- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലാവലിൻ കേസിൽ സുപ്രീംകോടതിയിൽ ഇന്നും ഒന്നും സംഭവിച്ചില്ല
ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസിൽ ഇന്നും അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. എസ്എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമവാദം ഇന്നും തുടങ്ങിയില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ 110ാം നമ്പർ കേസായി ലിസ്റ്റു ചെയ്തിരുന്നെങ്കിലും ഇന്നും അത് വാദത്തിലേക്ക് എത്തിയില്ല.
കോടതിയിൽ മറ്റൊരു കേസിന്റെ വാദം തുടരുന്നതിനാൽ ലാവ്ലിൻ അടക്കമുള്ള കേസുകൾ പരിഗണിക്കുന്നത് മാറ്റുകയായിരുന്നു. പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള അപ്പീലാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. 2018 മുതൽ ഇത് 32ആം തവണയാണ് അപ്പീൽ സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കാനഡയിലെ എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായുള്ള കരാർ വഴി 86.25 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐയുടെ വാദം.
എസ്എൻസി ലാവ്‌ലിൻ കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് പിണറായി വിജയൻ ഉൾപ്പടെയുള്ള ഏഴ് പേരെയാണ് 2013 നവംബറിൽ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഒഴിവാക്കിയത്. ഈ വിധി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.
കഴിഞ്ഞ ദിവസം സമയ കുറവ് മൂലം കോടതി പരിയുന്നതിന് മുമ്പ് എസ് എൻ എസ് സി ലാവ് ലിൻ കേസിനെ അഭിഭാഷകർ പോലും കോടതിക്ക് മുമ്പിൽ ഉയർത്തി കാട്ടിയില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇന്ന് കുറച്ചു കൂടി മുകളിൽ കേസ് ഇടം പിടിച്ചേനേ. യാതൊരു അടിയന്തര പ്രാധാന്യവും സിബിഐയും ഈ കേസ് വാദത്തിന് നൽകുന്നില്ലെന്ന വാദം ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്. അതുകൊണ്ട് തന്നെ ഈ കേസിന്റെ വിധി കേരള രാഷ്ട്രീയത്തിലും ചലനമുണ്ടാക്കും. എന്നാൽ, കോടതിയിൽ നിന്നും അസ്വഭാവികമായി ഒന്നും സംഭവിച്ചില്ല.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയിലാണ് വാദം ആരംഭിക്കാതെ നീണ്ടുപോകുന്നത്. ഇതിന് പിന്നിൽ പല രാഷ്ട്രീയ അട്ടിമറിയും ആരോപണമായി ഉയർന്നിട്ടുണ്ട്.
വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോർഡ് മുൻ സാന്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്തൂരിരംഗ അയ്യർ എന്നിവരുടെ ഇളവ് തേടിയുള്ള ഹർജിയും ഇതോടൊപ്പം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയാണിത്. നേരത്തെ ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയത്.
അപ്പീൽ നൽകിയ സിബിഐ വരെ മാറ്റിവയ്ക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എൻ.വി രമണ , യു.യു ലളിത് , എം ആർ ഷാ എന്നിവർ സുപ്രിംകോടതിയിൽ നിന്നും വിരമിച്ചു. കേസ് വാദിക്കാൻ തയ്യാറാണെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ അറിയിച്ചപ്പോഴും മാറ്റിവയ്ക്കണമെന്ന അപേക്ഷയാണ് സിബിഐ പലപ്പോഴും സുപ്രിംകോടതിയിൽ സമർപ്പിച്ചത്. ഇതെല്ലാം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.