ബാങ്കോക്ക്: തായ്‌ലൻഡിൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുമായി പോയ ബസിന് തീപിടിച്ച് വൻ അപകടം. സംഭവത്തിൽ 20ഓളം പേർ കൊല്ലപ്പെട്ടതായി വിവരങ്ങൾ ഉണ്ട്. തായ്ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിലാണ് സംഭവം നടന്നത്. അപകടത്തിന് പിന്നാലെ 16 കുട്ടികളും മൂന്ന് അധ്യാപകരും ബസിൽ നിന്ന് പുറത്ത് കടന്ന് രക്ഷപ്പെട്ടെങ്കിലും 22 വിദ്യാർത്ഥികളും 3 അധ്യാപകരേയും കുറിച്ചും ഇനിയും വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.

ബസ് തീ പിടിച്ചതും മൂലം മരണവും പരിക്കുകളും സംഭവിച്ചതായാണ് തായ്ലാൻഡ് പ്രധാനമന്ത്രി വിശദമാക്കി. പക്ഷെ അപകടത്തിൽ മരിച്ചയാളുകളുടെ യഥാർത്ഥ എണ്ണത്തിൽ ഇനിയും സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

അപകടം നടന്നപ്പോൾ തന്നെ തീ പടർന്ന് പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് ബസുള്ളത്. ശക്തമായ ചൂട് കാരണം ബസിന് സമീപത്തേക്ക് പോലും എത്താനാവാതിരുന്നത് രക്ഷാപ്രവർത്തനത്തെ തുടക്കത്തിൽ മന്ദഗതിയിലാക്കിയികുന്നു.

രക്ഷപ്പെടുത്താൻ കഴിഞ്ഞ 19ൽ എട്ട് പേരെ പൊള്ളലുകളോടെ ആശുപത്രിയിൽ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തായ്ലാൻഡിലെ ഉത്തൈ താനി പ്രവിശ്യയിലേക്കുള്ള സ്കൂൾ സന്ദർശനം കഴിഞ്ഞ് മടങ്ങിയ മൂന്ന് ബസുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. നാച്ചുറൽ ഗ്യാസ് ഉപയോഗിച്ചായിരുന്നു ബസ് പ്രവർത്തിച്ചിരുന്നത്.

വളരെ ദാരുണമായ സംഭവമാണ് നടന്നതെന്നാണ് തായ്ലാൻഡ് ഗതാഗത മന്ത്രി പറഞ്ഞു. കാരണം കണ്ടെത്താനും തുടർന്ന് ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി വിശദമാക്കി. അതേസമയം ദേശീയ പാതയിൽ ടയർ പൊട്ടിത്തെറിച്ച ബസ് റോഡിലെ പോസ്റ്റിലേക്ക് ഇടിച്ച് കയറിയാണ് തീ പിടിച്ചതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.