- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ മലയാളി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് കമന്റ്; വ്യാപക വിമർശനങ്ങൾക്ക് പിന്നാലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടി; അധിക്ഷേപം അനുശോചന പോസ്റ്റിന് താഴെ; തൊഴിലിനും സമുദായത്തിനുമെതിരെ മോശം പരാമർശം; കാഞ്ഞങ്ങാട് ഡെപ്യൂട്ടി താഹസിൽദാർ പവിത്രന് സസ്പെൻഷൻ
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടി. സർഗോഡ് കാഞ്ഞങ്ങാട് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനെയാണ് സസ്പെൻഡ് ചെയ്തത്. ജീവൻപൊലിഞ്ഞ മലയാളി യുവതി രഞ്ജിതയെ അപമാനിച്ച് കമന്റിട്ടതിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. ഫേസ്ബുക്കിലൂടെയാണ് ഇയാൾ രഞ്ജിതയെ പരസ്യമായി അപമാനിച്ചത്. നാടാകെ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴായിരുന്നു മോശം പരാമർശങ്ങൾ.
അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസിൽദാരുടെ കമന്റുകൾ. രഞ്ജിതയെ ജാതീയമായും അധിക്ഷേപിക്കുന്നുണ്ട്. കമന്റിനെതിരെ വിമർശനം ഉയർന്നതോടെ കമന്റ്റ് പിൻവലിച്ച തഹസിൽദാർ മാപ്പപേക്ഷയുമായി രംഗത്തെത്തി. രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ പവിത്രൻ അശ്ലീല കമന്റിട്ടത്. അപകടം നടന്ന് നിമിഷങ്ങൾക്കകമാണ് കമന്റ് പ്രത്യക്ഷപ്പെട്ടത്.
മരിച്ച സ്ത്രീയുടെ തൊഴിലിനെയും സമുദായത്തെയും കുറിച്ച് മോശം ഭാഷയിലായിരുന്നു ഇയാൾ കമന്റുകളിട്ടത്. പോസ്റ്റ് വിവാദമായതോടെ മാപ്പപേക്ഷിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇയാൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പോസ്റ്റ് പിൻവലിച്ചെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്.
പലരും മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും ടാഗ് ചെയ്തു കൊണ്ട് സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിരുന്നു. വിമാന ദുരന്തത്തെ തുടർന്ന് നാടൊട്ടാകെ വിലപിക്കുമ്പോഴാണ് മോശം പരാമർശങ്ങളുമായി സർക്കാർ ഉദ്യോഗസ്ഥൻ രംഗത്തെത്തിയത്.