ഡാലസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. ഇപ്പോഴിതാ ആ കേസിൽ വിധി വന്നിരിക്കുകയാണ്. 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികൾ കുറ്റക്കാരണെന്ന് കണ്ടെത്തിയ കോടതി ഒരു പ്രതിക്ക് 20 വർഷം കഠിന തടവ് വിധിച്ചു.

പ്രതികളായ വിൻസെന്‍റ് ജെറോം തോംസൺ (43), ലുക്കുമോണ്ട് അഡെബോള ഒലതുഞ്ചി (46) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ വിൻസെന്‍റ് ജെറോം തോംസണിനാണ് കോടി 20 വർഷം തടവ് ശിക്ഷ വിധിച്ചതെന്ന് ടെക്‌സസിലെ നോർത്തേൺ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോർണി ലീഗ സിമോണ്ടൺ അറിയിച്ചു.

മറ്റൊരു പ്രതിയായ ലുക്കുമോണ്ട് അഡെബോള ഒലതുഞ്ചിയുടെ ശിക്ഷ ഡിസംബറിൽ വിധിക്കും. 2021 ഒക്‌ടോബർ 23 ന് 14ന് ആണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്. വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ലിഫ്റ്റ് ഓഫർ ചെയ്ത് കാറിൽ കയറ്റിയ ശേഷമാണ് പ്രതികൾ പീഡനത്തിന് ഇരയാക്കിയത്.

പെൺകുട്ടിക്ക് മാനസികവൈകല്യമുണ്ടായിരുന്നുവെന്നും, കരഞ്ഞ് പറഞ്ഞിട്ടും പ്രതികൾ 14 കാരിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പോലീസ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്.