- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ഹൈബി ഈഡൻ എംപി; ആവശ്യം ഉന്നയിച്ചത് ലോകസഭയിൽ അവതരിപ്പിച്ച സ്വകാര്യബില്ലിൽ; നിർദ്ദേശം അപ്രായോഗികമെന്ന് പറഞ്ഞ് നിലപാട് തള്ളി സർക്കാർ; കോടാനുകോടിയുടെ ചെലവു വരും; ഹൈബി കൃത്യമായി പഠിച്ചില്ലെന്ന് മുഖ്യമന്ത്രി
ന്യൂഡൽഹി: കേരളത്തിന്റെ തലസ്ഥാനം ഏതാണ്ട് സംസ്ഥാനത്തിന്റെ ഏതാണ് മധ്യഭാഗമായ എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യം ഇടയ്ക്കിടെ ഉയർന്നു വരാറുള്ളതാണ്. ഇപ്പോഴിതാ ഇക്കാര്യം ഒരു എംപി തന്നെ നേരിട്ടു ഉന്നയിച്ചു കൊണ്ട് രംഗത്തുവന്നു. കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപിയാണ് രംഗത്തുവന്നത്.
ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്. തുടർന്ന് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. എന്നാൽ, സർക്കാർ ഈ ആവശ്യം വിചിത്രമെന്ന് പറഞ്ഞ് തള്ളുകയാണ് ഉണ്ടായത്. തലസ്ഥാനം തിരുവനന്തപുരം തന്നെയായി തുടരുമെന്നും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
സ്വകാര്യബില്ലിൽ എതിർപ്പ് ഉയർത്തിയ കേരളം ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. ഹൈബി ഈഡൻ എം പി ലോകസഭയിലവതരിപ്പിച്ച സ്വകാര്യബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2023 മാർച്ച് 9ന് ലോകസഭയിൽ അവതരിപ്പിച്ച The State Capital Relocation Bill 2023 ലൂടെയാണ് ഹൈബി ഇക്കാര്യം ആവശ്യപ്പെട്ടത്.
തലസ്ഥാന മാറ്റമെന്ന എംപിയുടെ സ്വകാര്യ ബില്ലിമേൽസംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി കേന്ദ്ര സർക്കാർ ഇക്കഴിഞ്ഞ മാർച്ച് 31 ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയിച്ചിരുന്നു. ഈ ഫയലിലാണ് ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി രേഖപ്പെടുത്തിയത്. സ്വകാര്യ ബില്ലിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫിനാഷ്യൽ മെമോറാണ്ടത്തിൽ തലസ്ഥാന മാറ്റത്തിന് എത്ര തുക വേണ്ടി വരുമെന്നത് അറിയില്ലെന്ന് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൃത്യമായ ഗൃഹപാഠം നടത്താതെ ഹൈബി ഈഡൻ തയ്യാറാക്കിയ ഈ ബില്ല് പ്രാവർത്തകമായാൽ സെക്രട്ടറിയേറ്റും അതിന്റെ അനുബന്ധ നിർമ്മാണങ്ങൾക്കുമായി കോടാനുകോടി രൂപ വേണ്ടി വരും. ഈ ആവശ്യമാണ് മുഖ്യമന്ത്രി 27നു ഫയൽ പരിശോധിച്ചു തള്ളിയത്.




