ബെര്‍മിംഗ്ഹാം: വെള്ളിയാഴ്ച ബിര്‍മ്മിംഗ്ഹാമില്‍ നിന്നും ഇബിസയിലേക്ക് പുറപ്പെട്ട ജെറ്റ് 2 ഇല്‍ എസ് 1181 വിമാനത്തിനകത്ത് യാത്രക്കാര്‍ തമ്മില്‍ കയാങ്കളി. രണ്ടര മണിക്കൂര്‍ വൈകിയായിരുന്നു വിമാനം യാത്ര പുറപ്പെട്ടത്. വൈകിട്ട് ആറേ കാലിന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തില്‍ 7 മണി ആയിട്ടും ആളുകളെ കയറ്റിയിരുന്നില്ല. ഇനിയും വൈകിയേക്കും എന്ന അറിയിപ്പ് മാത്രമാണ് യാത്രക്കാര്‍ക്ക് നല്‍കിയത്. പിന്നീട് വിമാനത്തിനകത്ത് കയറിയപ്പോഴായിരുന്നു പ്രശ്നങ്ങള്‍ ആരംഭിച്ചത്10 സെക്കന്‍ഡുകൊണ്ട് ഒരു കുപ്പി വോഡ്ക കുടിച്ചതിന് ശേഷമായിരുന്നു ഒരാള്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്.

വിമാന ജീവനക്കാരോട് തട്ടിക്കയറിയ അയാള്‍ പിന്നീട് മറ്റൊരു യാത്രക്കാരന് നേരെ വസ്ത്രങ്ങല്‍ വലിച്ചെറിയുന്നതും, ഒരു യാത്രക്കാരന്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ കാണാം. ഇതോടെയാണ് സംഘര്‍ഷാവസ്ഥ ഗുരുതരമായത്. ഇതോടെ മറ്റ് യാത്രക്കാരും സംഘര്‍ഷത്തില്‍ ഇടപെട്ടു. ആളുകള്‍ എല്ലാവരും കുടിക്കുകയും, തോന്നിയതൊക്കെ ചെയ്യുകയുമായിരുന്നെന്ന് ഒരു യാത്രക്കാരന്‍ പറയുന്നു. തല്ലും പിടിയും വലിയും ഒക്കെ നടന്നു. ചിലര്‍, തങ്ങളുടെ ഗ്ലാസ്സുകളിലെ മദ്യം മറ്റുള്ളവര്‍ക്ക് നേരെ എറിയുന്നുമുണ്ടായിരുന്നു. ഏതായാലും, ബഹളമെല്ലാം ശാന്തമായതോടെ വിമാനം സുഖമായി ടേക്ക് ഓഫ് ചെയ്തുവെന്നും അയാള്‍ പറഞ്ഞു.