- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ട്രെയിൻ സ്ലോ ചെയ്ത് പ്ലാറ്റ്ഫോമിലേക്ക് അടുപ്പിച്ചിട്ടു; ഇറങ്ങാൻ തിക്കും തിരക്കുംകൂട്ടി യാത്രക്കാർ; ഒരാൾ എതിർവശത്തെ വാതിലിലൂടെ ഇറങ്ങാൻ ശ്രമിച്ചതും അബദ്ധം; നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ണ് പൊത്തി; തല അനക്കാൻ പറ്റാത്ത അവസ്ഥയിൽ യുവാവ്; ഒരിക്കലും ഇത്തരം എളുപ്പ വഴികൾ സ്വീകരിക്കരുതെന്നും ഉപദേശം!
മുംബൈ: ട്രെയിൻ സ്ലോ ചെയ്ത് പ്ലാറ്റ്ഫോമിലേക്ക് നിർത്തി ട്രാക്കിലേക്ക് ഇറങ്ങാൻ ശ്രമിക്കവെ യുവാവിന് ദാരുണാന്ത്യം.എതിർവശത്തെ വാതിലിലൂടെ ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ് വൻ അബദ്ധം പറ്റിയത്. നിലവിളി കേട്ട് ഓടിയെത്തിയവർ ഒരു നിമിഷം കണ്ണ് പൊത്തി പോയി. കാരണം അത്രയ്ക്കും ദയനീയമായിരുന്നു കാഴ്ചകൾ. തല അനക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരിന്നു യുവാവ് എന്ന് കണ്ടുനിന്നവർ പറഞ്ഞു.
ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് ഇറങ്ങാൻ ശ്രമിക്കവെ ഇരുമ്പ് വേലിയുടെ കമ്പിയിൽ തല കുരുങ്ങിയാണ് 27കാരനായ യുവാവ് ദാരുണമായി മരിച്ചത്. മുംബൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ രാവിലെ 9.44നായിരുന്നു സംഭവം. മരണപ്പെട്ടയാളുടെ തിരിച്ചറിയിൽ രേഖകൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ധില രാജേഷ് ഹമിറ ഭായ് എന്നാണ് മരിച്ച യുവാവിന്റെ പേരെന്ന് പിന്നീട് ഉദ്യോഗസ്ഥർ പറഞ്ഞു.
ട്രെയിൻ സ്റ്റേഷനിൽ വന്നു നിന്നപ്പോൾ യാത്രക്കാരനായ യുവാവ് പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുന്നതിന് പകരം എതിർവശത്തുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. നാലാമത്തെ പ്ലാറ്റ്ഫോമിൽ ലോക്കൽ ട്രെയിൻ വന്നു നിന്ന ഉടനെയായിരുന്നു ഈ ശ്രമമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ ഇതിനിടെ യുവാവിന്റെ തല വേലിയിലെ ഇരുമ്പ് കമ്പിയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. ശരീരം കമ്പിയിൽ കുരുങ്ങിക്കിടന്ന് ചോര വാർന്നാണ് യുവാവ് ദാരുണമായി മരിച്ചത്.
അധികൃതരും മറ്റ് യാത്രക്കാരും അറിയിച്ചത് അനുസരിച്ച് 108 ആംബുലൻസ് സ്ഥലത്ത് എത്തി. അപ്പോഴേക്കും അര മണിക്കൂർ പിന്നിട്ടിരുന്നു. 10.14ഓടെ എത്തിയ ആംബുലൻസിലെ ജീവനക്കാർ യുവാവിന്റെ മരണം സ്ഥിരീകരിച്ചു. മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. എങ്ങനെയാണ് അപകടം നടന്നതെന്ന് റെയിൽവെ അന്വേഷിക്കുന്നുണ്ട്. യാതക്കാർ ട്രെയിനിൽ നിന്നിറങ്ങുമ്പോൾ ഇത്തരം അപകടകരമായ വഴികൾ സ്വീകരിക്കരുതെന്ന് അധികൃതർ ആവശ്യപ്പെടുകയും ചെയ്തു.