- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാറയ്ക്ക് മുകളിൽ പച്ച ചുരിദാർ ധരിച്ച് ഒരു യുവതി; താഴെ നില തെറ്റി കുത്തിയൊഴുകുന്ന അരുവി; പൊടുന്നനെ സാഹസികമായി കുതിച്ചുചാട്ടം; കണ്ടുനിന്നവർ പരിഭ്രാന്തിയിൽ നിലവിളിച്ചു; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ കൈയ്യടി; ദൃശ്യങ്ങൾ വൈറൽ
ഷിംല: ഹിമാചൽ പ്രദേശിലെ ദുർഘടമായ ഗ്രാമങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം എത്രത്തോളം ശ്രമകരമാണെന്ന് ഒരിക്കൽക്കൂടി വെളിവാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞിന് ജീവൻ രക്ഷാ കുത്തിവയ്പ്പ് നൽകുന്നതിനായി സ്റ്റാഫ് നേഴ്സ് കമല അതിശക്തമായി ഒഴുകുന്ന അരുവി മുറിച്ചുകടക്കുന്ന വീഡിയോയാണ് ഏവരുടെയും ശ്രദ്ധ കവർന്നത്.
കനത്ത മഴയെത്തുടർന്ന് പലയിടത്തും പാലങ്ങൾ തകർന്നടിഞ്ഞതോടെയാണ് നേഴ്സ് കമല അപകടകരമായ സാഹസിക യാത്രയ്ക്ക് തയ്യാറായത്. മാണ്ഡി ജില്ലയിലെ പദ്ദറിലെ ചൗഹർഘട്ടി സ്വദേശിനിയായ കമല, സുധാർ പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് പോകുന്ന വഴിയാണ് രണ്ട് മാസം പ്രായമുള്ള കുട്ടിക്ക് അടിയന്തര കുത്തിവയ്പ്പ് നൽകണമെന്ന സന്ദേശം ലഭിച്ചത്.
ലക്ഷ്യസ്ഥാനത്തെത്താൻ ദുർഘടമായ വഴികളും ശക്തമായി ഒഴുകുന്ന അരുവികളും കടക്കേണ്ടിയിരുന്നു. യാത്രക്കിടയിൽ, തകർന്ന പാലമുള്ള ഒരു അരുവി നേരിടേണ്ടി വന്നപ്പോൾ, സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് കമല വെള്ളത്തിലൂടെ മുന്നോട്ട് നീങ്ങിയത്.
ഈ യാത്രയുടെ ദൃശ്യങ്ങൾ വീനോദ് കാട്വാല എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് പങ്കുവെക്കപ്പെട്ടത്. കമലയുടെ ധൈര്യത്തെയും നിശ്ചയദാർഢ്യത്തെയും സമൂഹമാധ്യമ ഉപയോക്താക്കൾ വ്യാപകമായി അഭിനന്ദിച്ചു.
എന്നാൽ, ഇത്തരം ദുർഘട സാഹചര്യങ്ങളിൽ സേവനമനുഷ്ഠിക്കേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകരുടെ അവസ്ഥയും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മകളും ഈ സംഭവം വീണ്ടും ചർച്ചയാക്കി. കിലോമീറ്ററുകൾ താണ്ടിയാണ് പലപ്പോഴും തൻ്റെ സേവനം ലഭ്യമാക്കേണ്ടി വരുന്നതെന്ന് കമല മാധ്യമങ്ങളോട് വെളിപ്പെടുത്തി.