്താനാണ് ശുപാർശ. കായികവിദ്യാഭ്യാസത്തിനും നടപടിവേണം. കംപ്യൂട്ടർ, ഐ.ടി. പഠനത്തിന് സെക്കൻഡറിതലത്തിലും സ്ഥിരാധ്യാപകരെ നിയമിക്കുന്നത് പരിശോധിക്കണം.
ഹൈസ്‌കൂളുകളിലെ സ്ഥലം മാറ്റത്തിൽ അദ്ധ്യാപക സംഘടനകൾ എതിർപ്പ് അറിയിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ ഈ ശുപാർശയിൽ ഉടൻ തീരുമാനം എടുക്കാനാകില്ല. പക്ഷേ നിർണ്ണായകമായ ശുപാർശയാണ് ഇതെന്ന് സർ്ക്കാരും മനസ്സിലാക്കുന്നു. പല സ്‌കൂളുളിലും രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തിൽ പലരും വർഷങ്ങളായി ജോലി ചെയ്യുന്നുണ്ട്. ഇവർക്കെല്ലാം തിരിച്ചടിയായി ഈ ശുപാർശകൾ മാറുന്നുണ്ട്. അധ്യായന ദിനങ്ങൾ നഷ്ടമാകുന്നതിനേയും സമിതി ഗൗരവത്തോടെയാണ് കാണുന്നത്.
പ്ലസ്വൺ സീറ്റുകളുടെ പ്രശ്‌നംപരിഹരിക്കാൻ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. സീറ്റുകൾക്ക് ആവശ്യക്കാർ ഏറെയുള്ള പ്രദേശങ്ങളിലേക്ക് പുനഃക്രമീകരിക്കാനുള്ള സാധ്യത തേടണം. എസ്.എസ്.എൽ.സി. ഫലം വന്നയുടൻ പ്ലസ്വൺ പ്രവേശനം നടത്തി അധ്യയനദിനങ്ങൾ നഷ്ടമാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആവശ്യമുണ്ട്. ശൗചാലയങ്ങളിൽ നാപ്കിൻ വെൻഡിങ് മെഷീൻ എണ്ണംകൂട്ടണം. നാപ്കിൻ വെൻഡിങ് മെഷീനും ഇൻസിനറേറ്റർ മെഷീനും സ്ഥാപിക്കണം. ലഹരിക്കെതിരേ സ്‌കൂളിൽ പ്രചോദനപ്രഭാഷണങ്ങൾ, പരിസ്ഥിതിവിജ്ഞാനത്തിന് ജൈവ ഉദ്യാനങ്ങൾ തുടങ്ങിയവയും സമിതി ശുപാർശചെയ്തു.
സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ പാചകച്ചെലവിനുള്ള തുക കേന്ദ്രസർക്കാർ കൂട്ടിയെങ്കിലും സംസ്ഥാനസർക്കാർ ആനുപാതികവർധന നടപ്പാക്കിയിട്ടില്ലെന്ന് സമിതി വിമർശിച്ചു. 2022 ഒക്ടോബർ ഒന്നുമുതൽ സാധനങ്ങൾക്കുള്ള വില കേന്ദ്രം 9.6 ശതമാനം വർധിപ്പിച്ചു. ആനുപാതികമായ തുക സംസ്ഥാനത്തും വർധിപ്പിക്കാൻ സമിതി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിദ്യാഭ്യാസ മന്ത്രി തന്നെ രംഗത്ത് വന്നിരുന്നു. കേന്ദ്ര വിഹിതം കിട്ടാത്തിനെ കുറിച്ചായിരുന്നു അത്. എന്നാൽ കേരളം വലിയ അലംഭാവം കാട്ടുന്നുവെന്ന പരാതിയാണ് നിയമസഭാ സമിതി മുമ്പോട്ട് വയ്ക്കുന്നത്.
ഒരു കുട്ടിക്ക് ദിവസം 8.17 രൂപ കൂട്ടാനാണ് കേന്ദ്രതീരുമാനം. 150 വരെ കുട്ടികളുള്ള സ്‌കൂളുകൾക്കുമാത്രമേ സംസ്ഥാന സർക്കാർ ദിവസം എട്ടുരൂപ നൽകുന്നുള്ളൂ. 151-500 കുട്ടികളുള്ള സ്‌കൂളിന് ഏഴുരൂപ, 500-ന് മുകളിൽ ആറുരൂപയുമാണ് നൽകുന്നത്.




