- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻചക്രം പ്രവർത്തനരഹിതമായി; അടിയന്തര ലാൻഡിങ്ങിനിടെ 'മൂക്ക് കുത്തി' ഡെൽറ്റ എയർലൈൻസ് വിമാനം; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ; വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ
ന്യൂയോർക്ക്: മുൻചക്രം പ്രവർത്തനരഹിതമായതോടെ അടിയന്തര ലാൻഡിങ് നടത്തി ഡെൽറ്റ എയർലൈൻസിന്റെ ബോയിങ് 717 വിമാനം. യു.എസിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിന്റെ ലാന്റിങ് ഗിയറുകൾ കൃത്യമായി പ്രവർത്തിക്കാത്തതിനാൽ അടിയന്തര ലാൻഡിങ് നടത്തിയ ഡെൽറ്റ എയർലൈൻസിന്റെ ബോയിങ് 717 വിമാനത്തിന്റെ മുൻവശം ഭൂമിയിൽ തൊട്ടു.
ഡെൽറ്റ ഫ്‌ളൈറ്റ് 1092 അറ്റ്‌ലാന്റയിൽ നിന്ന് ഇന്നലെ രാവിലെ 7.25 നാണ് പുറപ്പെട്ടത്. രാവിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങേണ്ടതായിരുന്നു. എന്നാൽ, വിമാനത്തിന്റെ എമർജൻസി ലാന്റിങ് ഗിയറുകൾ കൃത്യമായി പ്രവർത്തിച്ചില്ല. ഇതേതുടർന്ന് റെൺവേയിലൂടെ തെന്നിനീങ്ങിയ വിമാനത്തിന്റെ മുൻഭാഗം നിലത്തിടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സമയം വിമാനത്തിൽ 100 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
മുൻചക്രങ്ങൾ നിവരില്ല എന്ന് വ്യക്തമായതോടെ പൈലറ്റുമാർ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. വിമാനത്തിൽ 96 യാത്രക്കാരും രണ്ട് പൈലറ്റുമാരും മൂന്ന് ജീവനക്കാരും ഉണ്ടായിരുന്നതായി എയർലൈൻസ് അറിയിച്ചു. ആർക്കും പരിക്കുകളില്ല. റൺവേയിൽ നിന്ന് വിമാനം മാറ്റുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലെ റൺവേ അടച്ചതായി അധികൃതർ അറിയിച്ചു.
ഇത്തരം സാഹചര്യങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് ജീവനക്കാർക്ക് കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് എയർലൈൻസ് അറിയിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരെ സുരക്ഷിതമായ സ്ഥാനത്ത് എത്തിക്കുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അറിയിച്ചു. അടിയന്തര ലാൻഡിങ്ങുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഡെൽറ്റ ഫ്‌ളൈറ്റ് 1092 വിമാനത്താവളത്തിൽ ഇറങ്ങുന്നതിന്റെയും ഇറങ്ങിക്കഴിഞ്ഞതിന്റെയും നിരവധി ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലുമടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. യുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിൽ വിമാനത്താവളത്തിലേക്ക് ഇറങ്ങുന്ന വിമാനത്തിന്റെ ഉള്ളിലുള്ള യാത്രക്കാരെ ചിത്രീകരിച്ചു. ഈ വീഡിയോയിൽ സ്ത്രീകളും പുരുഷന്മാരുമായ എല്ലാ യാത്രക്കാരും തങ്ങളുടെ മുൻസീറ്റിൽ ഇരുകൈകളും ഉപയോഗിച്ച് പിടിച്ചിരിക്കുന്നത് കാണിച്ചു. വിമാനം ലാന്റ് ചെയ്യുന്നതിന് മുമ്പ് യാത്രക്കാർക്ക് നൽകിയ മുൻകരുതൽ നിർദ്ദേശപ്രകാരമായിരുന്നു അവർ അങ്ങനെ ചെയ്തത്.
ട്വിറ്ററിൽ പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങളിൽ വിമാനത്തിന്റെ മുൻഭാഗം നിലത്ത് കുത്തിനിൽക്കുന്നത് വ്യക്തമായും കാണാം. വിമാനത്തിന്റെ മുന്നിലെ ലാന്റിങ് ഗിയർ പ്രവർത്തനക്ഷമമല്ലാത്തതിനാൽ മുൻ വശത്തെ ടയർ നിലത്തേക്ക് താഴ്‌ത്താൻ കഴിയാത്തതിനാലാണ് മുൻവശം നിലത്ത് കുത്തിയ നിലയിൽ വിമാനം നിർത്തേണ്ടിവന്നത്. വിമാനം അതിന്റെ നോസ് ഗിയർ 'അപ്പ്' പൊസിഷനിൽ ലാൻഡ് ചെയ്യുകയും റൺവേയിൽ സുരക്ഷിതമായി നിർത്തുകയും ചെയ്‌തെന്ന് ഡെൽറ്റ എയർവേസ് അറിയിച്ചു.
തകരാറിന് കാരണമെന്തെന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലാൻഡിംഗിന് തയ്യാറെടുക്കുമ്പോൾ ജീവനക്കാർക്ക് തകരാറിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് എയർലൈൻ അധികൃതർ സ്ഥിരീകരിച്ചു, വിമാനത്താവളത്തിൽ ഇറങ്ങും മുമ്പ് തന്നെ ലാന്റിങ് ഗിയർ പ്രവർത്തനക്ഷമമല്ലെന്ന് ജീവക്കാർക്ക് വ്യക്തമായിരുന്നു. ഇതേ തുടർന്ന് വിമാനം ആകാശത്ത് കുറച്ച് തവണ വട്ടമിട്ട് പറന്നതിന് ശേഷമാണ് വിമാനം ലാന്റ് ചെയ്യാൻ തീരുമാനിച്ചത്. വിമാനത്തിന്റെ ലാന്റിംഗിൽ പ്രശ്‌നമുണ്ടായതിനെ തുടർന്ന് 72 വിമാനങ്ങൾ വൈകുകയും 21 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. '




